Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 9
    Breaking:
    • പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുസ്ലിം ലീഗ് പ്രതിനിധി സംഘം സൗദി എംബസിയില്‍ നിവേദനം നല്‍കി
    • ഇസ്രായിലില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചും, ആയുധ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സ്‌പെയിന്‍
    • ഏഷ്യാകപ്പ് 2025; നാളെ മുതൽ ആവേശപ്പോര്, ആദ്യ മത്സരത്തിൽ അഫ്ഗാൻ ഹോങ്കോങിനെ നേരിടും
    • ഇന്ത്യൻ ഫുട്ബോളിന് പുതുജീവൻ; ഒമാനെ പരാജയപ്പെടുത്തി കാഫാ നേഷൻസ് കപ്പിൽ വെങ്കലം
    • മയക്കുമരുന്ന് കടത്ത്; സൗദിയിൽ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഒരു ലക്ഷം മൃതദേഹങ്ങള്‍ അടക്കിയ കൂട്ടശവക്കുഴി ദമാസ്‌കസില്‍ കണ്ടെത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/12/2024 Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മാസ്‌കസിലെ കുപ്രസിദ്ധമായ സദ്‌നായ ജയിലില്‍ കണ്ടെത്തി ആശുപത്രി മോര്‍ച്ചറിയിലേക്ക് നീക്കിയ മൃതദേഹങ്ങളുടെ കൂട്ടത്തില്‍ തങ്ങളുടെ ബന്ധുക്കള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്ന സിറിയക്കാര്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാസ്‌കസ് – അധികാരഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ സര്‍ക്കാര്‍ കൊലപ്പെടുത്തിയ ഒരു ലക്ഷം പേരുടെ മൃതദേഹങ്ങളെങ്കിലും തലസ്ഥാനമായ ദമാസ്‌കസിന് സമീപം കണ്ടെത്തിയ കൂട്ടശവക്കുഴിമാടത്തില്‍ ഉള്ളതായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ സംഘടനയുടെ തലവന്‍ മുആദ് മുസ്തഫ പറഞ്ഞു. ദമാസ്‌കസില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്ക് ഖുതൈഫയിലാണ് കൂട്ടശവക്കുഴിമാടം കണ്ടെത്തിയതെന്ന് സിറിയന്‍ എമര്‍ജന്‍സി ഓര്‍ഗനൈസേഷന്‍ തലവന്‍ മുആദ് മുസ്തഫ പറഞ്ഞു. അഞ്ച് കൂട്ടക്കുഴിമാടങ്ങളില്‍ ഒന്നാണിത്. ഇവിടെ ചുരുങ്ങിയത് ഒരു ലക്ഷം മൃതദേഹങ്ങള്‍ അടക്കം ചെയ്തതായാണ് കണക്കാക്കുന്നത്. അഞ്ചില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ കൂട്ടശവക്കുഴിമാടങ്ങളുണ്ടെന്ന് തനിക്ക് ഉറപ്പുണ്ട്. മരിച്ചവരില്‍ അമേരിക്കന്‍, ബ്രിട്ടീഷ് പൗരന്മാരും മറ്റ് വിദേശികളും ഉള്‍പ്പെടുന്നുവെന്നും മുസ്തഫ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, ദര്‍ആയിലെ ഗ്രാമപ്രദേശത്തെ ഒരു കൂട്ടക്കുഴിമാടത്തില്‍ നിന്ന് 34 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അറിയിച്ചു. ഇക്കൂട്ടത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹങ്ങളുണ്ട്. പത്തു വര്‍ഷത്തിലേറെ മുമ്പാണ് ഇവ കുഴിച്ചിട്ടതെന്നാണ് കരുതുന്നത്.

    ദമാസ്‌കസില്‍ കണ്ടെത്തിയ കൂട്ടശവക്കുഴിമാടത്തില്‍ വൈറ്റ് ഹെല്‍മെറ്റ് അംഗങ്ങള്‍ തിരച്ചില്‍ നടത്തുന്നു.

    യുദ്ധകാലത്ത് സിറിയന്‍ മിലിട്ടറി ഇന്റലിജന്‍സിന് കീഴിലുള്ള മിലീഷ്യയുടെ നിയന്ത്രണത്തിലുള്ള ഫാമിലാണ് ശവക്കുഴിമാടം കണ്ടെത്തിയത്. പ്രദേശത്ത് കുഴിച്ചിട്ടിരിക്കുന്ന കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്. ഇസ്‌റഅ് നഗരത്തില്‍ കൂട്ടശവക്കുഴിമാടത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. സമാനമായ സാഹചര്യത്തില്‍ ആയിരക്കണക്കിന് സിറിയന്‍ തടവുകാരെ കൊന്ന് ദമാസ്‌കസിനു സമീപം കുഴിച്ചുമൂടിയിട്ടുണ്ടെന്നാണ് കരുതുന്നത്.

    അപ്രത്യക്ഷരായ ആയിരക്കണക്കിന് തടവുകാരുടെ ദുരിതങ്ങള്‍ ഇപ്പോള്‍ കണ്ടെത്തിയ കൂട്ടശവക്കുഴിമാടങ്ങള്‍ ഓര്‍മിപ്പിക്കുന്നു. അവരില്‍ പലര്‍ക്കും എന്താണ് സംഭവിച്ചത് എന്ന് ഇന്നും അജ്ഞാതമായി തുടരുകയാണ്. സിറിയന്‍ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശ്വസിക്കല്‍ ഇത് കൂടുതല്‍ ദുഷ്‌കരമാക്കുന്നു.

    സന്‍ആയില്‍ ഹൂത്തി കേന്ദ്രത്തില്‍
    അമേരിക്കന്‍ വ്യോമാക്രമണം

    സന്‍ആ – യെമനില്‍ ഹൂത്തികള്‍ക്കു കീഴിലെ കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ സെന്ററിനു നേരെ വ്യോമാക്രമണം നടത്തിയതായി യു.എസ് സൈന്യം അറിയിച്ചു. ചെങ്കടലിനു തെക്കും ഏദന്‍ ഉള്‍ക്കടലിലും അമേരിക്കന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ക്കും വ്യാപാരക്കപ്പലുകള്‍ക്കും നേരെ ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്ന കേന്ദ്രം ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയതെന്ന് യു.എസ് ആര്‍മി സെന്‍ട്രല്‍ കമാന്‍ഡ് എക്സ് പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ പറഞ്ഞു. യെമന്‍ തലസ്ഥാനമായ സന്‍ആയിലെ അല്‍അര്‍ദി സമുച്ചയം ലക്ഷ്യമിട്ടാണ് തിങ്കളാഴ്ച രാത്രി അമേരിക്ക ആക്രമണം നടത്തിയതെന്ന് ഹൂത്തികള്‍ക്കു കീഴിലെ അല്‍മസീറ ടി.വി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുസ്ലിം ലീഗ് പ്രതിനിധി സംഘം സൗദി എംബസിയില്‍ നിവേദനം നല്‍കി
    09/09/2025
    ഇസ്രായിലില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചും, ആയുധ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സ്‌പെയിന്‍
    08/09/2025
    ഏഷ്യാകപ്പ് 2025; നാളെ മുതൽ ആവേശപ്പോര്, ആദ്യ മത്സരത്തിൽ അഫ്ഗാൻ ഹോങ്കോങിനെ നേരിടും
    08/09/2025
    ഇന്ത്യൻ ഫുട്ബോളിന് പുതുജീവൻ; ഒമാനെ പരാജയപ്പെടുത്തി കാഫാ നേഷൻസ് കപ്പിൽ വെങ്കലം
    08/09/2025
    മയക്കുമരുന്ന് കടത്ത്; സൗദിയിൽ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.