Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, July 11
    Breaking:
    • രണ്ടുമാസമായി മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ വിതരണം എത്രയും വേഗം പരിഹരിക്കണമെന്ന് മുഹമ്മദ് റിയാസ്
    • സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനം; വർഗീയതക്കെതിരെ സന്ധി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ വ്യതിയാനം ഉണ്ടായോ എന്ന് ചർച്ചചെയ്യണമെന്ന് സമദ് പൂക്കോട്ടൂർ
    • ഇറാന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായാൽ ആയിരം മിസൈലുകൾ തൊടുക്കാൻ സജ്ജമെന്ന് ട്രംപ്
    • പ്രവാസി വ്യവസായി നജീബ് കളപ്പാടന്റെ പത്നി സുലൈഖ അന്തരിച്ചു
    • നാലാമത്തെ കുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകം മലയാളി നഴ്‌സ് യുകെയിൽ അന്തരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Diaspora»USA

    മുജ്തബ ഖാംനഇയുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലക്ക് ഉപരോധമേര്‍പ്പെടുത്തി അമേരിക്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/07/2026 USA Iran Top News World 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മിനാബ് സ്‌കൂളിൽ കൊല്ലപ്പെട്ടവരുടെ ചോരയക്ക് പകരം ചോദിക്കും- ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖാംനഇ
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഹോര്‍മുസ് കടലിടുക്കില്‍ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് നേരെ ഇറാന്‍ വീണ്ടും ആക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുമായി ബന്ധപ്പെട്ട സാമ്പത്തിക ശൃംഖലക്ക് അമേരിക്ക ഉപരോധമേര്‍പ്പെടുത്തി. ഇറാനുമായി ബന്ധപ്പെട്ട പുതിയ ഉപരോധങ്ങള്‍ യു.എസ് ട്രഷറി വകുപ്പ് പ്രഖ്യാപിച്ചു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതില്‍ പങ്ക് വഹിക്കുന്നതിന് ബ്രിട്ടന്‍ മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയ ഇറാന്‍ ബാങ്കറും വ്യവസായിയുമായ അലി അന്‍സാരിയെയും മറ്റേതാനും വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് ഉപരോധം.

    മുജ്തബ ഖാംനഇയുടെ പ്രധാന ധനസഹായിയായി അന്‍സാരിയെ ട്രഷറി വകുപ്പ് വിശേഷിപ്പിച്ചു. അദ്ദേഹം പൊതു ഫണ്ട് വിദേശങ്ങളില്‍ റിയല്‍ എസ്റ്റേറ്റ്, ബിസിനസ് മേഖലയിലേക്ക് വഴിതിരിച്ചുവിട്ടതായും, തന്നെയും മുതിര്‍ന്ന ഇറാന്‍ നേതാക്കളെയും റെവല്യൂഷണറി ഗാര്‍ഡിനെയും സമ്പന്നമാക്കാന്‍ ശ്രമിച്ചതായും ട്രഷറി വകുപ്പ് പറഞ്ഞു. ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസ് ഇറാനിലെ പ്രധാന മണി എക്‌സ്‌ചേഞ്ച് ഓഫീസുകളെയും ഉപരോധങ്ങളിലൂടെ ലക്ഷ്യമിട്ടു. സര്‍ക്കാരിന്റെ നിയമവിരുദ്ധ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മറച്ചുവെക്കാന്‍ ഷെല്‍ കമ്പനികളുടെ ശൃംഖല ഉപയോഗിച്ച് മണി എക്‌സ്‌ചേഞ്ച് ഓഫീസുകള്‍ ഉപരോധം നേരിടുന്ന ഇറാന്‍ ബാങ്കുകള്‍ക്കായി പ്രതിവര്‍ഷം കോടിക്കണക്കിന് ഡോളര്‍ കൈമാറ്റം ചെയ്യുന്നതായി ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസ് പറഞ്ഞു. ദിവസങ്ങള്‍ നീണ്ടുനിന്ന ആക്രമണ, പ്രത്യാക്രമണങ്ങള്‍ക്കു ശേഷം താരതമ്യേന ശാന്തമായ ദിവസമാണ് പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ ആഴ്ച ഇറാന്‍ മൂന്ന് എണ്ണ, ഗ്യാസ് ടാങ്കറുകളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ഇറാന്‍ സൈനിക കേന്ദ്രങ്ങളില്‍ അമേരിക്ക വ്യോമാക്രമണം നടത്തി. മേഖലാ രാജ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്തി ഇറാന്‍ തിരിച്ചടിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെ കടക്കാന്‍ ശ്രമിച്ച കപ്പലുകള്‍ക്ക് നേരെ ഈ ആഴ്ച ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായാണ് ട്രഷറി വകുപ്പ് പുതിയ ഉപരോധം രൂപപ്പെടുത്തിയത്.

    മിഡില്‍ ഈസ്റ്റിലെ യുദ്ധത്തിന്റെ തുടക്കത്തില്‍ പിതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിനുശേഷം പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത മുജ്തബ ഒറ്റപ്പെട്ട നിലയില്‍ ഒളിച്ചിരിക്കുകയാണെന്നും ഇറാന്‍ ഭരണകൂടം തകരുകയാണെന്നും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബിസെന്റ് എക്സില്‍ പറഞ്ഞു. ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നിന്ന് മുജ്തബയെയും മറ്റ് ഭരണകൂട ഉന്നതരെയും ഒറ്റപ്പെടുത്താന്‍ ട്രഷറി വകുപ്പ് എല്ലാ ഉപകരണങ്ങളും ഉപയോഗിക്കുന്നത് തുടരും. ഇറാന്‍ ജനതക്കായി ഞങ്ങള്‍ ഈ ആസ്തികള്‍ സംരക്ഷിക്കുമെന്ന് സ്‌കോട്ട് ബിസെന്റ് പറഞ്ഞു.

    ഹോര്‍മുസ് കടലിടുക്കില്‍ അന്താരാഷ്ട്ര ഷിപ്പിംഗിനെതിരെ ഇറാന്‍ വീണ്ടും ആക്രമണം ആരംഭിച്ചതിനെ തുടര്‍ന്ന്, ട്രഷറി വകുപ്പിന്റെ വിദേശ ആസ്തി നിയന്ത്രണ ഓഫീസ് ഇറാന്‍ ഭരണകൂടത്തിനുള്ളില്‍ വ്യാപകമായ തട്ടിപ്പ് ഫലപ്രദമായി സ്ഥാപനവല്‍ക്കരിക്കുകയും പൊതു ഫണ്ട് വിദേശത്തേക്ക് ഒഴുക്കുകയും ചെയ്ത ഒരു ഇറാന്‍ സാമ്പത്തിക ഇടനിലക്കാരനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയെന്ന് ട്രഷറി വകുപ്പ് അതിന്റെ വെബ്സൈറ്റില്‍ വ്യക്തമാക്കി. കരീബിയനിലെ സെന്റ് കിറ്റ്സ് ആന്റ് നെവിസ് ആസ്ഥാനമായുള്ള ഹോള്‍ഡിംഗ് കമ്പനി വഴി അന്‍സാരി ഇറാന്‍ ജനതയുടെ പണം വിദേശത്ത് നിക്ഷേപിച്ചു. ഈ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ അന്‍സാരിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, പലതും യഥാര്‍ഥത്തില്‍ മുജ്തബ ഖാംനഇയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ഭരണകൂടത്തിലെയും റെവല്യൂഷണറി ഗാര്‍ഡിലെയും മറ്റ് ഇറാന്‍ ഉന്നതരുടെയും നേട്ടത്തിനായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ട്രഷറി വകുപ്പ് പറഞ്ഞു. ഈ ഉപരോധങ്ങള്‍ അന്‍സാരിക്ക് അമേരിക്കയില്‍ ഉണ്ടായിരിക്കാവുന്ന ഏതൊരു ആസ്തിയും മരവിപ്പിക്കുകയും യു.എസ് കമ്പനികളെയും പൗരന്മാരെയും ലക്ഷ്യമിട്ട വ്യക്തിയുമായി ബിസിനസ്സ് ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യുന്നു.

    അതേസമയം, ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കുമെന്നും ഗള്‍ഫിലെ എല്ലാ കപ്പല്‍ പാതകളും ടോള്‍ ഫ്രീ ഗതാഗതത്തിനായി തുറന്നുകൊടുക്കുമെന്നും സ്ഥിരീകരിച്ച് ഇറാന്‍ പരസ്യ പ്രസ്താവന പുറപ്പെടുവിക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നതായി മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ സമീപ ദിവസങ്ങളില്‍ ഫലപ്രദമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമപ്രവര്‍ത്തകരോട് സൂചിപ്പിച്ചു. അമേരിക്കയുമായി കഠിനാധ്വാനം കൊണ്ട് നേടിയ സമാധാന നേട്ടങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ അമേരിക്കക്കും ഇറാനും ഇടയില്‍ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാകിസ്ഥാന്‍ ഇറാനോട് ആവശ്യപ്പെട്ടു.

    വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക സാഹചര്യം ഞങ്ങള്‍ ചര്‍ച്ച ചെയ്യുകയും സമീപ മാസങ്ങളില്‍ കഷ്ടപ്പെട്ട് നേടിയ സമാധാന നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിന് സംയമനം, സംഭാഷണം, നയതന്ത്രം എന്നിവയുടെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തതായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയനുമായി ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയ ശേഷം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് എക്‌സ് പ്ലാറ്റ്ഫോമിലെ പോസ്റ്റില്‍ എഴുതി. ശാശ്വതമായ പ്രാദേശിക സമാധാനത്തിനായി സത്യസന്ധതയും നിഷ്പക്ഷതയും പാലിക്കുന്ന മധ്യസ്ഥനെന്ന നിലയിലുള്ള പങ്ക് തുടരാനുള്ള പാകിസ്ഥാന്റെ സന്നദ്ധത ഷെരീഫ് ആവര്‍ത്തിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mujtaba Khamenei
    Latest News
    രണ്ടുമാസമായി മുടങ്ങിക്കിടക്കുന്ന പ്രവാസി പെൻഷൻ വിതരണം എത്രയും വേഗം പരിഹരിക്കണമെന്ന് മുഹമ്മദ് റിയാസ്
    11/07/2026
    സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനം; വർഗീയതക്കെതിരെ സന്ധി ചെയ്യില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിൽ വ്യതിയാനം ഉണ്ടായോ എന്ന് ചർച്ചചെയ്യണമെന്ന് സമദ് പൂക്കോട്ടൂർ
    11/07/2026
    ഇറാന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായാൽ ആയിരം മിസൈലുകൾ തൊടുക്കാൻ സജ്ജമെന്ന് ട്രംപ്
    11/07/2026
    പ്രവാസി വ്യവസായി നജീബ് കളപ്പാടന്റെ പത്നി സുലൈഖ അന്തരിച്ചു
    11/07/2026
    നാലാമത്തെ കുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കകം മലയാളി നഴ്‌സ് യുകെയിൽ അന്തരിച്ചു
    11/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.