Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 4
    Breaking:
    • യുഎഇയിൽ ശമ്പളം ക്രിപ്‌റ്റോ കറൻസിയിലും; ഉടൻ യാഥാർത്ഥ്യമാവുമെന്ന് വിദഗ്ധർ
    • റോയൽ ചലഞ്ചേഴ്സിന്റെ കിരീടനേട്ടത്തിൽ ജിദ്ദയിലും ആഘോഷം, കേക്ക് മുറിച്ച് ആരാധകർ
    • പൊലീസ് കള്ളനായപ്പോള്‍ തൊണ്ടി ‘സ്വന്ത’മായി, പിന്നാലെ സസ്‌പെന്‍ഷനും
    • ഈ സാല കപ്പ് നമ്‌ടെ; ഐപിഎൽ കിരീടം നേടി കോലിയും ആർസിബിയും
    • ടർക്കിഷ് കമ്പനിക്ക് പകരക്കാരായി ​​ഗ്രൗണ്ട് ക്ലിയറൻസിങ്ങിന് ഇനി അദാനി എത്തും!
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    അർധരാത്രി പി.വി അൻവറിന്റെ വീട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ, സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ച

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നിലമ്പൂർ- യൂത്ത് കോൺഗ്രസ് നേതാവും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തിൽ നിലമ്പൂരിലെ മുൻ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി അൻവറിന്റെ വീട്ടിൽ രാത്രി സന്ദർശനം നടത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു. ശനിയാഴ്ച രാത്രിയാണ് അൻവറിന്റെ ഒതായിയിലുള്ള വീട്ടിൽ രാഹുലും സംഘവും സന്ദർശനം നടത്തിയത്. രാഹുലും കൂട്ടരും അൻവറിന്റെവീട്ടിലേക്ക് വരുന്നതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും വീഡിയോ ആണ് പുറത്തുവന്നത്. അപ്പോ ഗുഡ്നൈറ്റ് എന്നു പറഞ്ഞ് അൻവറിന് കൈ കൊടുത്താണ് രാഹുൽ മടങ്ങുന്നത്. ഓൾ ദ ബെസ്റ്റ് എന്ന് അൻവർ പറയുന്നതും വീഡിയോയിൽ കേൾക്കാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അൻവറിന്റെ വീട്ടിൽ രാത്രി തലയിൽ മുണ്ടിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എത്തി എന്ന അടിക്കുറിപ്പോടെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. നിലമ്പൂർ തെരഞ്ഞെടുപ്പ് ചൂടിലേക്ക് മാറിയതോടെ രാഹുല് മാങ്കൂട്ടത്തിൽ അടക്കമുള്ള നിരവധി നേതാക്കൾ നിലമ്പൂരിൽ ക്യാമ്പ് ചെയ്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുകയാണ്. ഇടതുമുന്നണിയിൽനിന്ന് ഇടഞ്ഞ് എം.എൽ.എ സ്ഥാനം രാജിവെച്ച പി.വി അൻവർ യു.ഡി.എഫിന് പിന്തുണ നൽകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തിൽ ഇനിയും അന്തിമ തീരുമാനം ആയിട്ടില്ല. നിലവിൽ അൻവറും യു.ഡി.എഫ് നേതൃത്വവും ഇടഞ്ഞുനിൽക്കുകയാണ്. മുന്നണി പ്രവേശനവും തനിക്ക് ഷുവർ സീറ്റും എന്ന ആവശ്യമാണ് അൻവർ ഉന്നയിക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ കോൺഗ്രസ് തയ്യാറായിട്ടില്ല.

    അതേസമയം, നിലമ്പൂരിൽ ഇടതുമുന്നണിക്ക് വേണ്ടി എം. സ്വരാജ് മത്സരിക്കാനെത്തിയത് ഇടതുക്യാമ്പിൽ ആവേശം പടർത്തിയിട്ടുണ്ട്. സ്വരാജിനെ നിലമ്പൂരിൽ മത്സരിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഈ സഹചര്യത്തിൽ രാഹൂലിന്റെ ഇന്നത്തെ സന്ദർശനത്ിതനും ഏറെ പ്രസക്തിയുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nilambur PV Anwar Rahul Mankootathil
    Latest News
    യുഎഇയിൽ ശമ്പളം ക്രിപ്‌റ്റോ കറൻസിയിലും; ഉടൻ യാഥാർത്ഥ്യമാവുമെന്ന് വിദഗ്ധർ
    04/06/2025
    റോയൽ ചലഞ്ചേഴ്സിന്റെ കിരീടനേട്ടത്തിൽ ജിദ്ദയിലും ആഘോഷം, കേക്ക് മുറിച്ച് ആരാധകർ
    04/06/2025
    പൊലീസ് കള്ളനായപ്പോള്‍ തൊണ്ടി ‘സ്വന്ത’മായി, പിന്നാലെ സസ്‌പെന്‍ഷനും
    03/06/2025
    ഈ സാല കപ്പ് നമ്‌ടെ; ഐപിഎൽ കിരീടം നേടി കോലിയും ആർസിബിയും
    03/06/2025
    ടർക്കിഷ് കമ്പനിക്ക് പകരക്കാരായി ​​ഗ്രൗണ്ട് ക്ലിയറൻസിങ്ങിന് ഇനി അദാനി എത്തും!
    03/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.