പയ്യന്നൂർ – ഒമ്പതാം തരം വിദ്യാർത്ഥിനിയെ രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെ തിരെ പോക്സോ നിയമപ്രകാരം പോലീസ് കേസെടുത്തു. രാമന്തളി പഞ്ചായത്തിലെ ഒരു മദ്രസയിൽ അധ്യാപകനായ കണ്ണാടിപ്പറമ്പ സ്വദേശി സുഫൈർ കണ്ണാടിപ്പറമ്പിനെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.
പയ്യന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ 14 കാരിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ഡിസംബർ 25നും 30നുമാണത്രെ പീഡനമുണ്ടായത്. പയ്യന്നൂർ റെയിൽവേ മേൽപ്പാലത്തിന് സമീപമെത്തിയ പെൺകുട്ടിയെ ആദ്യതവണ ബുള്ളറ്റിലും രണ്ടാം തവണ സ്കൂട്ടറിലും കയറ്റിക്കൊണ്ടു പോയി കണ്ടങ്കാളി സഹകരണാ ശുപത്രി റോഡിൽ രഹസ്യകേന്ദ്രത്തിലെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതി ഒളിവിലാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, മധ്യവയസ്കനെതിരെ കേസ്
പഴയങ്ങാടി – പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. ചെങ്ങൽ കൊവ്വപ്പുറം സ്വദേശിയായ കെ.പി.രാജൻ(65)നെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.
പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പീഢനത്തിനിരയായത്. കഴിഞ്ഞ ദിവസം ഉച്ചയോടെ പാടത്ത് പണിയെടുക്കുന്നതിനിടെ ചായ കുടിക്കാനുള്ള സമയമായപ്പോൾ സമീപത്തുള്ള വിട്ടിൽ എത്തുകയും, വീട്ടിൽ കുട്ടിയല്ലാതെ ആരുമില്ലെന്ന് മനസിലാക്കിയ പ്രതി അകത്തുകയറി കുട്ടിയെ കയറി പിടിപ്പിക്കുകയുമായിരുന്നു. കുട്ടിയുടെ കരച്ചൽ കേട്ട് മാതാവ് എത്തിയപ്പോൾ ഇയാൾ ഓടിരക്ഷപ്പെട്ടു.
ബഹളം കേട്ട് നാട്ടുകാരും ഓടിയെത്തി. വിവരം അറിയിച്ചതിനെ തുടർന്ന് ചൈൽഡ്ലൈൻ അധികൃതർ എത്തുകയും പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എസ് ഐ കെ.കെ.തുളസി കുട്ടിയിൽ നിന്ന് മൊഴിയെടുത്തു. പ്രതി ഒളിവിലാണ്. ഇയാളെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.