Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 11
    Breaking:
    • നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് നിര്യാതനായി
    • താമരശ്ശേരി ഷഹബാസ് വധം; കുറ്റോരോപിതരായ ആറുപേര്‍ക്കും ജാമ്യം
    • വിദേശത്തു നിന്ന് ഫോണിലൂടെ വീട്ടില്‍ കള്ളന്‍ കയറുന്നത് കണ്ടു; കട്ടിലിന്റെ അടിയില്‍ നിന്ന് പൊക്കി പോലീസ്
    • വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വർണം; ഒറ്റയടിക്ക് കൂടിയത് 600 രൂപ
    • ഗാസ യുദ്ധം നിർത്തണം; ഇറാനെ ആക്രമിക്കില്ല – നെതന്യാഹുവിനോട് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Gulf»Saudi Arabia

    ആത്മീയ യാത്രയില്‍ തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാന്‍ മദീനയില്‍ 50 ചരിത്ര കേന്ദ്രങ്ങള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/06/2025 Saudi Arabia Latest Travel 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മദീന – ഇസ്ലാമിന്റെ അഞ്ചാമത്തെ സ്തംഭമായ ഹജ് കര്‍മം പൂര്‍ത്തിയാക്കി ബസുകളിലും ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വെയിലുമായി ഹാജിമാര്‍ മദീനയിലേക്ക് ഒഴുകാന്‍ തുടങ്ങി. ഹജിനു മുമ്പായി മദീന സിയാറത്ത് നടത്താത്തവരാണ് ഹജ് പൂര്‍ത്തിയായതോടെ മക്കയില്‍ നിന്ന് പ്രവാചക നഗരിയി ലക്ഷ്യമാക്കി നീങ്ങുന്നത്. ദുല്‍ഹജ് പന്ത്രണ്ടിന് ഞായറാഴ്ച സൂര്യാസ്തമയത്തിന് മുമ്പ് മൂന്ന് ജംറകളില്‍ കല്ലെറിഞ്ഞ് വിടവാങ്ങല്‍ ത്വവാഫ് നിര്‍വഹിച്ച്, അവസാന ഹജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി, തിടുക്കത്തില്‍ മക്ക വിട്ട തീര്‍ത്ഥാടകരെ പ്രവാചക നഗരി സ്വാഗതം ചെയ്തു. നന്നായി ആസൂത്രണം ചെയ്ത ഗ്രൂപ്പിംഗ് പ്ലാന്‍ അനുസരിച്ച് സുഗമമായ ആള്‍ക്കൂട്ട ചലനം ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പാക്കി. ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മിലുള്ള സഹകരണത്തോടെയും ഏകോപനത്തോടെയും തത്സമയ ഫീല്‍ഡ് നിരീക്ഷണത്തോടെയും തീര്‍ഥാടകര്‍ക്ക് ഉയര്‍ന്ന തലത്തിലുള്ള സുരക്ഷ ഉറപ്പാക്കി മദീന യാത്രാ പദ്ധതി നടപ്പാക്കി.


    ചരിത്രപരവും മതപരവുമായ പൈതൃകം മദീനയുടെ സവിശേഷതയാണ്. പ്രവാചകന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ടതും ഇസ്‌ലാമിക ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതുമായ സ്ഥലങ്ങളാല്‍ സമ്പന്നമാണ് മദീന. മദീന ഗവേഷണ പഠന കേന്ദ്രം പുറത്തിറക്കിയ ഭൂപടം അനുസരിച്ച് മദീനയില്‍ പ്രധാനപ്പെട്ട 50 ചരിത്ര, പൈതൃക കേന്ദ്രങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രധാനം മസ്ജിദുന്നബവിയാണ്. ലോകമെമ്പാടുമുള്ള മുസ്‌ലിം സന്ദര്‍ശകരുടെ ലക്ഷ്യസ്ഥാനമാണ് പ്രവാചക മസ്ജിദ്. ഖുബാ മസ്ജിദ്, നൂറു കണക്കിന് പ്രവാചക അനുചരന്മാരെ മറവു ചെയ്ത ബഖീഅ് അല്‍ഗര്‍ഖദ് ഖബര്‍സ്ഥാന്‍, ബുസ്താന്‍ അല്‍സ്വാഫിയ മ്യൂസിയം, യുഗാന്തരങ്ങളിലൂടെയുള്ള മസ്ജിദുന്നബവി വികസനം വ്യക്തമാക്കുന്ന എക്‌സിബിഷന്‍, പ്രവാചക ജീവചരിത്രത്തിന്റെ അന്താരാഷ്ട്ര എക്‌സിബിഷന്‍ എന്നിവയും മദീനയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന കേന്ദ്രങ്ങളാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഭൂതകാലത്തെ അതിന്റെ എല്ലാ മതപരവും ചരിത്രപരവും സാംസ്‌കാരികവുമായ വിശദാംശങ്ങളോടെയും ഈ അടയാളങ്ങള്‍ സന്ദര്‍ശകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. സന്ദര്‍ശകരെ അത്ഭുതപ്പെടുത്തുന്ന ചരിത്ര മഹത്വം അവക്കുണ്ട്. പ്രവാചക ജീവചരിത്രത്തിന്റെ സുഗന്ധപൂരിതമായ ഓര്‍മകളും അത്ഭുതകരമായ ചിത്രങ്ങളും ഇവ സന്ദര്‍ശകരുടെ മനസ്സുകളില്‍ സന്നിവേശിപ്പിക്കുന്നു. സൗദി വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി ഈ ചരിത്രത്തിന്റെ തുടക്കം, അത് കടന്നുപോയ ഘട്ടങ്ങള്‍, കാലഘട്ടങ്ങള്‍, അവയെ തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവയെ കുറിച്ച് അടുത്തറിയാന്‍ എക്‌സിബിഷനുകളും മ്യൂസിയങ്ങളും അവസരം നല്‍കുന്നു.


    മദീനയിലെ ഏറ്റവും ചരിത്രപ്രധാനമായ പള്ളികളില്‍ ഒന്നാണ് പ്രവാചകന്‍ ആദ്യമായി സ്ഥാപിച്ച ആരാധനാലയമായ ഖുബാ മസ്ജിദ്. പ്രവാചകന്‍ (സ) ഖുബാ ഗ്രാമത്തില്‍ നിന്ന് മദീനയിലേക്കുള്ള യാത്രാമധ്യേ ആദ്യ ജുമുഅ നമസ്‌കാരം നടത്തിയതിന്റെ പേരില്‍ അറിയപ്പെടുന്ന പ്രശസ്തമായ ജുമുഅ മസ്ജിദ് മറ്റൊരു പ്രധാന ചരിത്ര കേന്ദ്രമാണ്. അന്‍സാറുകളില്‍ പെട്ട ബനീ സാലിം ബിന്‍ ഔഫ് പരിസരത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഇതിനെ ബനീ സാലിം മസ്ജിദ് എന്നും വിളിക്കുന്നു. ഖുബായെ മദീനയുടെ മധ്യവുമായി ബന്ധിപ്പിക്കുന്ന റോഡില്‍ സ്ഥിതി ചെയ്യുന്ന ഇതിനെ വാദി മസ്ജിദ് എന്നും ആതിഖ മസ്ജിദ് എന്നും വിളിച്ചിരുന്നു.


    മദീനയിലെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളില്‍ ഒന്നായ ഖിബ്‌ലത്തൈന്‍ മസ്ജിദും പ്രമുഖമാണ്. ജറൂസലമില്‍ നിന്ന് കഅബാലയത്തിലേക്ക് നമസ്‌കാരത്തിന്റെ ദിശ മാറ്റാന്‍ നമസ്‌കാരത്തിനിടെ പ്രവാചകനോട് (സ) അല്ലാഹു കല്‍പിച്ചതിന്റെ പേരിലാണ് ഖിബ്‌ലത്തൈന്‍ മസ്ജിദ് എന്ന പേരില്‍ ഈ പള്ളി അറിയപ്പെടുന്നത്. ബനീ സലമ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഇതിനെ മസ്ജിദ് ബനീ സലമ എന്നും വിളിക്കുന്നു. ഇവക്കു പുറമെ, അല്‍മുസല്ല (അല്‍ഗമാമ) മസ്ജിദ്, പ്രവാചക പള്ളിയുടെ വടക്കുവശത്തായി സ്ഥിതി ചെയ്യുന്ന അല്‍സജ്ദ മസ്ജിദ്, അല്‍ഇജാബ മസ്ജിദ്, സുഖ്‌യാ പള്ളി, അല്‍മനാറത്തൈന്‍ മസ്ജിദ്, ബനീ ഹറാം പള്ളി, അല്‍ഫതഹ് മസ്ജിദ്, അല്‍റായ പള്ളി, ബനീ ഹാരിസ മസ്ജിദ്, അല്‍ശൈഖൈന്‍ മസ്ജിദ് എന്നിവ അടക്കം പ്രവാചകന്റെ കാലഘട്ടം മുതലുള്ള നിരവധി ചരിത്ര പള്ളികള്‍ ഇപ്പോഴും മദീനയില്‍ നിലനില്‍ക്കുന്നു. പ്രവാചകന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട മറ്റു മസ്ജിദുകളും മദീനയിലുണ്ട്.


    ജബല്‍ സലഅ്, ജബല്‍ ഐനൈന്‍ (അല്‍റുമാത്ത്), ഉഹദ് രക്തസാക്ഷികളുടെ ഖബര്‍സ്ഥാന്‍, ചരിത്ര സ്ഥലങ്ങള്‍ വികസിപ്പിക്കാനും പുനരുദ്ധരിക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി ഇപ്പോഴും നിലനില്‍ക്കുന്നതും പുനരുദ്ധരിച്ചതുമായ പുരാതന കിണറുകള്‍ എന്നിവ അടക്കം മദീനയില്‍ നിരവധി പുരാവസ്തു സ്മാരകങ്ങള്‍ അടങ്ങിയിരിക്കുന്നു. അല്‍ഖാതം (അരീസ്) കിണര്‍, അദഖ് കിണര്‍, അല്‍അഹന്‍ കിണര്‍, ഗര്‍സ് കിണര്‍, അല്‍ഫഖീര്‍ കിണര്‍, ഉര്‍വ കൊട്ടാരം, അല്‍ജമാവാത്ത് കിണര്‍ എന്നിവ മദീനയിലെ പുരാതന കിണറുകളില്‍ ഉള്‍പ്പെടുന്നു. പ്രവാചകന്റെ കാലത്തും പിന്നീടുള്ള കാലഘട്ടങ്ങളിലും മദീനയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട നിരവധി താഴ്വരകളും ഇവിടെയുണ്ട്.


    മസ്ജിദുന്നബവിയുടെ വികസനത്തെ കുറിച്ച വ്യതിരിക്തമായ ശൈലിയിലുള്ള എക്‌സിബിഷന്‍, സന്ദര്‍ശകര്‍ക്ക് പ്രവാചക പള്ളി വികസനത്തെ കുറിച്ച ചരിത്രം അറിയാനും പ്രസംഗപീഠം, മിഹ്റാബ്, വാതിലുകള്‍, താഴികക്കുടങ്ങള്‍, മേലാപ്പുകള്‍, മുഅദ്ദിനുകള്‍, ബാങ്ക് വിളി എന്നിവ അടക്കം മസ്ജിദന്നുബവിയുടെ സവിശേഷതകളെ കുറിച്ച് വിശദമായി മനസ്സിലാക്കാനും ജാലകം നല്‍കുന്നു. അപൂര്‍വ പുരാവസ്തുക്കളും വ്യത്യസ്ത ഭാഷകളിലുള്ള ആധുനിക സാങ്കേതിക പ്രദര്‍ശനങ്ങളും എക്‌സിബിഷനില്‍ അടങ്ങിയിരിക്കുന്നു. എക്‌സിബിഷനിലെ മുഴുവന്‍ വസ്തുക്കളെയും കുറിച്ച് അറിയാന്‍ ഓഡിയോ വിവര്‍ത്തനവും ലഭ്യമാണ്.


    സിനിമ, ടെലിവിഷന്‍ പ്രദര്‍ശനങ്ങള്‍ക്കുള്ള ഹാള്‍, ഇരു ഹറമുകളുടെയും വിലയേറിയ പുരാവസ്തുക്കള്‍ അടങ്ങിയ അപൂര്‍വവും വിലപ്പെട്ടതുമായ ശേഖരങ്ങള്‍ക്കുള്ള ഹാള്‍ എന്നിവ എക്‌സിബിഷനിലുണ്ട്. യുഗങ്ങളായി സംരക്ഷിക്കപ്പെട്ടിട്ടുള്ള പുരാവസ്തുക്കള്‍ ഇവിടെയുണ്ട്. തീര്‍ഥാടകരുടെ അനുഭവം സമ്പന്നമാക്കാനും വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാനും എക്‌സിബിഷനിലൂടെ ലക്ഷ്യമിടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Madeena
    Latest News
    നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് നിര്യാതനായി
    11/06/2025
    താമരശ്ശേരി ഷഹബാസ് വധം; കുറ്റോരോപിതരായ ആറുപേര്‍ക്കും ജാമ്യം
    11/06/2025
    വിദേശത്തു നിന്ന് ഫോണിലൂടെ വീട്ടില്‍ കള്ളന്‍ കയറുന്നത് കണ്ടു; കട്ടിലിന്റെ അടിയില്‍ നിന്ന് പൊക്കി പോലീസ്
    11/06/2025
    വീഴ്ചയ്ക്കു ശേഷം തിരിച്ചുകയറി സ്വർണം; ഒറ്റയടിക്ക് കൂടിയത് 600 രൂപ
    11/06/2025
    ഗാസ യുദ്ധം നിർത്തണം; ഇറാനെ ആക്രമിക്കില്ല – നെതന്യാഹുവിനോട് ട്രംപ്
    11/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.