പാരീസ്: ഇറാനുമായുള്ള ധാരണാപത്രത്തിലെ പ്രതിബദ്ധതകൾ കൃത്യമായി പാലിച്ചില്ലെങ്കിൽ അവർക്കെതിരെ വീണ്ടും സൈനിക നടപടികൾ പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. ഫ്രാൻസിലെ ഇവിയനിൽ നടക്കുന്ന ജി-7 (G-7) ഉച്ചകോടിക്കിടെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയോടൊപ്പം മാധ്യമങ്ങളെ കാണുമ്പോഴാണ് ട്രംപ് ഈ കടുത്ത നിലപാട് വ്യക്തമാക്കിയത്.
ഇറാനുമായുള്ള ധാരണാപത്രം അന്തിമമല്ലെന്ന് വ്യക്തമാക്കിയ ട്രംപ്, അങ്ങേയറ്റം കടുത്ത ഭാഷയിലാണ് മുന്നറിയിപ്പ് നൽകിയത്.
എനിക്ക് ഇത് ഇഷ്ടപ്പെട്ടില്ലെങ്കിലോ, അവർ നന്നായി പെരുമാറിയില്ലെങ്കിലോ ഞങ്ങൾ ഉടൻ തന്നെ അവർക്കെതിരെ വെടിയുതിർക്കുകയും അവരുടെ തലയിൽ ബോംബുകൾ ഇടുകയും ചെയ്യുന്ന രീതിയിലേക്ക് മടങ്ങുമെന്ന് ട്രംപ് പറഞ്ഞു. ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങൾ ഉടനടി ലഘൂകരിക്കുന്നത് നിലവിലെ ധാരണാപത്രത്തിൽ ഉൾപ്പെടുന്നില്ല. എന്നാൽ ഉപരോധങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട വിഷയം പിന്നീട് ചർച്ച ചെയ്യാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Friday, August 14
Breaking:
- പ്രതിസന്ധിക്കാലത്ത് ഒപ്പം നിന്നതിന് യൂസഫലിയെ അഭിനന്ദിച്ച് യു.എ.ഇ. പ്രസിഡന്റ്; ഷെയ്ഖ് മുഹമ്മദ് ലുലു സന്ദർശിച്ചു
- സൗദി മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; നിർണായക ഉത്തരവുകളുമായി സൽമാൻ രാജാവ്
- സി.പി.എമ്മിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഇസ്ലാമിക് ബാങ്ക് പൊളിഞ്ഞു, ഹലാൽ ഫായിദയിൽ പണം നിക്ഷേപിച്ചവർ പെരുവഴിയിൽ
- സൗദിയില്‍ റബീഉല്‍ അവ്വല്‍ ഒന്ന് വെള്ളിയാഴ്ച
- മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും : വി ഡി സതീശന്
