Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് എം.എല്‍.എ
    • യുഎസിനെതിരെ പകരച്ചുങ്കവുമായി ഇന്ത്യ; പുതിയ നീക്കം വ്യാപാര ചര്‍ച്ച നടക്കാനിരിക്കെ
    • ജസ്റ്റിസ് ബി.ആര്‍ ഗവായി സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
    • പറഞ്ഞത് തെറ്റായിപ്പോയി, പത്തുവട്ടം മാപ്പു ചോദിക്കാം-സോഫിയ ഖുറേഷിക്ക് എതിരായ പരാമർശത്തിൽ ക്ഷമാപണവുമായി ബി.ജെ.പി മന്ത്രി
    • ഖത്തർ അമീർ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    കണ്ണിയത്ത് ഉസ്താദ് പറഞ്ഞ വാഴക്കാടിന്റെ അതേ മണ്ണിലേക്ക് വീണ്ടും ഡോക്ടർ ദിനേശ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/11/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- അന്നൊരിക്കൽ കണ്ണിയത്ത് ഉസ്താദിന്റെ അരികിലെത്തിയ ഡോക്ടർ ദിനേശിനോട് ഉസ്താദ് പറഞ്ഞു. ഡോക്ടർ ഇനി എവിടെയും പോകണ്ട. വാഴക്കാട് നിന്നാൽ മതി. അന്നു മുതൽ വാഴക്കാടിന്റെ മണ്ണിൽ ആയിരങ്ങളുടെ ഹൃദയമിടിപ്പിനൊപ്പം സഞ്ചരിച്ച ഡോക്ടർ ദിനേശ് ചെറിയ ഇടവേളക്ക് ശേഷം വീണ്ടുമെത്തി. വാഴക്കാടിന് ഒരു കാതം മാത്രം അകലെയുള്ള എടവണ്ണപ്പാറയിലിരുന്ന് ഡോക്ടർ ആളുകളുടെ ഹൃദയത്തിലേക്കിറങ്ങുന്നു. ജിദ്ദയിൽ പതിമൂന്നു കൊല്ലത്തെ പ്രവാസത്തിന് ശേഷമാണ് ദിനേശ് കണ്ണിയത്ത് ഉസ്താദിന്റെ ഓർമ്മകളുറങ്ങുന്ന നാട്ടിലേക്ക് വീണ്ടും വരുന്നത്. തൃശൂർ ജില്ലയിലെ മാളയിൽനിന്നെത്തി മലപ്പുറത്തിന്റെ അതിർത്തി ഗ്രാമത്തിൽ ഒട്ടേറെ പേരുടെ ഇഷ്ട ഡോക്ടറായി മാറിയ ദിനേശിന് തന്റെ ഒന്നാമത്തെ വീടു തന്നെയാണ് എടവണ്ണപ്പാറയും വാഴക്കാടും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാളയിലെ പാലാപ്പറമ്പിൽ കുമാരന്റെയും പത്മാക്ഷിയുടെയും മകനായ ദിനേശ് ഇരിഞ്ഞാലക്കുടയിലെ ക്രൈസ്റ്റ് കോളേജിലായിരുന്നു പഠിച്ചിരുന്നത്. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് ചേർന്നു. അക്കാലത്ത് പി.ജി കോഴ്സിന് സീറ്റുകൾ കുറവായിരുന്നു. ഹൗസ് സർജൻസിയുടെ ഭാഗമായി മുഴുവൻ കേസുകളും എം.ബി.ബി.എസ് ഡോക്ടർമാർ തന്നെ കൈകാര്യം ചെയ്യണം. ഒരു കൊല്ലം ഹൗസ് സർജൻസിയിലും ഒരു വർഷം അനസ്തേഷ്യയിലും പ്രവർത്തിച്ചു. ഇതിന് ശേഷമാണ് വാഴക്കാട്ടേക്ക് വന്നത്.ഡോ. ജോയി നടത്തിയിരുന്ന ചെറിയ ക്ലിനിക്കിലായിരുന്നു തുടക്കത്തിൽ ജോലി ചെയ്തിരുന്നത്.

    വാഴക്കാടിന്റെ ഹൃദയത്തിലായിരുന്നു പിന്നീട് ഡോ. ദിനേശിന്റെ സ്ഥാനം. വാഴക്കാടിന്റെ പല ഭാഗത്തേക്കും വാഹനം പോകാത്ത കാലമായിരുന്നു. ഈ സമയത്താണ് കണ്ണിയത്ത് അഹമ്മദ് മുസ്ലിയാരുമായി ബന്ധം സ്ഥാപിക്കുന്നത്. അദ്ദേഹത്തെ വീട്ടിലെത്തിയായിരുന്നു ചികിത്സിച്ചിരുന്നത്. ഒരിക്കൽ അദ്ദേഹത്തെ നോക്കുന്ന ഡോക്ടർക്ക് വരാൻ കഴിഞ്ഞില്ല. കണ്ണിയത്ത് വിളിച്ച ഉടൻ തന്നെ വീട്ടിലേക്ക് പോയി. ചികിത്സ അവസാനിപ്പിച്ച് ഇറങ്ങാൻ നേരം കണ്ണിയത്ത് ഒരു വാക്ക് പറഞ്ഞു.

    കണ്ണിയത്ത് ഉസ്താദ്

    ഡോക്ടർ ഇനി എങ്ങോട്ടും പോകണ്ട. വാഴക്കാട് നിന്നാൽ മതി. അന്നു മുതൽ തുടങ്ങിയ ബന്ധമായിരുന്നു കണ്ണിയത്തിനോടും വാഴക്കാടിനോടും. അദ്ദേഹം മരിക്കുന്ന സമയത്തും കൂടെയുണ്ടായിരുന്നു. ദിനേശ് വീട്ടിലെത്തിയാണ് കണ്ണിയത്തിന്റെ മരണം സ്ഥിരീകരിച്ചത്. ജീവിതത്തിൽ താൻ കണ്ടുമുട്ടിയതിൽ ഏറ്റവും നല്ല മനുഷ്യനായിരുന്നു കണ്ണിയത്തെന്ന് പറയുമ്പോൾ ഡോക്ടറുടെ കണ്ണുകൾ ഈറനണിയും.

    വല്ലാത്തൊരു മനുഷ്യനായിരുന്നു കണ്ണിയത്ത്. ആരോടും ദേഷ്യമില്ല. അസൂയ ഇല്ല. ഫീസ് കിട്ടിയോ, പൊരുത്തപ്പെട്ടോ എന്ന് ചോദിക്കും. കിട്ടിയെന്ന് പറഞ്ഞാലേ വീട്ടിൽനിന്ന് ഇറങ്ങാൻ സമ്മതിക്കൂ. കണ്ണിയത്ത് വിട പറഞ്ഞ ദിവസം വാഴക്കാട് ജനനിബിഢമായിരുന്നു. ഒരാൾ മരിച്ചിട്ട് ഇത്രയേറെ ജനം ഒഴുകിയെത്തുമോ എന്നോർത്ത് അത്ഭുതപ്പെട്ടു. ഓമാനൂർ മുതൽ റോഡ് ബ്ലോക്കായിരുന്നു. കണ്ണിയത്തിന്റെ വേർപാടിന് ശേഷമാണ് ദിനേശ് പ്രവാസം തെരഞ്ഞെടുത്തത്. ജിദ്ദയിലായിരുന്നു പതിമൂന്നു വർഷവും. ജിദ്ദയുടെയും ജനകീയ ഡോക്ടറായാണ് ദിനേശ് പേരെടുത്തത്. ഹൃദയം കൊണ്ടായിരുന്നു ദിനേശ് രോഗികളെ പരിചരിച്ചിരുന്നത്. പ്രവാസത്തിന് ശേഷം ദിനേശ് വീണ്ടും വാഴക്കാട്ടേക്ക് മടങ്ങുകയാണ്. കണ്ണിയത്ത് ഇനിയെവിടേക്കും പോകണ്ട എന്നു പറഞ്ഞ അതേ മണ്ണിലേക്ക്.

    (എടവണ്ണപ്പാറയിലെ മെഡി കെയർ ക്ലിനിക്കിലാണ് ഡോ. ദിനേശ് ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നത്. വസന്തയാണ് ഡോ. ദിനേശിന്റെ ഭാര്യ. മക്കൾ- ലക്ഷ്മി (ഓസ്ട്രേലിയ യൂണി പ്രൊഫസർ) ഡോ. പാർവ്വതി-ആലപ്പുഴ)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Dr Dinesh Jeddah Kanniyath Usthad
    Latest News
    വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച് എം.എല്‍.എ
    14/05/2025
    യുഎസിനെതിരെ പകരച്ചുങ്കവുമായി ഇന്ത്യ; പുതിയ നീക്കം വ്യാപാര ചര്‍ച്ച നടക്കാനിരിക്കെ
    14/05/2025
    ജസ്റ്റിസ് ബി.ആര്‍ ഗവായി സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
    14/05/2025
    പറഞ്ഞത് തെറ്റായിപ്പോയി, പത്തുവട്ടം മാപ്പു ചോദിക്കാം-സോഫിയ ഖുറേഷിക്ക് എതിരായ പരാമർശത്തിൽ ക്ഷമാപണവുമായി ബി.ജെ.പി മന്ത്രി
    14/05/2025
    ഖത്തർ അമീർ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.