Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    കപിൽ സിബലിനെ വിജയിപ്പിച്ച യുദ്ധമുറിയിൽനിന്ന് രാജ്യസഭയിലേക്ക്, ഹാരിസ് ബീരാനെ കുറിച്ച് മാധ്യമപ്രവർത്തകന്റെ കുറിപ്പ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/06/2024 Latest India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹാരിസ് ബീരാൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- കേരളത്തിൽനിന്ന് ഒഴിവുവരുന്ന രാജ്യസഭയിലേക്ക് മത്സരിക്കുന്ന മുസ്ലിം ലീഗ് പ്രതിനിധി ഹാരിസ് ബീരാനെ കുറിച്ച് ദൽഹിയിലെ മാധ്യമ പ്രവർത്തകൻ ബാലഗോപാൽ ബി നായർ എഴുതിയ കുറിപ്പ് ശ്രദ്ധേയമായി.

    കുറിപ്പ് വായിക്കാം

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കപിൽ സിബലിന്റെ ‘വാർ റൂമിൽ’ നിന്ന് രാജ്യസഭയിലേക്കെത്തുന്ന ദുഷ്യന്ത് ദാവേയുടെ പ്രിയ ജൂനിയർ; അഡ്വ. ഹാരിസ് ബീരാൻ. പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ഡൽഹിയിലെ ഒരേയൊരു വക്കീൽ ഓഫീസ് സുപ്രീം കോടതിയിലെ നിർണ്ണായകമായ പല തിരഞ്ഞെടുപ്പുകളിലും വാർ റൂമായി മാറിയത് ഇത്രയും നാൾ യാദൃശ്ചികമായിരുന്നു. എന്നാൽ 16 വർഷങ്ങൾക്കിപ്പുറം അതേ ഓഫീസ് ഒരു രാജ്യസഭ എംപിയുടെ ഓഫിസായി മാറാനിരിക്കുമ്പോൾ അതിന് ലീഗ് രാഷ്ട്രീയത്തിൽ കൗതുകമേറെയുണ്ട്.

    സുപ്രീം കോടതിയിലെ ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പുകളിൽ വാർ റൂമായിരുന്ന ഡൽഹിയിലെ ആ ഓഫീസ് ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി അഡ്വ. ഹാരിസ് ബീരാന്റെയാണ്. ദുഷ്യന്ത് ദാവേ മുതൽ കപിൽ സിബൽ വരെയുള്ള ബാർ അസോസിയേഷൻ നേതാക്കളുടെ തിരഞ്ഞെടുപ്പുകളിൽ നിർണ്ണായക ചർച്ചകൾക്കും ആലോചനകൾക്കും കേന്ദ്രമായ ഇടം. രാജ്യം ലോകസഭാ തെരഞ്ഞെടുപ്പ് ലഹരിയിൽ ആയിരുന്നപ്പോൾ സുപ്രീം കോടതിയിൽ ഇക്കുറി അതിലും വാശിയേറിയ മറ്റൊരു തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. അതിൽ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്ന സിബലിന്റെ വാർ റൂം സ്ട്രാറ്റജിസ്റ്റുകളിലൊരാളാണ് ഇത്തവണ കേരളത്തിൽ നിന്ന് രാജ്യസഭയിലെത്തുന്ന ഹാരിസ് ബീരാൻ.

    പുറത്തു നടക്കുന്ന രാഷ്ട്രീയ തിരഞ്ഞെടുപ്പിന്റെ ചൂട് പല വിധേന സുപ്രീം കോടതി ബാർ അസോസിയേഷൻ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി ക്യാമ്പുകളിലും പ്രതിഫലിച്ചിരുന്നു. സിബലിന്റെ പരാജയത്തിനായി വലത് ശക്തികൾ നിലയുറപ്പിച്ചതോടെയാണ് മത്സരം അസാധാരണമായത്. ശക്തമായ തന്ത്രങ്ങളും പൊതു സ്വീകാര്യതയും കൂട്ടായി സിബൽ വിജയിച്ചു കയറിയപ്പോൾ പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യത്തിന് അത് നൽകിയ ഊർജ്ജം ചെറുതല്ല.

    സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെ സുപ്രീം കോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുമ്പോളെല്ലാം ഹാരിസ് ബീരാന്റെ ഡൽഹിയിലെ വക്കീൽ ഓഫീസായിരുന്നു ദാവേയുടെ വാർ റൂം. ദാവേയുടെ ജൂനിയറായാണ് സുപ്രീം കോടതിയിലെ ഹാരിസിന്റെ പ്രാക്ടീസ് തുടക്കം.

    2005ലാണ് ഹാരിസിനെ ഞാൻ ആദ്യം പരിചയപ്പെടുന്നത്. ഗുലാം വാഹൻവതി ഇന്ത്യയുടെ അറ്റോർണി ജനറൽ ആയിരുന്ന കാലയളവിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിഭാഷകനായി ഹാരിസ് എത്തിയതോടെയോടെ ഞങ്ങളുടെ സൗഹൃദം ദൃഢമായി. മൂന്നാർ കേസുകളിലും, വേമ്പനാട് കായൽ സംരക്ഷണത്തിലും ഹാരിസ് സ്വീകരിച്ച പരിസ്ഥിതി സൗഹൃദ നിലപാടുകൾ അധികമാരും അറിഞ്ഞിരുന്നില്ലെന്നതാണ് വാസ്തവം.

    ഏറ്റെടുക്കുന്ന കേസുകളിൽ ഹാരിസ് പുലർത്തുന്ന പ്രൊഫഷണലിസം, ആത്മാർത്ഥത എന്നിവ അടുത്ത് നിന്ന് കണ്ടിട്ടുള്ളതാണ്. രാജ്യസഭാ അംഗമെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഹാരിസിന് വിശാലമായ അനുഭവ പരിചയവും ബന്ധങ്ങളും മുതൽക്കൂട്ടാകുമെന്നുറപ്പാണ്. ഹാരിസ് എം.പിയാകുന്നത് ലീഗിന് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ.

    ഡൽഹിയിൽ ഞാൻ മാധ്യമ പ്രവർത്തനം ആരംഭിക്കുമ്പോൾ രാജ്യ തലസ്ഥാനത്തെ മുസ്ലിം ലീഗിന്റെ നേതൃത്വം ഇ. അഹമ്മദിനായിരുന്നു. വിരലിലെണ്ണാവുന്ന എം.പിമാർ മാത്രമുണ്ടായിരുന്ന ലീഗിന് ദേശിയ രാഷ്ട്രീയത്തിൽ കക്ഷി ഭേദമെന്യേ അംഗീകാരം നേടുന്നതിൽ ഹാരിസ് ബീരാന്റെ പങ്ക് വളരെ വലുതായിരുന്നു. ഇ. അഹമ്മദിന്റെ ഇഫ്താർ വിരുന്നുകൾ ഡൽഹി രാഷ്ട്രീയത്തിൽ മാത്രമല്ല, രാജ്യത്തിന്റെ നയതന്ത്ര വിഷയങ്ങളിൽ പോലും വലിയ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ വിയോഗം ലീഗിന് ഡൽഹിയിലുണ്ടാക്കിയ ശൂന്യത നികത്താനാകാത്തതായിരുന്നു. ഹാരിസിലൂടെ ലീഗിന് പഴയ പ്രതാപം ഡൽഹിയിൽ ലഭിക്കുമെന്നാണ് എൻ്റെ വിലയിരുത്തൽ. അത് യാഥാർഥ്യമാകുമോയെന്ന് കാലം തെളിയിക്കട്ടെ.

    ഏതായാലും പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്ത ഡൽഹിയിലെ ആ വക്കീൽ ഓഫീസ് ലീഗ് ദേശീയ രാഷ്ട്രീയത്തിലെ പ്രധാന ഇടപെടലുകളുടെ കേന്ദ്രമാകട്ടെയെന്ന് പ്രതീക്ഷിക്കാം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Haris Beeran Muslim League
    Latest News
    കണ്ണൂർ സ്വദേശി അൽഐനിൽ നിര്യാതനായി
    18/05/2025
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.