വാഷിങ്ടൺ– ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ യു.എസ് ആക്രമണം നടത്തിയതിന് ശേഷം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് രാവിലെ അറിയിച്ചു. ഇറാന്‍ ലക്ഷ്യങ്ങള്‍ക്കെതിരായ പ്രതികാര ആക്രമണം വെറും നേരിയ അടി മാത്രമാണ്. ഇറാന്‍ ആക്രമണത്തിനിടെ ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് മൂന്ന് യു.എസ് യുദ്ധക്കപ്പലുകള്‍ വിജയകരമായി പുറത്തുകടന്നു. ഹോര്‍മുസ് കടലിടുക്കിലെ ഞങ്ങളുടെ ഡിസ്‌ട്രോയറുകള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. യു.എസ് ഡിസ്‌ട്രോയറുകള്‍ ആക്രമിച്ച ഇറാന്‍ കപ്പലുകള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. ഇറാന്റെ ബോട്ടുകള്‍ വളരെ വേഗത്തില്‍ കടലിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു. ഞങ്ങള്‍ മിസൈലുകള്‍ എളുപ്പത്തില്‍ വെടിവച്ചു വീഴ്ത്തി. ഇറാനെതിരായ നാവിക ഉപരോധത്തില്‍ ഞങ്ങളുടെ മൂന്ന് പടക്കപ്പലുകള്‍ ചേരും. ഇറാനെതിരായ ഉപരോധം ഉരുക്ക് മതിലാണ്. ഇറാന്‍ വേഗത്തില്‍ ഒരു കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ കൂടുതല്‍ തീവ്രമായ ആക്രമണങ്ങള്‍ നടത്തും. ഞങ്ങള്‍ ഇറാനികളുമായി ചര്‍ച്ച നടത്തുകയാണ്. ചര്‍ച്ചകള്‍ക്കിടെ ഹോര്‍മുസ് കടലിടുക്കില്‍ ഓപ്പറേഷന്‍ ഫ്രീഡം നടത്തരുതെന്ന് പാകിസ്ഥാന്‍ യു.എസിനോട് ആവശ്യപ്പെട്ടതായും ട്രംപ് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന മൂന്ന് യു.എസ് യുദ്ധക്കപ്പലുകളെ ഇറാന്‍ സൈന്യം ആക്രമിച്ചതിന് മറുപടിയായി വ്യാഴാഴ്ച ഇറാന്‍ സൈനിക ലക്ഷ്യങ്ങള്‍ക്കെതിരെ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്. ഇറാന്‍ സൈന്യം മൂന്ന് യുദ്ധക്കപ്പലുകളിലേക്ക് മിസൈലുകള്‍, ഡ്രോണുകള്‍, ചെറിയ ബോട്ടുകള്‍ എന്നിവ വിക്ഷേപിച്ചതായും കപ്പലുകള്‍ക്കൊന്നിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ വിശദീകരിച്ചു. യു.എസ് സേന ഭീഷണികള്‍ ഇല്ലാതാക്കുകയും ആക്രമണത്തിന് ഉത്തരവാദികളായ ഇറാന്‍ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ആക്രമണങ്ങള്‍ നടത്തിയതായും സെന്‍ട്രല്‍ കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു.



