Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    • ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    • ദേശീയപാത കൂരിയാട് മണ്ണിടിച്ചിൽ; ആറുവരിപ്പാതയുടെ ഭാഗം തകർന്ന് വീണു
    • വിദേശത്തേക്കുള്ള ദൗത്യസംംഘത്തിൽ നിന്ന് പിന്മാറി യൂസുഫ് പഠാൻ; പിന്മാറ്റം തൃണമൂലിന്റെ എതിർപ്പിനെ തുടർന്ന്
    • അത്ഭുതകരമായ രാജ്യവുമായുള്ള പ്രത്യേക ബന്ധം; യു.എഇ സന്ദർശനത്തിന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ‘ഇനി പറഞ്ഞാൽ ഞാനും പറയും’; പി.വി അൻവറിന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്, കൂസാതെ അൻവർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌21/09/2024 Kerala Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിറിനും മുഖ്യമന്ത്രിയുടെ പൊളിട്ടിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നിലമ്പൂർ എം.എൽ.എ പി.വി അൻവറിന് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് തലസ്ഥാനത്തു നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വരം.

    എ.ഡി.ജി.പിയെയും പി ശശിയെയും പൂർണമായും സംരക്ഷിച്ചുള്ള വാർത്താസമ്മേളനത്തിൽ അൻവറിന്റെ ആരോപണങ്ങളെ തള്ളി ‘ആൾ പഴയ കോൺഗ്രസല്ലേ, ഇടതു മുന്നണി സംസ്‌കാരമല്ലെന്നായിരുന്നു’ മുഖ്യമന്ത്രിയുടെ മറുപടിയുടെ കാതൽ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അൻവറിന് പരാതിയുണ്ടെങ്കിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയിൽ പെടുത്തുകയായിരുന്നു ഇടത് എം.എൽ.എ എന്ന നിലയിൽ ആദ്യം ചെയ്യേണ്ടിയിരുന്നത്. എന്നാൽ, അതുണ്ടായില്ല. അൻവർ ആദ്യദിവസം വാർത്താസമ്മേളനം നടത്തിയപ്പോൾ തന്നെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. തന്റെ ഓഫീസിൽ നിന്ന് വിളിച്ചെങ്കിലും മറുപടി ഉണ്ടായില്ല. ഫോണിൽ ബന്ധപ്പെടാനും തയ്യാറായില്ല. മറ്റു വഴിയികളിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും തയ്യാറായില്ല. ശേഷം രണ്ടാം ദിവസവും മൂന്നാം ദിവസവും വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചു. മൂന്നാം ദിവസവും അദ്ദേഹം മാധ്യമങ്ങളെ കണ്ടതിന് ശേഷമാണ് എന്നെ വന്ന് കണ്ടത്. അഞ്ചു മിനിറ്റ് മാത്രമേ സംസാരിച്ചുള്ളൂ. ഫോൺ ചോർത്തിയത് പൊതുപ്രവർത്തകനെന്ന നിലയിൽ അൻവർ ചെയ്യാൻ പാടില്ലാത്തതായിരുന്നു. അൻവറിന് ഇടതുപക്ഷ പശ്ചാത്തലമില്ല. കോൺഗ്രസിൽ നിന്നും വന്നയാളാണ്. അൻവർ പരസ്യ പ്രതികരണം തുടർന്നാൽ ഞാനും മറുപടി നൽകേണ്ടി വരുമെന്നും മാധ്യമങ്ങൾ അൻവറിന്റെ പുതിയ ആരോപണങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ മുഖ്യമന്ത്രി തുറന്നു പറഞ്ഞു.

    CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 75

    പി ശശി ഒരു തെറ്റും ചെയ്തിട്ടില്ല. പാർട്ടിയാണ് ശശിയെ ആ സ്ഥാനത്തേക്ക് നിയോഗിച്ചത്. മാതൃകപരമായ പ്രവർത്തനമാണ് ശശി നടത്തുന്നത്. ശശിയ്‌ക്കെതിരായ ആരോപണങ്ങളെല്ലാം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.വി അൻവർ കൊടുക്കുന്ന പരാതികൾ അതേപോലെ പരിശോധിക്കാനല്ല ശശി അവിടെ ഇരിക്കുന്നത്. ആരോപണം വന്നതുകൊണ്ട് മാത്രം ആരെയും ഒരു സ്ഥാനത്തുനിന്നും ഒഴിവാക്കില്ല. കുറ്റക്കാരെങ്കിൽ നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

    അൻവറിന്റെ ഫോൺ ചോർത്തൽ വെളിപ്പെടുത്തൽ അടക്കം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ അൻവർ പരാതി തന്നു. പരാതിക്ക് മുന്നേ പരസ്യമായി ദിവസങ്ങളോളം പറഞ്ഞു. അദ്ദേഹം ഉയർത്തിയ പരാതിയിലും ഉന്നയിച്ച വിഷയങ്ങളിലും അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചു. അതിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉചിത നടപടി സ്വീകരിക്കും. ഒരു മുൻവിധിയോടെയും ഒന്നിനേയും സമീപിക്കില്ല. ആരോപണ വിധേയർ ആരെന്നതല്ല, ആരോപണം എന്തെന്നും അതിനുള്ള തെളിവുകളുമാണ് പ്രധാനം. എസ്.പിയെ നേരത്തെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. പൊലീസുദ്യോഗസ്ഥൻ സംസാരിക്കാൻ പാടില്ലാത്ത രീതിയിൽ സംസാരിച്ചത് പുറത്തു വന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

    മറ്റൊരു ആരോപണം സ്വർണ്ണക്കളളക്കടത്ത് പിടിക്കുന്നതുമായി ബന്ധപ്പെട്ടാണ്. നിയമവിരുദ്ധ കാര്യങ്ങൾ ആര് ചെയ്താലും തടയുന്നത് ഉറപ്പാക്കും. പോലീസിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിക്കാൻ പാടില്ല. അതുണ്ടായാൽ നടപടി സ്വീകരിക്കും. അതേസമയം, സേനയുടെ മനോവീര്യം തകർക്കുന്ന നിലപാടും അംഗീകരിക്കില്ല. കള്ളക്കടത്ത് സ്വർണ്ണം പിടികൂടുന്നത് അത് കടത്തുന്നവർക്ക് ഇഷ്ടമാകില്ലെന്ന് ഉറപ്പാണല്ലോ.

    കരിപ്പൂർ വഴി വൻ സ്വർണ്ണക്കടത്ത് നടക്കുന്നു. ഇത് പിടികൂടേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. ഒരു വീഴ്ചയും പാടില്ല. 2022-ൽ 98 കേസുകളിൽ 79.9 കിലോ സ്വർണ്ണവും 2023-ൽ 61 കേസുകളിൽ 48.7 കിലോ സ്വർണ്ണവും ഈ വർഷം 26 കേസുകളിലായി 18.1 കിലോ സ്വർണ്ണവും പിടികൂടി. പിടിക്കുമ്പോഴുള്ള തൂക്കവും പിന്നീട് സ്വർണ അളവിലുണ്ടാകുന്ന മാറ്റത്തിന്റെ സാങ്കേതികത്വവും വിശദീകരിച്ച മുഖ്യമന്ത്രി സ്വർണ്ണക്കള്ളക്കടത്ത് അടക്കമുള്ള കുറ്റവാളികളെ ഒരിക്കലും മഹത്വവത്കരിക്കരുതെന്നും ഓർമിപ്പിച്ചു.

    മുഖ്യമന്ത്രിയുടെ ഒന്നേമുക്കാൽ മണിക്കൂർ നീണ്ട വാർത്താസമ്മേളനത്തിന് പിന്നാലെ ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണാമെന്ന് പി.വി അൻവർ അറിയിച്ചിട്ടുണ്ട്. ഇതിൽ അദ്ദേഹം മുഖ്യമന്ത്രി പറഞ്ഞതിന് വഴങ്ങുമോ അതോ ആരോപണങ്ങളിൽ ഉറച്ചുനിന്ന് പുതിയ വെടി പൊട്ടിക്കുമോ എന്നാണ് രാഷ്ട്രീയകേരളം കാത്തിരിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pinarayi Vijayan PV Anwar MLA
    Latest News
    ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    19/05/2025
    ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    19/05/2025
    ദേശീയപാത കൂരിയാട് മണ്ണിടിച്ചിൽ; ആറുവരിപ്പാതയുടെ ഭാഗം തകർന്ന് വീണു
    19/05/2025
    വിദേശത്തേക്കുള്ള ദൗത്യസംംഘത്തിൽ നിന്ന് പിന്മാറി യൂസുഫ് പഠാൻ; പിന്മാറ്റം തൃണമൂലിന്റെ എതിർപ്പിനെ തുടർന്ന്
    19/05/2025
    അത്ഭുതകരമായ രാജ്യവുമായുള്ള പ്രത്യേക ബന്ധം; യു.എഇ സന്ദർശനത്തിന് നന്ദി പറഞ്ഞും പുകഴ്ത്തിയും ട്രംപ്
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.