എറണാകുളം-പ്രശസ്ത അര്‍ബുദ രോഗ വിദഗ്ദ്ധന് ഡോ.വിപി ഗംഗാധരന് കത്തിലൂടെ വധഭീഷണി. ബ്ലഡ്മണിയായി ബിറ്റ്കോയിന് വഴി 8.25 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ഡോക്ടറുടേയും കുടുംബത്തിന്റേയും ജീവന് അപകടത്തിലാക്കുമെന്നുമാണ് ഭീഷണി. ഡോ.ഗംഗാധരന്റെ ചികിത്സാപ്പിഴവു കാരണം ഒരു പെണ്‍കുട്ടി മരിക്കാന്‍ ഇടയായെന്നും അവളുടെ അമ്മ ആത്മഹത്യ ചെയ്തുവെന്നും കത്തില്‍ പറയുന്നു. നീതി തേടി പെണ്‍കുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചുവെന്നുമാണ് സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് എന്ന പേരില്‍ ലഭിച്ച ഭീഷണിക്കത്തില്‍ പറയുന്നത്. മെയ് 17ന് തപാലില്‍ ലഭിച്ച കത്തിന്റെയടിസ്ഥാനത്തില്‍ എറണാകുളം, മരട് പൊലീസില്‍ ഡോ.ഗംഗാധരന് പരാതി നല്കി. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തപാല്‍ വകുപ്പുമായി ചേര്‍ന്നാണ് നിലവില്‍ അന്വേഷണം മുന്നോട്ടുപോവുന്നതെന്ന് പൊലീസ് അറിയിച്ചു.
Friday, July 17
Breaking:
- ഒ.ഐ.സി.സിയുടെ പ്രഥമ ഉമ്മൻ ചാണ്ടി മെമ്മോറിയൽ പുരസ്കാരം സി.ആർ. മഹേഷ് എം.എൽ.എയ്ക്ക് സമ്മാനിച്ചു; മന്ത്രി പി.സി. വിഷ്ണുനാഥ് പുരസ്കാര സമർപ്പണം നടത്തി
- നൂറ്റാണ്ടിലെ അപൂർവ്വ പ്രതിഭാസം: ഓഗസ്റ്റ് രണ്ടിന് സൗദി അറേബ്യയെ നിഴലിലാഴ്ത്തി സമ്പൂർണ്ണ സൂര്യഗ്രഹണം
- രണ്ട് റിയാലിന്റെ പേരില്‍ കൊലപാതകം: സൗദി പൗരന് 20 ദിവസത്തിനുള്ളില്‍ വധശിക്ഷ നടപ്പാക്കും
- ലാമിൻ യമാലിന് പരിക്ക്?, പരിശീലനത്തിൽ പങ്കെടുത്തില്ല, സ്പെയിനിന് ആശങ്ക
- ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങളില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
