Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    വിവാദ കൂടിക്കാഴ്ചയ്ക്ക് മറുപടിയില്ല; ആർ.എസ്.എസ് വിരുദ്ധ ചരിത്രം പറഞ്ഞ് കോരിത്തരിപ്പിച്ച് മുഖ്യമന്ത്രി

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌10/09/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ വണങ്ങി കുമ്പിട്ടത് ആരാണ്? ആർ.എസ്.എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്നു പറഞ്ഞ കോൺഗ്രസ് നേതാവിനെ മറന്നുപോയോ എന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

    തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കിയ ആർ.എസ്.എസ് നേതാക്കളുമായുള്ള സംസ്ഥാന ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ അജിത് കുമാറിന്റെ കൂടിക്കാഴ്ച വിവാദത്തിൽ ഒരക്ഷരം മിണ്ടാതെ പാർട്ടിയുടെ ആർ.എസ്.എസ് വിരുദ്ധ പോരാട്ട ചരിത്രം പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.

    Lavc57.107.100

    സി.പി.എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും കടന്നാക്രമിച്ച് ആർ.എസ്.എസ് കേന്ദ്രങ്ങളുമായി പാർട്ടി സന്ധി ചെയ്തിട്ടില്ലെന്നും ഒരുപാട് നഷ്ടങ്ങളാണുണ്ടായതെന്നും തലശ്ശേരി കലാപം അടക്കമുള്ളവ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വിശദീകരിച്ചു. സി.പി.എം-ആർ.എസ്.എസ് ബന്ധമാരോപിച്ച് എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീർക്കാനാണ് മാധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ‘ആർ.എസ്.എസ് ശാഖയ്ക്ക് ഞാൻ കാവൽ നിന്നുവെന്ന് പറഞ്ഞ രാഷ്ട്രീയ നേതാവാരെന്ന് മറന്നുപോയോ? വലിയ അഭിമാനപുരസരമല്ലേ നാടിനോട് അത് വിളിച്ചുപറഞ്ഞത്. ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നില്ക്കുന്ന ആർ.എസ്.എസ്സുകാരനെ നമുക്ക് മനസിലാക്കാം. എന്നാൽ ഇത് കോൺഗ്രസ് നേതാവാണല്ലോ. എന്തേ സൗകര്യപൂർവ്വം അത് മറക്കുന്നതെന്നും കെ സുധാകരന്റെ പേര് പറയാതെ പിണറായി ചോദിച്ചു. ആർ.എസ്.എസ് ശാഖ സംരക്ഷിക്കുന്നതിന് ആളുകളെ വിട്ടുനൽകി എന്നല്ലേ കെ.പി.സി.സി പ്രസിഡന്റ് പരസ്യമായി പറഞ്ഞത്.

    ആർക്കാണപ്പോൾ ആർ.എസ്.എസ് ബന്ധം. തലശ്ശേരി കലാപ കാലത്ത് കമ്മ്യൂണിസ്റ്റുകാർ കാവൽ നിന്നിട്ടുണ്ട്. ന്യൂനപക്ഷ ആരാധനാലയങ്ങൾ തകർക്കാൻ വരുന്ന സംഘപരിവാരുകാരെ നേരിടാൻ, അവരിൽനിന്ന് ആരാധനാലയങ്ങൾ സംരക്ഷിക്കുന്നതിനായിരുന്നു ആ കാവൽ. തലശ്ശേരി കലാപത്തിൽ പലതും പലർക്കും നഷ്ടപ്പെട്ടു. പണം നഷ്ടപ്പെട്ടു, ആഭരണം നഷ്ടപ്പെട്ടു, വീട് നഷ്ടപ്പെട്ടു, പക്ഷേ, ജീവൻ നഷ്ടപ്പെട്ടത് ഞങ്ങൾക്ക് മാത്രമായിരുന്നു, സഖാവ് യു.കെ കുഞ്ഞിരാമന്റെ ജീവൻ.

    ആർ.എസ്.എസിന്റെ തലതൊട്ടപ്പൻ ഗുരുജി ഗോൾവാൾക്കറിന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ആർ.എസ്.എസ് ഒരു പരിപാടി നടത്തുന്നു. പരിപാടിയിൽ ഗോൾവാൾക്കറിന്റെ ചിത്രമുണ്ട്. മുമ്പിൽ വിളക്കുണ്ട്. അത് കൊളുത്തി ഗോൾവാൾക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ വണങ്ങി കുമ്പിട്ട ചിത്രം ആരുടേതായിരുന്നു. ഞങ്ങൾ ആരുടേതെങ്കിലുമാണോ? ബാബരി മസ്ജിദ് തകർക്കപ്പെട്ടത് ആരുടെ ഭരണകാലത്താണെന്നും പിണറായി ചോദിച്ചു.

    സി.പി.എമ്മിന് കെട്ട ചരിത്രമില്ലെന്നും ആർ.എസ്.എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ഇനിയും വെള്ളം ചേർക്കില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ആർ.എസ്.എസിനെ പ്രീണിപ്പിക്കേണ്ട സാഹചര്യം സി.പി.എമ്മിനില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

    എ.ഡി.ജി.പി എം.ആർ അജിത് കുമാർ ആർ.എസ്.എസ് ദേശീയ നേതാക്കളായ ദത്താത്രേയയെയും റാം മാധവിനെയും സന്ദർശിച്ച് ചർച്ച നടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് പുറമെ ഭരണകക്ഷിയിൽനിന്നും വിമർശങ്ങൾ ഉയരുന്നതിനിടെയാണ് മർമപ്രധാനമായി ചോദ്യത്തിന് മറുപടി പറയാതെ മുഖ്യമന്ത്രി പാർട്ടിയുടെ പ്രഖ്യാപിത നയം ആവർത്തിച്ച് വിവാദ പോയിന്റിനെ ബോധപൂർവം അവഗണിച്ച് പാർട്ടിക്കും സർക്കാറിനും സംരക്ഷണ കവചം തീർത്തത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ADGP Ajith Kumar Congress CPI Pinarayi Vijayan RSS
    Latest News
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.