Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെന്‍ഷന്‍ 400ല്‍ രൂപയില്‍ നിന്ന് 1100 രൂപയാക്കി ഉയര്‍ത്തി ബീഹാര്‍ സര്‍ക്കാര്‍
    • ഇറാനിൽ 5.1 തീവ്രതയുള്ള ഭൂചലനം: ആണവ പരീക്ഷണമല്ലെന്ന് വിദഗ്ദര്‍
    • ഖമീസ് മുശൈത്തിൽ ഡ്രൈവർമാരെ ശല്യപ്പെടുത്തിയ കൗമാരക്കാർ പോലീസ് പിടിയിൽ
    • അല്‍ബാഹയില്‍ ട്രെയിലറുകള്‍ കത്തിനശിച്ചു
    • നിയമലംഘനങ്ങൾ: ജിദ്ദ കോർണിഷ് സെന്ററിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»India

    സുഹാസ് ഷെട്ടി വധക്കേസിൽ പോപ്പുലർ ഫ്രണ്ട് ബന്ധമില്ല; കൊല്ലാൻ പണം നൽകിയത് ഫാസിലിന്റെ സഹോദരൻ

    നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയും വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകനുമായ സുഹാസ് ഷെട്ടി വ്യാഴാഴ്ച വൈകിട്ട് 8.30 ഓടെയാണ് കൊല്ലപ്പെട്ടത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/05/2025 India Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മംഗളുരു: സുഹാസ് ഷെട്ടി വധക്കേസിലെ പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടുമായി നേരിട്ട് ബന്ധമില്ലെന്ന് മംഗളുരു സിറ്റി പൊലീസ് കമ്മീഷണർ അനുപം അഗർവാൾ. 2022-ലെ ഫാസിൽ കൊലക്കേസിലെ പ്രതിയായ സുഹാസിനെ കൊലപ്പെടുത്താൻ ഫാസിലിന്റെ സഹോദരൻ ആദിൽ ആണ് പണം മുടക്കിയതെന്നും, കൊലപാതകത്തിനു പിന്നിൽ വൻ ഗൂഢാലോചന ഉണ്ടെന്നും മാധ്യമങ്ങളുമായി സംസാരിക്കവെ കമ്മീഷണർ പറഞ്ഞു. സുഹാസ് ഷെട്ടി വധക്കേസിൽ എട്ടുപേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

    നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടയും വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകനുമായ സുഹാസ് ഷെട്ടി വ്യാഴാഴ്ച വൈകിട്ട് 8.30 ഓടെയാണ് കൊല്ലപ്പെട്ടത്. മാരുതി സ്വിഫ്റ്റ് കാറിലെത്തിയ ഒരു സംഘം സുഹാസിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തുകയും വാളുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് വെട്ടുകയുമായിരുന്നു. ഇയാളെ എ.ജെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2022-ലെ പ്രമാദമായ ഫാസിൽ വധക്കേസിലെ പ്രധാന പ്രതിയായിരുന്നു സുഹാസ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സുഹാസ് വധത്തിനു പിന്നിൽ നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടാണെന്നും സംഭവത്തെപ്പറ്റി എൻ.ഐ.എ അന്വേഷണം നടത്തണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.

    അബ്ദുൽ സഫ്‌വാൻ (29), നിയാസ് (28), കലന്തർ ഷാഫി (31), മുഹമ്മദ് മുസമ്മിൽ (32), രഞ്ജിത്ത് (19), നാഗരാജ് (20) മുഹമ്മദ് റിസ്വാൻ (3), ആദിൽ മഹറൂഫ് എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇതിൽ ആറു പേർ സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നേരിട്ടു പങ്കെടുത്തതായും ഒന്നാം പ്രതിയായ അബ്ദുൽ സഫ്‌വാൻ ആണ് കൃത്യം ആസൂത്രണം ചെയ്തതെന്നും കമ്മീഷണർ പറഞ്ഞു. 2023-ൽ സുഹാസ് ഷെട്ടിയുടെ സഹായികളായ പ്രശാന്ത്, ധൻരാജ് എന്നിവർ സഫ്‌വാനെ ആക്രമിച്ചിരുന്നുവെന്നും, താൻ കൊല്ലപ്പെട്ടേക്കാമെന്ന ഭയത്താലാണ് സഫ്‌വാൻ സുഹാസിനെ കൊല്ലാൻ മുന്നിൽ നിന്നതെന്നും അനുപം അഗർവാൾ പറഞ്ഞു.

    2022-ൽ സുഹാസ് ഷെട്ടിയുടെ സംഘം കൊലപ്പെടുത്തിയ ഫാസിലിന്റെ സഹോദരൻ ആണ് പ്രതികാരക്കൊലക്കു വേണ്ടി പണം മുടക്കിയത്. സഫ്‌വാന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് ആദിൽ അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്യുകയും മൂന്ന് ലക്ഷം കൈമാറുകയും ചെയ്തു. കൊലപാതകത്തിനു വേണ്ടി രണ്ടാം പ്രതി നിയാസിന്റെ സുഹൃത്തുക്കളായ രഞ്ജിത്തിനെയും നാഗരാജിനെയും വാടകയ്‌ക്കെടുത്തു. സുഹാസ് ഷെട്ടി ഉണ്ടാകാറുള്ള സ്ഥലവും ചലനങ്ങളും വിലയിരുത്തിയ ശേഷം മെയ് ഒന്നിനാണ് കുറ്റകൃത്യം നടത്തിയത്.

    കൊലപാതകത്തിൽ തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടെന്ന ആരോപണത്തിന് തെളിവ് ലഭിച്ചിട്ടില്ലെന്നും കമ്മീഷണർ പറഞ്ഞു. പ്രതികൾക്ക് പോപ്പുലർ ഫ്രണ്ടുമായി നേരിട്ട് ബന്ധമുണ്ടെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വിശദമായി പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    തെരഞ്ഞെടുപ്പിന് മുമ്പ് ക്ഷേമപെന്‍ഷന്‍ 400ല്‍ രൂപയില്‍ നിന്ന് 1100 രൂപയാക്കി ഉയര്‍ത്തി ബീഹാര്‍ സര്‍ക്കാര്‍
    21/06/2025
    ഇറാനിൽ 5.1 തീവ്രതയുള്ള ഭൂചലനം: ആണവ പരീക്ഷണമല്ലെന്ന് വിദഗ്ദര്‍
    21/06/2025
    ഖമീസ് മുശൈത്തിൽ ഡ്രൈവർമാരെ ശല്യപ്പെടുത്തിയ കൗമാരക്കാർ പോലീസ് പിടിയിൽ
    21/06/2025
    അല്‍ബാഹയില്‍ ട്രെയിലറുകള്‍ കത്തിനശിച്ചു
    21/06/2025
    നിയമലംഘനങ്ങൾ: ജിദ്ദ കോർണിഷ് സെന്ററിൽ വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടി
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version