Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • പ്രവാസി പെന്‍ഷന്‍ അംഗത്വ അംഗീകാരത്തിന് 1 വര്‍ഷം കാത്തിരിപ്പ്, മുഖ്യമന്ത്രിക്ക് പരാതി നല്‍കി അപേക്ഷകര്‍
    • നടന്‍ ആര്യയുടെ വസതിയിലും റെസ്റ്റോറന്റുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
    • പ്രവാസികളുടെ മരണവും ഹൃദയാഘാതവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • ഇറാൻ-ഇസ്രായേൽ സംഘർഷം ഗാസ വെടിനിര്‍ത്തൽ ചർച്ചകളെ സങ്കീർണമാക്കും: ഖത്തർ
    • ഒഡിഷ കൂട്ട ബലാത്സംഗം: പത്തു പേര്‍ അറസ്റ്റില്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ മുതിര്‍ന്നവരായി വിചാരണ ചെയ്യണമെന്ന് പോലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടര്‍ന്ന ബോബി ചെമ്മണ്ണൂരിനെതിരേ കോടതി; ഒടുവില്‍ ജയിലില്‍ നിന്ന് ഇറങ്ങി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/01/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി : ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടര്‍ന്ന വ്യവസായി ബോബി ചെമ്മണ്ണൂര്‍ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന സ്ഥിതി വന്നതോടെ ജയിലിന് പുറത്തിറങ്ങി. ഇന്നലെ പുറത്തിറങ്ങാതിരുന്നത് ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ ജയിലില്‍ തുടരുന്ന സഹതടവുകാരെ സഹായിക്കാനാണെന്നാണ് പുറത്തിറങ്ങിയ ശേഷം ബോബിയുടെ പ്രതികരണം.

    നടി ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജാമ്യം കിട്ടിയിട്ടും ജയിലില്‍ തുടരുന്നതില്‍ ഹൈക്കോടതി നടപടിയെടുത്തേക്കുമെന്ന അസാധാരണ അവസ്ഥയിലേക്ക് എത്തിയതോടെയാണ് 10 മിനിറ്റിനുളളില്‍ ബോബി പുറത്തിറങ്ങാന്‍ തയ്യാറായത്. സ്വമേധയാ നടപടിയെടുത്ത ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ മറ്റ് കേസുകളെല്ലാം പരിഗണിക്കും മുമ്പേ ബോബി ചെമ്മണ്ണൂരിന്റെ കേസ് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. പ്രതിഭാഗം അഭിഭാഷകര്‍ അടക്കമുള്ളവരോട് കോടതിയില്‍ ഹാജരാകാനും ജസ്റ്റിസ് പിവി കുഞ്ഞിക്കൃഷ്ണന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് ബോബിയുടെ അഭിഭാഷകര്‍ ജയിലിലെത്തി രേഖകള്‍ ഹാജരാക്കി ബോബിയെ പുറത്തിറക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജാമ്യം കിട്ടിയിട്ടും അതിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാതെ ജയിലില്‍ തുടരുന്ന തടവുകാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ജയിലില്‍ത്തുടരുകയാണെന്നാണ് ഇന്നലെ ജയിലിലെത്തിയ അഭിഭാഷകരോട് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത്. ഇതേത്തുടര്‍ന്ന് ജാമ്യം നടപ്പാക്കാനാകാതെ അഭിഭാഷകര്‍ മടങ്ങി. പക്ഷേ കൂടുതല്‍ മാധ്യമശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് ബോബി ചെമ്മണ്ണൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് മാറ്റിയതെന്നാണ് പറയപ്പെടുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Boby Chemmanunur
    Latest News
    പ്രവാസി പെന്‍ഷന്‍ അംഗത്വ അംഗീകാരത്തിന് 1 വര്‍ഷം കാത്തിരിപ്പ്, മുഖ്യമന്ത്രിക്ക് പരാതി നല്‍കി അപേക്ഷകര്‍
    18/06/2025
    നടന്‍ ആര്യയുടെ വസതിയിലും റെസ്റ്റോറന്റുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
    18/06/2025
    പ്രവാസികളുടെ മരണവും ഹൃദയാഘാതവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    18/06/2025
    ഇറാൻ-ഇസ്രായേൽ സംഘർഷം ഗാസ വെടിനിര്‍ത്തൽ ചർച്ചകളെ സങ്കീർണമാക്കും: ഖത്തർ
    18/06/2025
    ഒഡിഷ കൂട്ട ബലാത്സംഗം: പത്തു പേര്‍ അറസ്റ്റില്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതികളെ മുതിര്‍ന്നവരായി വിചാരണ ചെയ്യണമെന്ന് പോലീസ്
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.