എറണാകുളം-പ്രശസ്ത അര്‍ബുദ രോഗ വിദഗ്ദ്ധന് ഡോ.വിപി ഗംഗാധരന് കത്തിലൂടെ വധഭീഷണി. ബ്ലഡ്മണിയായി ബിറ്റ്കോയിന് വഴി 8.25 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ഡോക്ടറുടേയും കുടുംബത്തിന്റേയും ജീവന് അപകടത്തിലാക്കുമെന്നുമാണ് ഭീഷണി. ഡോ.ഗംഗാധരന്റെ ചികിത്സാപ്പിഴവു കാരണം ഒരു പെണ്‍കുട്ടി മരിക്കാന്‍ ഇടയായെന്നും അവളുടെ അമ്മ ആത്മഹത്യ ചെയ്തുവെന്നും കത്തില്‍ പറയുന്നു. നീതി തേടി പെണ്‍കുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചുവെന്നുമാണ് സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് എന്ന പേരില്‍ ലഭിച്ച ഭീഷണിക്കത്തില്‍ പറയുന്നത്. മെയ് 17ന് തപാലില്‍ ലഭിച്ച കത്തിന്റെയടിസ്ഥാനത്തില്‍ എറണാകുളം, മരട് പൊലീസില്‍ ഡോ.ഗംഗാധരന് പരാതി നല്കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് നിലവില്‍ അന്വേഷണം മുന്നോട്ടുപോവുന്നതെന്ന് പൊലീസ് അറിയിച്ചു.
Monday, August 31
Breaking:
- മക്ക സംയുക്ത പ്രതിരോധ കരാർ ഇനി ‘മക്ക സഖ്യം’; ആസ്ഥാനം സൗദിയിൽ, ആദ്യ സെക്രട്ടറി ജനറൽ പാകിസ്ഥാനിൽ നിന്ന്
- പെട്രോൾ കാറിൽനിന്ന് ഇലക്ട്രിക് കാറിലേക്ക്; സൗദിയിൽ നടക്കുന്നത് വൻ മാറ്റം, ഇറക്കുമതിയിൽ വൻ വർധന
- ഇനി അധികം സമയം ബാക്കിയില്ല, ഓരോ അധ്യായങ്ങളും അവസാനിക്കുകയാണ്, എന്നിലുള്ളതെല്ലാം ഞാൻ നൽകി, ഇനി നൽകാൻ ഒന്നുമില്ല-വിരമിക്കൽ പ്രഖ്യാപനത്തിൽ മെസി
- മതം പുതിയ തടവറകള്‍ സൃഷ്ടിക്കലാവരുത് എസ് എഫ് ഐ, പ്രത്യയശാസ്ത്ര ശാഠ്യം പാര്‍ട്ടി ക്ലാസുകളില്‍ മതി എസ് എസ് എഫ്
- ലിയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചു
