റിയാദ്: സൗദി അറേബ്യയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ക്ക് മുന്‍ഗണനനല്‍കുമെന്നും എംബസി വാതില്‍ എല്ലാവര്‍ക്കും തുറന്നിട്ടിരിക്കുകയാണെന്നും പുതിയ അംബാസഡര്‍ വിപുല്‍ പറഞ്ഞു. എംബസിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ സംഘടനകളുമായി സഹകരിച്ച് ഇന്ത്യക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങും. സാമൂഹിക സംഘടനങ്ങളുമായി എംബസി സഹകരിച്ച് പ്രവര്‍ത്തിക്കും. അത് പ്രധാനപ്പെട്ട കാര്യമാണ്. 27 ലക്ഷം ഇന്ത്യക്കാരാണ് സൗദിയിലുള്ളത്. അതിനാല്‍ വരും വര്‍ഷങ്ങളില്‍ സൗദിയുമായുള്ള ഇന്ത്യയുടെ ബന്ധം വളരെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.
അതിനാവശ്യമുള്ളതെല്ലാം ചെയ്യും. നിലവില്‍ വിവിധ മേഖലകളില്‍ സഹകരണമുണ്ട്. ഇന്ത്യക്കും ഇന്ത്യക്കും സൗദി അറേബ്യക്കും വേണ്ടിയാണ് ഇവിടെയുള്ള ഇന്ത്യക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്.
ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ വ്യാപാരനിക്ഷേപ മേഖലയിലെ മികച്ച ബന്ധം നിലനിര്‍ത്തുന്നതിന് സാധിക്കുന്നതെല്ലാം ചെയ്യും. സാമ്പത്തിക രംഗത്ത് പുരോഗതിയിലേക്ക് കുതിക്കുന്ന ഇന്ത്യയും മിഷന്‍ 2030 പ്രകാരം ബഹുമുഖ പദ്ധതികളുമായി മുന്നേറുന്ന സൗദിയും കൂടുതല്‍ നിക്ഷേപാവസരങ്ങള്‍ക്ക് വഴി തുറന്നിട്ടുണ്ട്. എഐ, സാങ്കേതി വിദ്യ, പുനരുപയോഗ ഊര്‍ജ്ജം തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം ഉറപ്പാക്കും. അംബാസഡര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







