ആലപ്പുഴ: ആലപ്പുഴയിൽ സ്‌കൂളിന് മുമ്പിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിക്കു നേരെ വെടിയുതിർത്തു. നഗരത്തിലെ സർക്കാർ സ്‌കൂളിന് മുന്നിലെ റോഡരികിൽ കഴിഞ്ഞദിവസം ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. നിസാര വഴക്കിനെ തുടർന്നുണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണ് സ്‌കൂളിൽ വെടിവെപ്പ് നടത്തിയത്. ആക്രമണത്തിൽ ആർക്കും സാരമായ പരുക്കില്ല. വെടിവെച്ച വിദ്യാർത്ഥിയുടെ വീട്ടിൽ നിന്ന് എയർ ഗണ്ണും കത്തികളും കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ അധ്യാപകരാണ് പോലീസിൽ പരാതി നൽകിയത്.
ചൊവ്വാഴ്ച സ്‌കൂൾ വളപ്പിൽ വച്ച് വിദ്യാർത്ഥികൾ തമ്മിൽ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അടിപിടിയിലേക്ക് എത്തിയത്. പിന്നീട് ഉച്ചഭക്ഷണ സമയത്ത് സ്‌കൂളിന് പുറത്ത് വച്ചാണ് വെടിവെപ്പുണ്ടായത്. സംഭവത്തിൽ വെടിയേറ്റ വിദ്യാർത്ഥിയുടെ മൊഴിയെടുത്തതായി ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു. വേറെ രണ്ട് വിദ്യാർത്ഥികളും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മൂന്ന് പേർക്കും പ്രായപൂർത്തി ആവാത്തതിനാൽ പോലീസ് ജുവൈനൽ കോടതിക്ക് റിപോർട്ട് നൽകിയിരിക്കുകയാണ്.
Thursday, July 16
Breaking:
- കൊടുങ്ങല്ലൂർ സ്വദേശി അജ്മാനിൽ നിര്യാതനായി
- മെസ്സി കളിച്ചപ്പോൾ ജയിച്ചു, പക്ഷേ റഫറി ‘ഫേവറിറ്റ്’ അല്ല; ഇംഗ്ലണ്ട് – അർജന്റീന സെമിയിലെ റഫറിക്ക് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതം
- മതവികാരം വ്രണപ്പെടുത്തിയെന്ന കേസ്: യുവതിക്ക് ഒരു മാസം തടവ് ശിക്ഷ വിധിച്ചു
- ഇറാൻ ഏജന്റിന് സൈനിക ദൃശ്യങ്ങൾ ചോർത്തി നൽകി; ഇസ്രായിൽ സൈനികന് അഞ്ച് വർഷം തടവ്
- മെസ്സി ആദ്യമായി ഇംഗ്ലണ്ടിനെതിരെ ബൂട്ട് കെട്ടുമ്പോൾ; തുടർച്ചയായി ഫൈനൽ ലക്ഷ്യമിട്ട് അർജന്റീനയും, 60 വർഷങ്ങൾക്ക് ശേഷം കലാശ പോരാട്ടത്തിലെത്താൻ ഇംഗ്ലണ്ടും
