ഷാർജ അൽ നഹ്ദയിൽ കൊല്ലം കേരളപുരം സ്വദേശിനി വിപഞ്ചിക മണിയനും (33) ഒന്നര വയസ്സുകാരി മകൾ വൈഭവിയും തൂങ്ങിമരിച്ച സംഭവത്തിൽ ഹൈക്കോടതിയും ഇന്ത്യൻ കോൺസുലേറ്റും നിർണായക ഇടപെടലുകൾ നടത്തുന്നു. മരണം സംശയാസ്പദമാണെന്നും കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹർജിയിൽ, ഭർത്താവ് നിതീഷ് മോഹനെ കക്ഷി ചേർക്കാൻ ഹൈക്കോടതി നിർദേശിച്ചു. മൃതദേഹങ്ങൾ ഷാർജയിൽ സംസ്കരിക്കാതെ നാട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിന്റെ നിയമപരമായ അവകാശം ഭർത്താവിനാണെന്ന് ജസ്റ്റിസ് എൻ.നാഗരേഷ് ചോദിച്ചു. ഹർജി നാളെ വീണ്ടും പരിഗണിക്കും.
Sunday, May 3
Breaking:
- അബഹ-ജിസാൻ യാത്രാസമയം പകുതിയാകും; 130 കിലോമീറ്റർ പുതിയ പാത വരുന്നു
- ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പശ്ചിമ ബംഗാള്‍ ഗേള്‍സ് ക്യാമ്പസ് നാടിന് സമര്‍പ്പിച്ചു
- പുതിയ നിയമം ഫലം ചെയ്യുന്നു, കുവൈത്തില്‍ മയക്കുമരുന്ന് കേസുകളില്‍ വന്‍ കുറവ്
- കുടുംബങ്ങൾക്ക് സൗജന്യ പ്രവൃത്തിദിന ടിക്കറ്റുകൾ പ്രഖ്യാപിച്ച് ദുബായ് മിറക്കിൾ ഗാർഡൻ
- ജിദ്ദയിൽ യുവതിയുടെ ശരീരത്തെ കുറിച്ച് മോശം പരാമർശം നടത്തിയ ടാക്സി ഡ്രൈവർക്ക് പത്തു മാസം തടവ്


