Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    • യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    വഖഫ് ഭൂമി വിവാദത്തിൽ പാണക്കാട് റഷീദലി തങ്ങളെ തള്ളി ടി കെ ഹംസ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌16/11/2024 Kerala Latest 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • മുനമ്പം ഭൂമി വഖഫായി രജിസ്റ്റർ ചെയ്തത് റഷീദലി തങ്ങളുടെ കാലത്ത്. വഖഫ് ബോർഡിനോടും ചെയർമാനോടും ആലോചിക്കാതെ കുടുംബങ്ങൾക്ക് നോട്ടീസ് അയക്കാൻ ഏകപക്ഷീയമായ അധികാരം നൽകിയത് പാണക്കാട് റഷീദലി തങ്ങൾ ചെയർമാനായ കാലത്താണെന്നും ബോർഡ് മുൻ ചെയർമാനും സി.പി.എം നേതാവുമായ ടി.കെ ഹംസ.

    മലപ്പുറം: മുനമ്പം ഭൂമി വിവാദത്തിൽ മുസ്‌ലിം ലീഗ് നേതാവും വഖഫ് ബോർഡ് മുൻ ചെയർമാനുമായ പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ വാദം തള്ളി വഖഫ് ബോർഡ് മുൻ ചെയർമാനും സി.പി.എം നേതാവുമായ ടി.കെ ഹംസ. മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമിയായി രജിസ്റ്റർ ചെയ്തത് റഷീദലി തങ്ങൾ ചെയർമാനായ കാലത്താണെന്നും മറിച്ചുള്ള പ്രചാരണം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

    മുനമ്പത്തെ കുടുംബങ്ങൾക്ക് താൻ ചെയർമാനായിരുന്ന കാലത്ത് ഒരു നോട്ടീസ് പോലും നൽകിയിട്ടില്ലെന്നും ടി.കെ ഹംസ ചെയർമാനായിരുന്നപ്പോഴാണ് നോട്ടീസ് അയച്ചതെന്നുമുള്ള പാണക്കാട് റഷീദലി ശിഹാബ് തങ്ങളുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മുനമ്പത്തെ കുടുംബങ്ങൾക്ക് വഖഫ് ബോർഡ് നോട്ടീസ് അയച്ച സംഭവത്തിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ബോർഡിനോടും ചെയർമാനോടും ആലോചിക്കാതെ കുടുംബങ്ങൾക്ക് നോട്ടീസ് അയക്കാൻ ഏകപക്ഷീയമായ അധികാരം നൽകിയത് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായ കാലത്താണ്. അത് കഴിഞ്ഞ് ആറുമാസം കഴിഞ്ഞാണ് താൻ ചെയർമാനായ പുതിയ ഭരണസമിതി വന്നത്. മുനമ്പം വിഷയത്തിൽ നേരത്തെ നടന്ന കാര്യങ്ങളുടെ തുടർച്ചയായ കാര്യങ്ങളാണ് തന്റെ കാലത്ത് നടന്നത്.

    റഷീദലി തങ്ങളുടെ കാലത്തുണ്ടായ സംഭവത്തതിനു പിന്നിലുള്ള താൽപര്യം പരിശോധിക്കണം. തന്റെ അറിവോടെയല്ല നോട്ടീസ് അയച്ചത്. തന്റെ പേര് വിവാദത്തിലേക്ക് വലിച്ചിഴച്ചത് ശരിയായില്ല. അതിന് സത്യവുമായി ബന്ധവുമില്ല. റഷീദലി തങ്ങളുടെ കാലത്താണ് മുനമ്പം ഭൂമിവിഷയത്തിൽ തുടർ നടപടി സ്വീകരിക്കാനുള്ള എല്ലാ അധികാരവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് നൽകി ഉത്തരവിറക്കിയത്. കക്ഷികൾക്ക് നോട്ടീസ് അയച്ചത് അദ്ദേഹമാണ്. അതിൽ തനിക്ക് ഒരു പങ്കുമില്ല. മുനമ്പത്തെ 404.75 ഹെക്ടർ ഫാറൂഖ് കോളേജ് മാനേജ്‌മെന്റ് കമ്മിറ്റിക്ക് സിദ്ദിഖ് സേട്ട് ആണ് ദാനമായി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

    CREATOR: gd-jpeg v1.0 (using IJG JPEG v62), quality = 90

    വി.എസ് സർക്കാരിന്റെ കാലത്ത് മുനമ്പം വിഷയം ഉയർത്തിക്കൊണ്ടുവന്നുവെന്ന ആരോപണവും ശരിയല്ല. കേരളത്തിലെ മുഴുവൻ വഖഫ് സ്വത്തുക്കളെക്കുറിച്ചും പരിശോധിക്കാനാണ് നിസാർ കമ്മിഷനെ നിയമിച്ചത്. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണോയെന്ന് തീരുമാനിക്കാനുള്ള അധികാരം വഖഫ് ബോർഡിനാണെന്നാണ് അദ്ദേഹം രേഖാമൂലം അറിയിച്ചത്. തുടർന്ന് റഷീദലി തങ്ങൾ ചെയർമാനായ ബോർഡ് ഇത് വഖഫ് ഭൂമിയായി രജിസ്റ്റർചെയ്യുകയാണുണ്ടായത്. ഭൂമി തിരിച്ചുപിടിക്കുന്നത് ഉൾപ്പെടെ തുടർ നടപടി സ്വീകരിക്കാൻ വഖഫ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെയും ചുമതലപ്പെടുത്തി. ബോർഡിന്റെ മുൻകൂർ അനുമതിയില്ലാതെ വഖഫ് നിയമത്തിലെ 52, 54 വകുപ്പ് പ്രകാരം തുടർ നടപടികൾ സ്വീകരിക്കാൻ എക്‌സിക്യൂട്ടീവ് ഓഫീസർക്ക് 2019 മെയ് 20ന് ചേർന്ന ബോർഡ് യോഗം അധികാരം നൽകി.

    2020 ജനുവരിയിലാണ് ഞാൻ ചെയർമാനായത്. എന്നാൽ, പഴയ ഉത്തരവനുസരിച്ചാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പ്രവർത്തിച്ചതെന്നും ടി.കെ ഹസം പറഞ്ഞു. നോട്ടീസ് അയക്കുന്ന കാര്യം തന്നെ അറിയിച്ചിരുന്നില്ല. സാധാരണക്കാർക്കല്ല, സമ്പന്നർക്കും ബിസിനസുകാർക്കുമാണ് അദ്ദേഹം നോട്ടീസ് അയച്ചത്. സ്ഥല ഉടമകളുടെ ഭൂനികുതി അടയ്ക്കുന്നത് തടഞ്ഞത് കോടതിയാണ്. വഖഫ് നിയമമനുസരിച്ച് സർക്കാർ സർവീസിൽ ഡെപ്യൂട്ടി സെക്രട്ടറി തസ്തികയിലുള്ള ആളെയാണ് ഡെപ്യൂട്ടേഷനിൽ ചീഫ് ഓഫീസറായി നിയമിക്കേണ്ടിയിരുന്നത്. ഇത് ലംഘിച്ചാണ് ഇദ്ദേഹത്തെ നിയമിച്ചത്. താൻ വന്നശേഷം അദ്ദേഹത്തെ പിരിച്ചുവിടുകയായിരുന്നു. അതിനെതിരെ അദ്ദേഹം ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ടി.കെ ഹംസ പറഞ്ഞു.

    എന്നാൽ, ഭൂമി തിരിച്ചുപിടിക്കാൻ നോട്ടീസ് അയച്ചത് താനല്ല, തനിക്കു ശേഷം വന്ന ടി.കെ ഹംസയുടെ ഭരണകാലത്താണെന്നാണ് പാണക്കാട് റഷീദലി തങ്ങൾ വാദിച്ചത്. 2008 കാലത്ത് വി.എസ് സർക്കാർ നിയമിച്ച നിസാർ കമ്മിഷൻ റിപോർട്ട് പ്രകാരമാണ് വഖഫ് ബോർഡിന് ഭൂമി തിരിച്ചുപിടിക്കാൻ 2016-ൽ ഹൈക്കോടതി ഉത്തരവുണ്ടായത്. വഖഫ് ബോർഡ് നോട്ടീസ് അയച്ചില്ല. ഒടുവിൽ കോടതി അലക്ഷ്യ നോട്ടീസ് വന്നു. പിന്നീട് ഭൂമി തിരിച്ചുപിടിക്കണമെന്ന് നോട്ടീസ് അയച്ചത് എനിക്കുശേഷം വന്ന വഖഫ് ബോർഡ് കമ്മിറ്റിയാണ്. ടി.കെ ഹംസയായിരുന്നു അന്ന് ചെയർമാൻ, അല്ലാതെ താനല്ല. കോടതി അലക്ഷ്യമാവും എന്നതുകൊണ്ടാണ് പരിഗണിക്കേണ്ടി വന്നത്. സംസ്ഥാന സർക്കാരിനാണ് ഇപ്പോഴും വിഷയം പരിഹരിക്കാൻ കഴിയുക. 2014 മുതൽ 2019 വരെയാണ് താൻ വഖഫ് ബോർഡ് ചെയർമാനായത്. മറിച്ചുള്ള പ്രചാരണം ശരിയല്ലെന്നുമാണ് റഷീദലി തങ്ങൾ പ്രതികരിച്ചിരുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Munambam issue panakkad rasheed ali shihab thangal TK Hamsa
    Latest News
    ഡല്‍ഹിയില്‍ ഗില്‍ സുദര്‍ശനം; പ്ലേഓഫിലേക്ക് മാര്‍ച്ച് ചെയ്ത് ടൈറ്റന്‍സ്
    18/05/2025
    യുക്രൈനുമേൽ ശക്തമായ ഡ്രോൺ ആക്രമണവുമായി റഷ്യ
    18/05/2025
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025
    റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.