ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയനും (33) ഒന്നര വയസ്സുകാരി മകൾ വൈഭവിയും തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും നിർണായക ഇടപെടലുകൾ നടത്തുന്നു. മരണം സംശയാസ്പദമാണെന്നും കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹർജിയിൽ, ഭർത്താവ് നിതീഷ് മോഹനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൃതദേഹങ്ങൾ ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്ന് ജസ്റ്റിസ് എൻ.നാഗരേഷ് ചോദിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
Friday, May 1
Breaking:
- ഗാസയിലെ ഡോക്ടർമാരെ തടവിലാക്കിയതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയിൽ
- ഇറാൻ ആക്രമണം: തകർന്ന ക്ലൗഡ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ
- ഇസ്രായേൽ വ്യോമാക്രമണത്തിൽ ലെബനീസ് സൈനികനും കുടുംബവും കൊല്ലപ്പെട്ടു; സംഘർഷം രൂക്ഷം
- ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണം; ഇറാനെതിരെ യുഎന്നിൽ ആഞ്ഞടിച്ച് യുഎഇ
- വാണിജ്യ സിലിണ്ടർ വിലയിൽ റെക്കോർഡ് വർധന: വില വർധനവിനെ ന്യായീകരിച്ച് സുരേഷ് ഗോപി
