Browsing: Yemen

ലൈബീരിയന്‍ പതാക വഹിച്ച ഗ്രീക്ക് ചരക്കു കപ്പലിനു നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തില്‍ മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്രീക്ക് ബള്‍ക്ക് കാരിയര്‍ എറ്റേണിറ്റി സിയിലെ മൂന്ന് നാവികര്‍ യെമന്‍ തീരത്ത് ഡ്രോണ്‍, സ്പീഡ് ബോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യൂറോപ്യന്‍ യൂണിയന്‍ നാവിക ദൗത്യമായ ആസ്പിഡെസിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പശ്ചിമ യെമന്‍ തുറമുഖമായ അല്‍ഹുദൈദയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് എറ്റേണിറ്റി സി കപ്പലിനു നേരെ ഹൂത്തി ആക്രമണമുണ്ടായത്.

യെമനി‍‍ൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കുമെന്ന തരത്തിൽ പുറത്തുവരുന്ന വാർത്തകളിൽ അവ്യക്തത.

2015 ലെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്. ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധി നേരിട്ട രാജ്യങ്ങളിൽ ഒന്ന് എന്നാണ് ഐക്യ രാഷ്ട്ര സഭ ഇതിനെ വിശേഷിപ്പിച്ചത്

യെമനിലെ ഹൂത്തി വിമത കേന്ദ്രങ്ങളില്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ സന്‍ആ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂത്തികള്‍ ഉപയോഗിച്ചിരുന്ന അവസാന വിമാനവും ഇസ്രായില്‍ സൈന്യം തകര്‍ത്തു. ഇന്നലെ ഹൂത്തികള്‍ ഇസ്രായിലിലേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് ഇന്ന് ഹൂത്തി കേന്ദ്രങ്ങളില്‍ ഇസ്രായില്‍ ശക്തമായ വ്യോമാക്രമണങ്ങള്‍ നടത്തിയത്.

സന്‍ആയിലെ സെന്‍ട്രല്‍ വിമാനത്താവളത്തിലെ ഹൂത്തി ഭരണകൂടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ സൈന്യം നശിപ്പിച്ചതായും എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസ്സപ്പെടുത്തിയതായും ഇസ്രായില്‍ സൈനിക വക്താവ് പറഞ്ഞു.

ഇസ്രായിൽ വ്യോമാക്രമണത്തെ തുടർന്ന് അൽഹുദൈദ തുറമുഖത്തെ ഇന്ധന സംഭരണികളിൽ തീ പടരുന്നു.

അന്താരാഷ്ട്ര കപ്പലുകളെ ഭീഷണിപ്പെടുത്തുന്നതും ഇസ്രായിലിനെ ആക്രമിക്കുന്നതും നിർത്താൻ ഹൂത്തികളെ നിർബന്ധിതമാക്കുക എന്ന ലക്ഷ്യത്തോടെ മാർച്ച് മധ്യം മുതൽ അമേരിക്ക നടത്തുന്ന ആക്രമണങ്ങൾക്കിടെയാണ് ഇസ്രായിലിന്റെ പുതിയ ആക്രമണം.

യെമൻ ധനമന്ത്രി സാലിം സ്വാലിഹ് ബിൻ ബരൈകിനെ പ്രധാനമന്ത്രിയായി നിയമിച്ച് യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ പ്രസിഡന്റ് റശാദ് അൽഅലീമി ഉത്തരവിറക്കി. അഹ്മദ് അവദ് ബിൻ മുബാറകിന്റെ പിൻഗാമിയായാണ് സാലിം സ്വാലിഹ് ബിൻ ബരൈക് യെമൻ പ്രധാനമന്ത്രിയാകുന്നത്.

അവര്‍ ഇനി നമ്മുടെ കപ്പലുകള്‍ മുക്കില്ല – എക്‌സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ട്രംപ് പറഞ്ഞു.

മൂന്നു മാസത്തിനുള്ളില്‍, ഇറാനെതിരെ അമേരിക്കയും ഇസ്രായിലും സൈനിക ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.