Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • പൊന്നാനി സ്വദേശി ഷാർജയിൽ നിര്യാതനായി
    • ജനാധിപത്യത്തിന്റെ തൂണുകള്‍ തുല്യം: ശക്തമായ പ്രോട്ടോക്കോള്‍ പരാമര്‍ശവുമായി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി
    • കോഴിക്കോട് തീപിടിത്തം; രണ്ട് മണിക്കൂർ പിന്നിട്ടു, വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനയും സ്ഥത്തെത്തി
    • രാഷ്ട്രപതിയെ സുപ്രിം കോടതിയിൽ ഒറ്റക്കെട്ടായി എതിർക്കണം; മുഖ്യമന്ത്രിമാർക്ക് കത്തയച്ച് എം.കെ സ്റ്റാലിൻ
    • പൂട്ട് പൊളിച്ച് കടയിൽ മോഷണം; പാലക്കാട് സൈനികൻ പിടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    നവീന്റെ ചിതയുടെ ചൂടാറും മുമ്പേ കത്തിലൂടെ വികാരപ്രകടനവുമായി കണ്ണൂർ കലക്ടർ; സ്ഥലം മാറ്റത്തിന് നീക്കം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌18/10/2024 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പത്തനംതിട്ട/കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഗുരുതര ആരോപണം നേരിടുന്ന കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയൻ കത്തിലൂടെ വികാരപ്രകടനവുമായി രംഗത്ത്. പത്തനംതിട്ട ജില്ലാ അസിസ്റ്റന്റ് കലക്ടർ മുഖേനയാണ് നവീൻ ബാബുവിന്റെ വീട്ടിൽ കലക്ടർ കത്ത് എത്തിച്ചതെന്നാണ് വിവരം.

    അതിനിടെ, കലക്ടർ അരുൺ കെ വിജയൻ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചതായും വിവരമുണ്ട്. എന്നാൽ, തത്കാലം കണ്ണൂരിൽ തന്നെ തുടരാനാണ് നിർദേശമുണ്ടായതെങ്കിലും മാറ്റിയേക്കുമെന്നാണ് കരുതുന്നത്. എ.ഡി.എമ്മിന്റെ മരണത്തിൽ രോഷാകുലരായ കണ്ണൂർ കലക്ട്രേറ്റിലെ ജീവനക്കാർ തനിക്കെതിരെ തിരിയുമെന്നാണ് കലക്ടർ ഭയക്കുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്നലെ പത്തനംതിട്ടയിലെ വസതിയിൽ നടന്ന എ.ഡി.എമ്മിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത കലക്ടർ കണ്ണൂരിൽ തിരിച്ചെത്തിയെങ്കിലും ഇന്ന് ഓഫീസിലേക്ക് വന്നിട്ടില്ല. കലക്ടറെ ബഹിഷ്‌കരിക്കാൻ സിവിൽ സ്റ്റേഷനിലെ ജീവനക്കാർ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം മുൻകൂട്ടി കണ്ട് കണ്ണൂരിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയത്.

    എ.ഡി.എമ്മിന്റെ മരണത്തിലേക്ക് നയിച്ച വിവാദ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പങ്കെടുത്തതിന് പിന്നിൽ ജില്ലാ കലക്ടർക്ക് പങ്കുണ്ടെന്നാണ് ആരോപണം. യോഗത്തിൽ ജനപ്രതിനിധികളെ ആരെയും ക്ഷണിക്കാതിരുന്നിട്ടും ദിവ്യയെ എത്തിച്ചത് കലക്ടറാണെന്നാണ് ആരോപണം. തീർത്തും സ്വകാര്യമായ ഈ പരിപാടിയിൽ ജില്ലാ കലക്ടറായിരുന്നു അധ്യക്ഷനെങ്കിലും അദ്ദേഹം തന്റെ ഉത്തരവാദിത്തം നിറവേറ്റിയില്ല. യോഗത്തിൽ എ.ഡി.എമ്മിനെ സി.പി.എം നേതാവായ ദിവ്യ അപമാനിച്ചിട്ടും ഒരക്ഷരം ഉരിയാടാതെ കാഴ്ചയ്ക്കാരനാകുകയായിരുന്നു കലക്ടർ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    adm death collector kannoor letter to naveen's family
    Latest News
    പൊന്നാനി സ്വദേശി ഷാർജയിൽ നിര്യാതനായി
    18/05/2025
    ജനാധിപത്യത്തിന്റെ തൂണുകള്‍ തുല്യം: ശക്തമായ പ്രോട്ടോക്കോള്‍ പരാമര്‍ശവുമായി ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായി
    18/05/2025
    കോഴിക്കോട് തീപിടിത്തം; രണ്ട് മണിക്കൂർ പിന്നിട്ടു, വിമാനത്താവളത്തിലെ അഗ്നിരക്ഷാ സേനയും സ്ഥത്തെത്തി
    18/05/2025
    രാഷ്ട്രപതിയെ സുപ്രിം കോടതിയിൽ ഒറ്റക്കെട്ടായി എതിർക്കണം; മുഖ്യമന്ത്രിമാർക്ക് കത്തയച്ച് എം.കെ സ്റ്റാലിൻ
    18/05/2025
    പൂട്ട് പൊളിച്ച് കടയിൽ മോഷണം; പാലക്കാട് സൈനികൻ പിടിയിൽ
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.