- ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാക് ഭീകരരെന്ന് ജമ്മു കാശ്മീർ പോലീസ്
ജനീവ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ കൂടുതൽ വഷളാവാതാരിക്കാൻ ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. കശ്മീരിലെ ഭീകരാക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫൻ ദുജ്ജാറിക് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നം പരസ്പര ധാരണയിലൂടെ സമാധാനപരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.
‘പ്രശ്‌നം രൂക്ഷമാവാതിരിക്കാൻ ഇരു രാജ്യങ്ങളും പരമാവധി സംയമനം പാലിക്കണം. സ്ഥിതിഗതികളും നിലവിലെ സംഭവങ്ങളും കൂടുതൽ വഷളാകുന്നില്ലെന്ന് ഇന്ത്യ-പാകിസ്താൻ സർക്കാരുകൾ ഉറപ്പാക്കണമെന്നും സ്റ്റീഫൻ ദുജ്ജാറിക് പറഞ്ഞു.
അതിനിടെ, പഹൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച രണ്ടുപേർ പാകിസ്താനിൽ നിന്നുള്ള ഭീകരരാണെന്ന് സ്ഥിരീകരിച്ച് ജമ്മു കാശ്മീർ പോലീസ് രംഗത്തെത്തി. ഹാഷിം മൂസ, അലി ഭായ് എന്നിവർ രണ്ട് വർഷം മുമ്പാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതെന്ന് പോലീസ് പറഞ്ഞു. ഇരുവർക്കും ഒപ്പം കശ്മീർ സ്വദേശിയായ ആദിൽ ഹുസൈൻ തോക്കറും ഭീകരാക്രമണത്തിൽ പങ്കെടുത്തതായി ജമ്മു കശ്മീർ പോലീസ് കണ്ടെത്തി. ഹാഷിം മൂസ മുമ്പും ഭീകരാക്രമണം നടത്തിയതായി കേന്ദ്ര ഏജൻസികൾ വെളിപ്പെടുത്തി.