Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, May 10
    Breaking:
    • ഇന്തോനേഷ്യന്‍ ഹജ് തീര്‍ഥാടക വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
    • ഹജ് തട്ടിപ്പ്: പ്രവാസി യുവതി അറസ്റ്റില്‍
    • പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മിലാനിലെ ഇന്ത്യൻ സമൂഹം
    • പ്ലസ് വണ്‍ പ്രവേശന അപേക്ഷ; മെയ് 14 മുതല്‍ 20 വരെ
    • വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ സൗദി അറേബ്യ പങ്കാളിത്തം വഹിച്ചതായി പാക്കിസ്ഥാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    വികാരനിർഭരം ഈ രാത്രി, ട്വന്റി20 ലോകകപ്പിൽ അഫ്ഗാൻ സെമിയിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/06/2024 Latest Cricket 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Afghan_bengladesh
    ബംഗ്ലാദേശിനെ തോൽപ്പിച്ച ശേഷം അഫ്ഗാൻ നായകൻ റാഷിദ് ഖാൻ സഹതാരം ഗുൽബദിനൊപ്പം
    Share
    WhatsApp Facebook Twitter Telegram LinkedIn

    ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ പുതു ചരിത്രം രചിച്ച് അഫ്ഗാനിസ്ഥാന്‍

    കിംഗ്‌സ്ടൗണ്‍: കിംഗ്സ്ടൗണിലെ വികാരനിര്‍ഭരമായ രാത്രിയെ ഉള്‍പുളകം കൊള്ളിച്ച് ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് അഫ്ഗാനിസ്ഥാന്‍. ബംഗ്ലാദേശിനെ എട്ടു റണ്‍സിന് തോല്‍പ്പിച്ച് ആദ്യമായി അഫ്ഗാനിസ്ഥാന്‍ സെമിയില്‍ പ്രവേശിച്ചു. ക്രിക്കറ്റിന്റെ ഏതെങ്കിലും ഒരു പ്രധാന ടൂര്‍ണ്ണമെന്റില്‍ ഇതാദ്യമായാണ് അഫ്ഗാന്‍ സെമിയിലെത്തുന്നത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയെയും അഫ്ഗാന്‍ തകര്‍ത്തിരുന്നു. അഫ്ഗാന്റെ സെമി പ്രവേശനത്തോടെ ഓസ്‌ട്രേലിയ ലോകകപ്പില്‍ നിന്ന് പുറത്തായി. ഇന്ത്യയോടുള്ള തോല്‍വിയാണ് ഓസ്‌ട്രേലിയക്ക് തിരിച്ചടിയായത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സേ നേടാനായുള്ളൂ. എന്നാല്‍ മറുപടി ബാറ്റിങില്‍ അഫ്ഗാന്‍ അവരുടെ തുരുപ്പ് ചീട്ടായ ബൗളിങിലൂടെ ബംഗ്ലാദേശിനെ വരിഞ്ഞ് കെട്ടി. 105 റണ്‍സിന് ബംഗ്ലാ കടുവുകളെ കൂടാരം കേറ്റി. 17.5 ഓവറില്‍ എല്ലാവരും പുറത്തായി. അഫ്ഗാന് വേണ്ടി റഹ്‌മാനുള്ള ഗുര്‍ബാസ് 55 പന്തില്‍ 43 റണ്‍സ് നേടി. ഇബ്രാഹീം സദ്‌റാന്‍ പതിനെട്ടും നായകന്‍ റഷീദ് ഖാന്‍ പത്തു പന്തില്‍ 19 റണ്‍സും(പുറത്താകാതെ) നേടി. അസ്മത്തുള്ള ഒമര്‍ റാസി പത്തു റണ്‍സും സ്വന്തമാക്കി.

    ഹേ ബ്രസീല്‍, ക്യാ ഹുവാ

    ബംഗ്ലാ നിരയില്‍ ലിറ്റണ്‍ ദാസ് 49 പന്തില്‍ 54 റണ്‍സ് നേടി. തൗഹീദ് ഹിദ്രോയ് പതിനാല് റണ്‍സ് നേടി. സൗമ്യ സര്‍ക്കാര്‍ പത്തു റണ്‍സും സ്വന്തമാക്കിയത് ഒഴിച്ചാല്‍ ബാക്കി ആരും രണ്ടക്കം കടന്നില്ല.
    കഴിഞ്ഞ മത്സരത്തില്‍ ഓസീസിന്റെ നടുവൊടിച്ച നവീനുല്‍ ഹഖ് ഈ മത്സരത്തിലും സംഹാരതാണ്ഡവമാടി. നാലു വിക്കറ്റാണ് നവീന്‍ കൊയ്തത്. റാഷിദ് ഖാനും നാലു വിക്കറ്റ് വീഴ്ത്തി. ഫസല്‍ ഹഖ് ഫാറൂഖി, ഗുല്‍ബദിന്‍ നായിബ് എന്നിവര്‍ക്കായിരുന്നു അവശേഷിക്കുന്ന വിക്കറ്റ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Afghan Cricket
    Latest News
    ഇന്തോനേഷ്യന്‍ ഹജ് തീര്‍ഥാടക വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
    10/05/2025
    ഹജ് തട്ടിപ്പ്: പ്രവാസി യുവതി അറസ്റ്റില്‍
    10/05/2025
    പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് മിലാനിലെ ഇന്ത്യൻ സമൂഹം
    10/05/2025
    പ്ലസ് വണ്‍ പ്രവേശന അപേക്ഷ; മെയ് 14 മുതല്‍ 20 വരെ
    10/05/2025
    വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ സൗദി അറേബ്യ പങ്കാളിത്തം വഹിച്ചതായി പാക്കിസ്ഥാന്‍
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.