ജിദ്ദ- ജിദ്ദ നവോദയയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ നടന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് കൺവെൻഷൻ ജനപങ്കാളിത്തം കൊണ്ടും നിലമ്പൂരിലെ വോട്ടർമാരുടെ പങ്കാളിത്തത്താലും ആവേശമായി. രക്ഷാധികാരി സമിതി അംഗം കെ. വി. മൊയ്തീന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. സ്വരാജിനെ വിജയിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും സ്വരാജിന്റെ വിജയം ഭരണ തുടര്‍ച്ചയുടെ തുടക്കമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാട്ടില്‍ നിന്നും ഓണ്‍ലൈനില്‍ എം. സ്വരാജ് കൺവെൻഷനെ അഭിസംബോധന ചെയ്തു. നിലമ്പൂരിന്റെ വികസനത്തിൽ പുതിയ അധ്യായങ്ങൾക്ക് തുടക്കം കുറിക്കേണ്ടത്തിന്റെ ആവശ്യകതയെ പറ്റി സ്വരാജ് സംസാരിച്ചു. കേരളത്തോടൊപ്പം നിലമ്പൂരും നിലയുറപ്പിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പ്രവാസ ലോകത്തെ നിലമ്പൂര്‍ മണ്ഡലത്തിലെ പറ്റാവുന്ന ആളുകൾ നാട്ടിലെത്തി തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്തു. നമുക്ക് ഒരുമിച്ച് പോരാടാം നമുക്ക് ഒരുമിച്ച് വിജയിക്കാമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.
നവോദയ ആക്റ്റിംഗ് മുഖ്യരക്ഷാധികാരി അബ്ദുള്ള മുല്ലപ്പള്ളി ചെയർമാനായും ബഷീർ നിലമ്പൂരിനെ കൺവീനറായും കൺവെൻഷൻ തെരഞ്ഞെടുത്തു. നിലമ്പൂരിൽ നിന്നുള്ള വോട്ടർമാരുടെ അഭിപ്രായങ്ങളും, നിർദേശങ്ങളും കൺവെൻഷന്‍ രേഖപ്പെടുത്തി. നാസര്‍ കരുളായി, സാജിദ് നിലമ്പൂർ, ജംഷിദ് , ഷഫീക്ക്, ജമാലുദ്ധീന്‍ തുടങ്ങിയവര്‍ സംസരിച്ചു. നിലമ്പൂരുമായി ബന്ധപ്പെട്ട് നവോദയ നടത്തുന്ന പ്രവർത്തനങ്ങളുടെ മാർഗരേഖ ചെയർമാൻ അബ്ദുള്ള മുല്ലപ്പള്ളി അവതരിപ്പിച്ചു. നവോദയ ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി മുഹമ്മദ് മേലാറ്റൂര്‍ സ്വാഗതവും, കൺവീനർ ബഷീർ നിലമ്പൂർ നന്ദിയും പറഞ്ഞു.