ഈ നാട്ടിൽ എത്രയോ നല്ല രക്തസാക്ഷികളും പ്രവാചക അനുയായികളുമൊക്കെ ജീവിച്ചു മരിച്ചു പോയിട്ടുണ്ടെങ്കിലും ഇന്നും അവരുടെ ആരുടേയും ജാറങ്ങൾ കെട്ടിപ്പൊക്കാതെ അതിന്റെ യഥാർത്ഥ ഇസ്‌ലാമിക തനിമയിൽ നിലനിർത്താൻ ഇവിടുത്തെ ഭരണകൂടം ശ്രദ്ധാലുക്കളാണ്. നമ്മുടെ നാട്ടിലെ വഖഫ് സ്വത്തുക്കളെല്ലാം അതിന്റെ പൂർവ്വികർ ഉദ്ദേശിച്ച രൂപത്തിൽ തന്നെ നടന്നുപോകാനുള്ള ശ്രമങ്ങളുണ്ടാകാണമെന്നും ഇന്ന് ലോകത്ത് പീഡനമനുഭവിക്കുന്ന ഫലസ്തീനികളടക്കമുള്ള മുഴുവൻ ആളുകൾക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്നും ഉണർത്തി
സർക്കാർ ഈ ഭീകരാക്രമണത്തെയും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. സൗദി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയ മോദി കശ്മീർ സന്ദർശിക്കാതെയും സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെയും ബീഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പോയി പ്രസംഗിച്ചത് ഇതിന്റെ തെളിവാണെന്നും യോഗം കുറ്റപ്പെടുത്തി.