ലുവാണ്ട– തന്റെ ആഫ്രിക്കൻ പര്യടനത്തിനിടെ നടത്തിയ പ്രസംഗങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യം വെച്ചുള്ളതല്ലെന്ന് ലിയോ മാർപ്പാപ്പ. ലോകം സ്വേച്ഛാധിപതികളാൽ നശിപ്പിക്കപ്പെടുന്നു എന്ന തന്റെ പരാമർശം ട്രംപിനെ കുറിച്ചാണെന്ന വാർത്തകൾ തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി. പര്യടനത്തിന്റെ ഭാഗമായി അംഗോളയിലേക്കുള്ള വിമാനയാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർപ്പാപ്പ. പ്രസിഡന്റ് എന്നെക്കുറിച്ചോ എന്റെ സമാധാന സന്ദേശത്തെക്കുറിച്ചോ പ്രതികരിക്കുന്നതിനും രണ്ടാഴ്ച മുൻപേ തയ്യാറാക്കിയതാണ് ആ പ്രസംഗം. അതുകൊണ്ട് തന്നെ അത് അദ്ദേഹത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് പറയുന്നത് ശരിയല്ലയെന്ന് മാർപ്പാപ്പ പറഞ്ഞു. പ്രസിഡന്റുമായി ഒരു സംവാദത്തിന് താൻ ആഗ്രഹിക്കുന്നില്ലെന്നും മാധ്യമങ്ങൾ വാർത്തകൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർപ്പാപ്പയുടെ വിശദീകരണത്തിന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നന്ദി അറിയിച്ചു. മാധ്യമങ്ങൾ പലപ്പോഴും കലഹങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണെന്നും വാൻസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



