അഹമ്മദാബാദ്- ഗുജറാത്തിലെ അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 വിമാനത്തില്‍ ക്രൂ അടക്കം 242 ആളുകള്‍ ഉണ്ടായിരുന്നുവെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരില്‍ 169 ഇന്ത്യക്കാരും, 53 ബ്രിട്ടീഷ് പൗരന്മാരും, ഒരു കനേഡിയന്‍ പൗരനും ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരുമാണ് ഉണ്ടായിരുന്നത്. 625 അടി താഴ്ചയില്‍ നിന്നാണ് വിമാനം താഴേക്ക് പതിച്ചത്. വിമാനത്തില്‍ രണ്ടു മലയാളികളും രണ്ടു പിഞ്ചു കുഞ്ഞുങ്ങളടക്കം 11 കുട്ടികളാണ് ഉണ്ടായിരുന്നുവെന്ന് എന്നറിയുന്നു. നിരവധി പേർ മരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. കൂടുതൽ വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
എയർ ഇന്ത്യയുടെ സർവീസിലുള്ള ഏറ്റവും ആധുനിക സംവിധാനം ഉള്ള യാത്രാ വിമാനങ്ങളിലൊന്നായ ബോയിംഗ് 787-8 ഡ്രീംലൈനറാണ് തകർന്നു വീണ വിമാനം എന്ന് ഏവിയേഷൻ ട്രാക്കിംഗ് സൈറ്റായ ‘ഫ്ലൈറ്റ്റഡാർ24’ വ്യക്തമാക്കി.