Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 9
    Breaking:
    • ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    • ബ്രസീലിന്റെ ആന്റണി; അതിശയകരമായ ഒരു പുനർജന്മത്തിന്റെ കഥ
    • ജമ്മു കശ്മീരില്‍ കുടുങ്ങി മലയാളികള്‍; വിമാനത്താവളവും റോഡും അടച്ചതിനാല്‍ യാത്ര മുടങ്ങി, സഹായത്തിനായി കണ്‍ട്രോള്‍ റൂമുകള്‍
    • വഖഫ് ബിൽ: ചർച്ചാ സംഗമം സംഘടിപ്പിച്ചു
    • പ്രവാസി ഈദ് കപ്പ്: അൽ ഖോബാറിൽ ഫുട്ബോൾ ടൂർണമെന്റ് വരുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    റിയാസ് മൗലവി കേസില്‍ നടന്നത് ആറ് വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയ ഡി.വൈ.എഫ്.ഐക്കാരനെ രക്ഷിക്കാന്‍ നടത്തിയ അതേ ഗൂഡാലോചന- വി ഡി സതീശൻ

    ഉദിനൂർ സുകുമാരൻBy ഉദിനൂർ സുകുമാരൻ01/04/2024 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    കാസർകോട് പ്രസ് ക്ലബ് ജനസഭയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    എസ്. ഡി. പി. ഐ വോട്ടിൽ മൗനം പാലിച്ച് പ്രതിപക്ഷ നേതാവ്

    കാസര്‍കോട്: ഭരണ നേതൃത്വത്തിന്റെ അറിവോടെ റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷനും പൊലീസും ഗുരുതര വീഴ്ച വരുത്തിയെന്നും സംഘര്‍ഷത്തില്‍ ഒന്നും ഉള്‍പ്പെടാത്ത ആളെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുകയെന്നത് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ചുമതലയാണെന്നും പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു. കാസർകോട് പ്രസ് ക്ലബിന്റെ ജനസഭ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിലവാരമില്ലാത്തതും ഏകപക്ഷീയമായതുമായ അന്വേഷണമാണ് നടന്നതെന്നാണ് വിധിയില്‍ പറയുന്നത്. പ്രതികള്‍ ആര്‍.എസ്.എസ് ആണെന്ന് തെളിയിക്കുന്നതിന് വേണ്ടി ഉള്‍പ്പെടുത്തിയിരുന്ന ആറ് സാക്ഷികളില്‍ ഒരാളെ മാത്രമാണ് വിസ്തരിച്ചത്. അഞ്ച് പേരെ വിസ്തരിക്കാത്തത് ദുരൂഹമാണെന്നും ഉത്തരവില്‍ പറയുന്നുണ്ട്. മതപരമായ വിദ്വേഷത്തെ തുടര്‍ന്നാണ് ഒരു നിരപരാധിയെ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്നതിനും തെളിവായി സാക്ഷികള്‍ ഉണ്ടായിട്ടും വിസ്തരിച്ചില്ല. വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയിട്ടും ഡി.വൈ.എഫ്.ഐക്കാരനെ രക്ഷിക്കാനാണ് പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചത് പോലെ ആണ് ഈ കേസിലും നടത്തിയത്.

    തിരുവനന്തപുരത്ത് മാസ്‌കറ്റ് ഹോട്ടലില്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസ് നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലെ തീരുമാനത്തിന്റെ ഭാഗമായാണോ ആര്‍.എസ്.എസുകാരായ പ്രതികളെ രക്ഷിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവാക്കി ഡല്‍ഹിയില്‍ നിന്നും അഭിഭാഷകരെ കൊണ്ടു വന്നാണ് ഷുഹൈബ് കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കി സി.പി.എമ്മുകാരെ രക്ഷിക്കാന്‍ ശ്രമിച്ചത്. ഷുഹൈബിന്റെ കേസിലെ പ്രതികളായ പാര്‍ട്ടിക്കാരെ രക്ഷപ്പെടുത്താന്‍ ഏതറ്റംവരെയും പോകാന്‍ തയാറായി. എന്നിട്ടും ഇത്രയും നിര്‍ണായകമായ കേസില്‍ പ്രതികളുടെ ശിക്ഷ ഉറപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറി. ഇക്കാര്യത്തില്‍ മുകള്‍ത്തട്ടിലുള്ളവര്‍ക്കും ഉത്തരവാദിത്തമുണ്ട്. കേസ് നടത്തിപ്പിലും അന്വേഷണത്തിലും അപാകതയുണ്ട്. കൊടുംകുറ്റവാളികളെ സര്‍ക്കാര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുഖ്യമന്ത്രി നടത്തുന്ന പ്രസംഗങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ഒരു ബന്ധവുമില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

    ബി.ജെ.പിയെ പേടിച്ചാണ് വിദ്വേഷ പ്രസംഗം നടത്തിയ നളിന്‍ കുമാര്‍ കട്ടീലിനെതിരെ കേസെടുക്കാതിരുന്നത്. ബി.ജെ.പിയെ ഭയക്കുന്ന മുഖ്യമന്ത്രി മുസ്ലീംകളുടെ വോട്ട് കിട്ടാനാണ് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ പൗരത്വ നിയമത്തെ കുറിച്ച് എഴുതി തയ്യാറാക്കിയ പച്ചക്കള്ളം വായിക്കുന്നത്. മുഖ്യമന്ത്രി ബി.ജെ.പിയെ അല്ല കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയുമാണ് വിമര്‍ശിക്കുന്നത്. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇപ്പോഴും പച്ചക്കള്ളമാണ് പറയുന്നത്. തെളിവുകള്‍ ഹാജരാക്കിയിട്ടും ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ് കോണ്‍ഗ്രസിനെതരെ മുഖ്യമന്ത്രി സംസാരിക്കുന്നത്. ഒരു ഭരണ നേട്ടവും മുഖ്യമന്ത്രിക്ക് പറയാനില്ല. പെന്‍ഷന്‍ നല്‍കാത്തതും ഉച്ചഭക്ഷണത്തിന് കാശില്ലാത്തതും മാവേലി സ്റ്റോറില്‍ സാധനങ്ങള്‍ ഇല്ലാത്തും ആശുപത്രിയില്‍ മരുന്ന് ഇല്ലാത്തതും കെ ഫോണും മാസപ്പടിയും മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനിലെ അഴിമതിയും എ.ഐ ക്യാറമറ അഴിമതിയും ഉള്‍പ്പെടെയുള്ളവ അല്ലാതെ എന്ത് ഭരണ നേട്ടമാണ് പറയാനുള്ളത്. സര്‍ക്കാര്‍ പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമാണ്. ജനങ്ങള്‍ക്ക് സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധമുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. യു.ഡി.എഫ്
    സ്ഥാനാര്‍ത്ഥികള്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കും.

    എസ്. ഡി. പി. ഐ യുമായി ചർച്ച നടത്തുകയോ ധാരണ ഉണ്ടാക്കുകയോ ചെയ്തിട്ടില്ലെന്ന്
    മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പ്രതിപക്ഷ നേതാവ് പറഞ്ഞു. ദേശീയ രാഷ്ട്രീയമാണ് ഈ തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്. ബി.ജെ.പിയുടെ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ എസ്.ഡി. പി. ഐ നിലപാട് എടുത്തുകാണും. തിരഞ്ഞെടുപ്പിൽ അവരുടെ വോട്ട് വേണ്ട എന്ന് പറയുമോ എന്ന ചോദ്യത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Riyas Maulavi SDPI VD Satheeshan
    Latest News
    ഒരു വീട്ടിൽ മൂന്ന് ഫുൾ എ പ്ലസ്, കല്പകഞ്ചേരിക്ക് അഭിമാനമായി മൈസയും മോസയും മനാലും
    09/05/2025
    ബ്രസീലിന്റെ ആന്റണി; അതിശയകരമായ ഒരു പുനർജന്മത്തിന്റെ കഥ
    09/05/2025
    ജമ്മു കശ്മീരില്‍ കുടുങ്ങി മലയാളികള്‍; വിമാനത്താവളവും റോഡും അടച്ചതിനാല്‍ യാത്ര മുടങ്ങി, സഹായത്തിനായി കണ്‍ട്രോള്‍ റൂമുകള്‍
    09/05/2025
    വഖഫ് ബിൽ: ചർച്ചാ സംഗമം സംഘടിപ്പിച്ചു
    09/05/2025
    പ്രവാസി ഈദ് കപ്പ്: അൽ ഖോബാറിൽ ഫുട്ബോൾ ടൂർണമെന്റ് വരുന്നു
    09/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.