Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Saturday, June 21
    Breaking:
    • നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    • ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല, അവരുടെ ശമ്പളക്കാരനുമല്ല, മീഡിയ വൺ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ല- പ്രമോദ് രാമൻ
    • ദേശീയ പതാക മാറ്റി കാവികൊടിയാക്കണം; ബിജെപി നേതാവ് എൻ ശിവരാജൻ
    • സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    • റാമത് ഗാനിൽ ഇറാൻ മിസൈൽ ആക്രമണം: തെൽ അവീവിന്റെ ആഡംബര നഗരം ദുരന്തഭൂമിയായി- VIDEO
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Articles

    ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല, അവരുടെ ശമ്പളക്കാരനുമല്ല, മീഡിയ വൺ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ല- പ്രമോദ് രാമൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2025 Articles Latest 5 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    പ്രമോദ് രാമൻ
    Share
    WhatsApp Facebook Twitter Telegram LinkedIn

    മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ എഴുതുന്നു

    ദീപക് പച്ച എന്നൊരു ഇടതുപക്ഷ സുഹൃത്ത് എനിക്കൊരു തുറന്ന കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് കാണുകയുണ്ടായി. ധാരാളം പേര്‍ അത് ഷെയര്‍ ചെയ്തു. പ്രതികരിക്കുമോ എന്ന് ചിലരൊക്കെ ചോദിച്ചു. സത്യസന്ധവും മാന്യവുമായ ഭാഷയിൽ എഴുതിയിട്ടുള്ളതാണ് ആ കത്ത്. പലരും അവിടെയും ഇവിടെയും മെൻഷനിങ് വച്ച് ഇടുന്ന കമന്റുകൾ അവഗണിക്കുകയാണ് പതിവ്. ഏറെയും ഫേക്ക് ജിൻഗോയിസ്റ്റിക് നുയ്‌സൻസ് ആയിരിക്കും. ആദ്യമായാണ് പ്രതികരിക്കാന്‍ തോന്നുന്ന വിമര്‍ശനം ഞാന്‍ കാണുന്നത് എന്നുപറയട്ടെ. ദീപകിന് നന്ദി.
    ആ കത്തിൽ എന്നോട് ചോദിച്ചിരിക്കുന്ന പ്രധാന സംഗതി മതനിരപേക്ഷവാദിയായ ഞാൻ എങ്ങനെ മതരാഷ്ട്രവാദികളായ ജമാഅത്തെ ഇസ്ലാമിയുടെ ചാനലിൽ ജോലിചെയ്യുന്നു എന്നതാണ്. ഇടത് പ്ലാറ്റ്ഫോമുകളിൽ ചിലപ്പോഴൊക്കെ എന്നെ കാണുന്നുണ്ട്. DYFI യുടെ മുഖമാസിക യുവധാരയുടെ കവർ പേജിൽ മറ്റുചിലരോടൊപ്പം അദ്ദേഹം എന്നെ കണ്ടു. ഇടതുപക്ഷ ചിന്താഗതിയുള്ളവരെ ആകർഷിക്കുന്ന ചില കഥകൾ ഞാൻ എഴുതിക്കാണുന്നു. എന്നാൽ മീഡിയവൺ നടത്തുന്ന ‘വർഗീയ പ്രചാരണം’ എഡിറ്ററായ ഞാൻ കണ്ടില്ലെന്ന് നടിക്കുന്നു. ജനം ടി വിയിൽ പോകില്ല എന്ന് ദീപക്കിന് ഉറപ്പുള്ള ഞാൻ അതിന്റെ ‘മറുവശ’മായ മീഡിയ വണിന്റെ എഡിറ്റർ സ്ഥാനം ഏറ്റെടുക്കുന്നു. ചുരുക്കത്തിൽ ഞാൻ ഇടതുപക്ഷ നാട്യക്കാരനായ, ‘ന്യൂനപക്ഷ വർഗീയതയുടെ ദാസനാണ്’ എന്നദ്ദേഹം സംശയിക്കുന്നു. ഈ ‘ഡബിൾ സ്റ്റാൻഡ്’ ആണ് ഞാൻ വിശദീകരിക്കേണ്ടത്.
    ആദ്യം ജമാഅത്തും ഞാനും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഞാന്‍ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല. പ്രത്യേകിച്ച് അവരുടെ ശമ്പളക്കാരനല്ല. എന്റെ തൊഴിലുടമ ഒരു വ്യക്തിയല്ല, ഒരു പ്രസ്ഥാനവുമല്ല. മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് എന്ന, ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയുടെ ഭണപരമായ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഒരു ഡയറക്ടര്‍ ബോര്‍ഡാണ്. ആ ബോര്‍ഡ് നിയമിക്കുന്ന മാനേജിങ് കമ്മിറ്റി വഴിക്കുള്ള ബന്ധം മാത്രമേ എനിക്ക് ജമാഅത്തെ ഇസ്ലാമിയുമായുള്ളൂ.
    ഇതിനു പുറത്ത് അഡ്വൈസറി ബോര്‍ഡില്‍ ബസിനസുകാര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരുണ്ട്. അതിനുമപ്പുറത്ത് 68,000 ഷെയര്‍ ഹോള്‍ഡര്‍മാരുള്ള കമ്പനിയാണ് മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ്. (ഇതിന്റെ ഏതാണ്ടെല്ലാ വിവരങ്ങളും 2022 ഏപ്രില്‍ 5ന്റെ സുപ്രിംകോടതി വിധിയിലുണ്ട്. പോരാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കോര്‍പറേറ്റ് മന്ത്രാലയത്തിന്റെ വെബ് സൈറ്റും പരിശോധിക്കാം) ഈ 68,000 പേരെന്നുവച്ചാല്‍ സാമ്പത്തികമായി താഴേക്കിടയിലുള്ളവര്‍ തൊട്ട് നേരത്തേ പറഞ്ഞപോലെ സാമാന്യം നല്ല ബിസിനസുകാര്‍ വരെയുണ്ട്. ഇവരിലും ജമാഅത്തുകാരുണ്ടാകാം, അല്ലാത്തവരുമുണ്ടാകാം. അവരില്‍ വലിയ തുക നിക്ഷേപിച്ചവരല്ല ഡയറക്ടര്‍ ബോര്‍ഡില്‍ വന്നിട്ടുള്ളത്. ഒരു കോടീശ്വരന് വന്ന് സ്വന്തമാക്കാന്‍ കഴിയാത്ത വിധമാണ് മാനേജ്മെന്‍റ് സെറ്റപ് എന്നു പറഞ്ഞതാണ്. മുൻ ഇംഗ്ലീഷ് പ്രഫസറായ നമ്മുടെ യാസീന്‍ അഷറഫ് മാഷാണ് (മീഡിയ സ്കാന്‍) ആണ് എം.ഡി.

    ഇനി, എന്തിനാണ് ഇത്രയധികമാളുകള്‍ മാധ്യമം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വന്ന ഈ ചാനലില്‍ അവരുടെ സമ്പാദ്യത്തില്‍ ഒരംശം നിക്ഷേപിച്ചത്? ഞങ്ങള്‍ ഷെയര്‍ ഹോള്‍ഡര്‍മാരാണ് എന്ന് ഗള്‍ഫിലൊക്കെ പോകുമ്പോള്‍ സ്വയം പരിചയപ്പെടുത്തിയ പലരും നല്‍കിയ മറുപടി, സത്യം പറയുന്ന ചാനല്‍ വേണം എന്നതുകൊണ്ടാണ് എന്നാണ്. അവരറിയാന്‍ ആഗ്രഹിക്കുന്ന സത്യം എന്താണ്? എന്റെ തിരിച്ചറിവ് സത്യസന്ധമായ വാര്‍ത്തയും നിശ്ശബ്ദരാക്കപ്പെടുന്നവരുടെ ശബ്ദവുമെന്നാണ്. അവരുടെ പ്രതീക്ഷ കാക്കാന്‍ മീഡിയവണിനോ എനിക്കോ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. അതിന്റെ പേരിലുള്ള ഏത് വിമര്‍ശനവും ഉത്തരവാദിത്തത്തോടെ ഏറ്റെടുക്കും.

    പക്ഷേ മീഡിയ വണ്‍ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ലെന്നത് വാദമല്ല വസ്തുതയാണന്നാണ് പറഞ്ഞുവരുന്നത്. സുപ്രിംകോടതി വിധിയുടെ കാര്യം പറഞ്ഞല്ലോ. മീഡിയവണിനുള്ള ലൈസന്‍സ് വിലക്ക് നീക്കിക്കൊണ്ടുള്ള ആ ചരിത്രപ്രധാനമായ വിധിയിലെ ഒരു വാചകം ഞാന്‍ ഉദ്ധരിക്കാം: ‘കമ്പനിയുടെ ഷെയര്‍ ഹോള്‍ഡര്‍മാരെ ജമാഅത്തെ ഇസ്ലാമി ഹിന്ദുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവും (കേന്ദ്രസര്‍ക്കാരിന്റെ ) റെക്കോര്‍ഡുകളിലില്ല. അങ്ങനെ, മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ടതാണെന്ന ആരോപണം വച്ച് ലൈസന്‍സ് നിഷേധിക്കുന്നത് തെറ്റാണ്. ഒന്നാമതായി ജമാഅത്തെ ഇസ്ലാമി ഒരു നിരോധിത സംഘടനയല്ല. അതുകൊണ്ടു തന്നെ ജമാഅത്തെ അനുഭാവികള്‍ നിക്ഷേപം നടത്തിയിട്ടുണ്ടെങ്കില്‍ അത് ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്നതല്ല. രണ്ടാമതായി, അവരുടെ നിക്ഷേപം രാജ്യസുരക്ഷയെ ബാധിക്കുന്നുവെന്ന് സമര്‍ഥിച്ചാല്‍ പോലും കാര്യമില്ല, കാരണം നിക്ഷേപകര്‍ ജമാഅത്തെ അനുഭാവികളാണെന്ന് തെളിയിക്കുന്ന ഒരു തെളിവുമില്ല’.

    ഞാന്‍ ഈ വസ്തുതകളെ മാത്രം ആശ്രയിച്ചു പറയുകയാണ്, എനിക്കും ഈ 68,000 പേർക്കും ഇടയിലുള്ളത്
    സത്യം പറയാനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള കൈകൊടുക്കല്‍ മാത്രമാണ്. ആ കൈകള്‍ ആരും കെട്ടിയിട്ടില്ല. മീഡിയ വണ്‍ നിലവില്‍ വന്നപ്പോള്‍ മുതലുള്ള പോളിസി ഡോക്യുമെന്‍റാണ് ഞങ്ങളുടെ മാര്‍ഗദര്‍ശി. അത് അടിസ്ഥാനപ്പടുത്തിയിരിക്കുന്നതോ ഇന്ത്യന്‍ ഭരണഘടനയിലും. അതില്‍പ്പരം സ്വതന്ത്രമായ ഒരു പ്രവര്‍ത്തന ഭൂമിക മറ്റാര്‍ക്കാണ് ഓഫര്‍ ചെയ്യാന്‍ കഴിയുക? അല്ലെങ്കില്‍ സി.എല്‍.തോമസ് മുതല്‍ അഭിലാഷ് മോഹന്‍ വരെ രാഷ്ട്രീയമായി ഇടത് ജനാധിപത്യ ചേരിയില്‍ നില്‍ക്കുന്ന എത്രയോ പ്രമുഖ ജേണലിസ്റ്റുകള്‍ക്ക് ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നോ? വ്യത്യസ്ത കാലയളവുകളിലേക്കാണെങ്കിലും? (അവരില്‍ ദീപക് പച്ച കണ്ട യുവധാര കവറിലെ ഹര്‍ഷനും ശ്രീജിത്തും കൂടി ഉണ്ടെന്ന് ഓര്‍ക്കുക). ഇവരിലാരെങ്കിലും ജനം ടിവിയുടെ പരിസരത്തുകൂടിപ്പോലും പോകുമോ?

    ഇന്ത്യൻ ഭരണഘടന അടിസ്ഥാനമാക്കി പ്രവർത്തിക്കുമെന്ന നയരേഖയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ മറ്റേതെങ്കിലും ചാനൽ പ്രവർത്തിക്കുന്നുണ്ടോ? ദീപക് ഒന്ന് അന്വേഷിച്ചു പറയൂ. അങ്ങനെയൊരു ചാനൽ വർഗീയത ആയിരിക്കുമോ അതോ സെക്കുലറിസം ആയിരിക്കുമോ മുന്നോട്ടുവയ്ക്കുക? അപ്പോൾ പറയും പുറമെ സെക്കുലർ ആണെന്ന് പറഞ്ഞ് വർഗീയത ഒളിച്ചുകടത്തുകയാണ് ചെയ്യുന്നതെന്ന്. (എന്തൊക്കെ ഫിൽമിക് സാധ്യതകൾ തള്ളണം അല്ലേ ). പറയാം. Out of Focus ആണല്ലോ വിഷയങ്ങളിൽ ഞങ്ങളുടെ ആങ്കർമാർ അഭിപ്രായങ്ങൾ പറയുന്ന പരിപാടി. ആ പരിപാടി കഴിഞ്ഞ നാലുവർഷം കൊണ്ട് നേടിയെടുത്ത പ്രേക്ഷക പിന്തുണ എന്താണെന്ന് നിങ്ങൾക്കറിയുമോ? ഞാൻ അതിന്റെ കണക്ക് ഇവിടെ പറയുന്നില്ല. നോക്കൂ. വർഗീയപ്രചാരണമാണ് ആ പരിപാടി നടത്തുന്നതെന്ന് പറയുമ്പോൾ നിങ്ങൾ അവഹേളിക്കുന്നത് അത്‌ നിത്യേന പിന്തുടരുന്ന ഉദ്ബുദ്ധരായ ലക്ഷോപലക്ഷം മലയാളികളെയാണ്. ഈ ഒറ്റപ്പരിപാടി കൊണ്ട് മാത്രം മീഡിയവണിനെ അറിയുന്ന എത്രപേരെ ഞാൻ കാട്ടിത്തരണം?

    പിന്നെ മറ്റെവിടെയാണ് വർഗീയത? വാർത്തയിൽ? 10 മണി തൊട്ട് 1 മണിവരെയുള്ള സീറോ അവറിൽ? സ്പെഷ്യൽ എഡിഷൻ എന്ന ഡിബേറ്റിൽ? ന്യൂസ് മോർണിംഗിൽ? ന്യൂസ് ഡീകോഡ്? മീഡിയവണിന്റെ ഉള്ളടക്കവും സ്ഥാപനഘടനയും അണ-പൈ സാമ്പത്തിക ഇടപാടുകളും സുപ്രിംകോടതിക്ക് മുൻപാകെ ഇഴകീറി പരിശോധിച്ചത് ദീപക്കിന് അറിയാമെന്നു വിചാരിക്കുന്നു. അടിമുടി. എവിടെയെങ്കിലും എഡിറ്റോറിയൽ ഉള്ളടക്കം കൊണ്ടോ മാനേജ്‌മെന്റ് കൊണ്ടോ ഒരു ചെറിയ കറയെങ്കിലും ഉണ്ടായിരുന്നെങ്കിൽ അതോടെ അവസാനിക്കുമായിരുന്നു ഈ ചാനലിന്റെ ജീവിതം. സംഘ്പരിവാർ സർക്കാർ ഓരോ അറയും അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടിയില്ല. എന്നിട്ടാണ് ഇത്‌ ജമാഅത്തിന്റെ ചാനലായതുകൊണ്ടാണ് ലൈസൻസ് നിഷേധിക്കുന്നതെന്ന് സുപ്രിംകോടതിയെ (സീൽഡ് കവറിൽ) അറിയിച്ചത്. അത്‌ വലിച്ചുകീറിക്കൊണ്ട് സുപ്രിംകോടതി പറഞ്ഞതാണ് ഞാൻ നേരത്തേ ഉദ്ധരിച്ചത്. ഇന്ത്യൻ ചാനലുകളിൽ ഏതിനുണ്ട് ഇത്രയും വലിയ പരീക്ഷയെ നേരിടാനുള്ള ആത്മവിശ്വാസം എന്നറിഞ്ഞാൽ കൊള്ളാം.
    ഇനി മതരാഷ്ട്രവാദം.
    ദീപക് പച്ച ചോദിക്കുന്ന മറ്റൊരു സംഗതി ആര്‍.എസ്.എസും ജമാഅത്തെയും മതരാഷ്ട്രവാദികളല്ലേ, ഒരു കൂട്ടരെ എതിർക്കുകയും മറ്റൊരു കൂട്ടരെ ആശ്ലേഷിക്കുകയും ചെയ്യുന്നത് ശരിയാണോ എന്നാണ്. ഇതുവരെ വിശദീകരിച്ചത് വച്ചുതന്നെ പറയാം, ഞാൻ ആശ്ലേഷിച്ചത് ഒരു പ്രസ്ഥാനത്തെയല്ല ഒരു മാധ്യമത്തെയാണ്. എന്നാലും എനിക്കിതിൽ പോയന്റ് ഉണ്ട്.
    ‘ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദത്തെ പിന്തുണയ്ക്കുന്നില്ല’ – കേരള അമീര്‍ പി.മുജീബ് റഹ്മാന്‍.
    അഞ്ചുമാസം മുന്‍പ് റിപ്പോര്‍ട്ടര്‍ ടി.വിക്ക് പി.മുജീബ് റഹ്മാന്‍ നല്‍കിയ ഇന്‍റര്‍വ്യൂ യൂ ട്യൂബില്‍ കിടക്കുന്നത് ഈ തലക്കെട്ടോടുകൂടിയാണ്. ആ അഭിമുഖത്തിലെ 21-ാം മിനിറ്റില്‍ മുജീബ് റഹ്മാന്‍ പറയുന്ന വാചകമാണിത്. മുഴുവന്‍ അഭിമുഖവും കേള്‍ക്കാന്‍ സൌകര്യമില്ലെങ്കില്‍ ഈ ഭാഗമെങ്കിലും കേള്‍ക്കുമല്ലോ. അതദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. 28 ാം മിനിറ്റിലെത്തിയാല്‍ മറ്റൊരു വാചകവും കേള്‍ക്കാം. അതിങ്ങനെയാണ്:
    ‘ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാനം മൌദൂദിയല്ല.’

    ഇതൊന്നും ഒറ്റവാചകങ്ങളല്ല. എല്ലാം വിശദീകരിക്കുന്നുണ്ട്. മൌദൂദി സ്ഥാപകനാണ്. പക്ഷേ സ്ഥാപനകാലത്തുതന്നെ ജമാഅത്തെ ഇസ്ലാമി അദ്ദേഹത്തോട് വിയോജിച്ച കാര്യങ്ങളുണ്ട്. മതേതരത്വത്തേയും ജനാധിപത്യത്തേയും ദേശീയതയേയും സംബന്ധിച്ച മൌദൂദിയുടെ ആശയങ്ങളടങ്ങിയ പുസ്തകം ഐ.പി.എച്ച് 2015ല്‍ വരെ പ്രസിദ്ധീകരിച്ചെങ്കില്‍ അത് ജമാഅത്തെയുടെ ആശയപ്രചാരണത്തിനല്ല. മൌദൂദിയെ വായിക്കല്‍ മാത്രമാണ്.

    ഞാനിത് പറയുന്നത് അവരെ ‘വെള്ളപൂശാന്‍’ വേണ്ടിയാണെന്നായിരിക്കുമല്ലോ ഇനി അടുത്ത പ്രചാരണം. മീഡിയവൺ എഡിറ്റർ എന്ന നിലയ്ക്ക് മാത്രമല്ല വ്യക്തിപരമായും എനിക്കതിന്റെ ആവശ്യമില്ല. മതമൂല്യങ്ങള്‍ പ്രബലമായി നില്‍ക്കുന്ന സാമൂഹികക്രമത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ജമാഅത്തെ ഇസ്ലാമിയുടെ ആശയാദര്‍ശങ്ങള്‍ എന്റെ പരിഗണനാപരിധിയില്‍ വരുന്നതേയല്ല. അവർ സ്വന്തം ഇസ്ലാമിക ആശയങ്ങളും മൂല്യങ്ങളും പ്രബോധനം ചെയ്യുന്നു. സമൂഹത്തിൽ വിവിധ വിഭാഗങ്ങളുമായി ആശയ സംവാദം നടത്തുന്നു. ഞാനോ മാറ്റാരെങ്കിലുമോ വെളുപ്പിച്ചു കൊടുക്കാൻ അവർ കരിപൂണ്ട് നിൽക്കുകയല്ല. ഉൾക്കൊണ്ടിട്ടുള്ള ഇസ്ലാമിക പ്രത്യയശാസ്ത്രം ഉറച്ച ബോധ്യത്തോടെ വെളിപ്പെടുത്തുന്നവർ ആണവർ എന്നാണെന്റെ വിലയിരുത്തൽ.
    പോട്ടെ. ഇതെല്ലാം പരമ്പരാഗതവും ആശയപരവുമായ ടെക്സ്റ്റ്ബുക്ക് സമസ്യകള്‍. എന്നെ സംബന്ധിച്ച് ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്ലാമിയും തമ്മിൽ ഒരു വിധത്തിലുമുള്ള ആപ്പിള്‍ ടു ആപ്പിള്‍ താരതമ്യവുമില്ല. പക്ഷേ മീഡിയവണിൽ ചേരുമ്പോൾ സ്വീകരിച്ചത് കുറേക്കൂടി കടുത്ത രാഷ്ട്രീയ തീരുമാനമാണ്. ഇന്ത്യയില്‍ ഇന്ന് രാഷ്ട്രീയമായി നിലകൊള്ളേണ്ടത് ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ ഉള്‍പ്പെടുന്ന നിസ്വജനതയ്ക്കും ഒപ്പമാണ്. അതിലെനിക്ക് ലവലേശം സംശയമില്ല.

    ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 മതനിരപേക്ഷതയുടെ ആണിക്കല്ലാണ്. സംഘ്പരിവാർ അതിനെ അപകടത്തിലാക്കിക്കഴിഞ്ഞു. ഇന്ത്യയെന്ന ആശയത്തെ നിലനിര്‍ത്തുക എന്നതില്‍ കുറഞ്ഞൊരു ആശയവും എന്നെ ഒരു മാധ്യമപ്രവര്‍ത്തകനാകാന്‍ ഈ കാലഘട്ടത്തില്‍ പ്രേരിപ്പിക്കുന്നില്ല. മീഡിയവണ്‍ ഇന്ത്യയെന്ന ആശയത്തിനൊപ്പം അതിന്റെ സമ്പൂര്‍ണവിശദാംശങ്ങളും സങ്കീര്‍ണതകളും ഉള്‍ക്കൊണ്ടുതന്നെ നില്‍ക്കുന്നു. ലൈസന്‍സ് നിഷേധിച്ച് അതിനെ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ ഈ സ്ഥാപനത്തില്‍ ഉറച്ചുനിന്ന് പോരാടിയത് മാധ്യമസ്വാതന്ത്ര്യം നിലനിര്‍ത്തുക എന്ന പൊതു ആശയം കൊണ്ട് മാത്രമല്ല, എന്നെ സംബന്ധിച്ച് അത് മതനിരേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു. എന്റെ കഥകള്‍ക്ക്, ഞാനെഴുതിയ നോവലിന് ഒക്കെ പൊതുവായ രാഷ്ട്രീയ പരിസരമുണ്ടെങ്കില്‍ അത് ഈ നിലപാടാണ്.

    കഴിഞ്ഞദിവസം സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി കൊച്ചിയില്‍ പ്രകാശിപ്പിച്ച ‘ഹിന്ദുത്വ ഇന്ത്യയിലെ മുസ്ലിം’ (Being Muslim In Hindu India) എന്ന, പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ സിയാ ഉസ് സലാമിന്‍റെ പുസ്തകം വായിക്കാന്‍ ഞാന്‍ ദീപക് പച്ചയോട് അഭ്യര്‍ഥിക്കുന്നു. ഒരു ഹിന്ദു വര്‍ഗീയ ഫാസിസ്റ്റ് സംഘടനയുടെയും ഒരു മുസ്ലിം പ്രബോധന സംഘടനയുടെയും ബൈനറിയിൽ ഉറച്ചുപോയ യുക്തി, നമ്മുടെ കണ്‍മുന്നില്‍ നടന്നുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് സ്റ്റേറ്റിന്റെ നിര്‍മിതിയും വംശീയനിർമാർജനത്തിന് എതിരായ പ്രതിരോധത്തിന്റെ ദുര്‍ബല ശബ്ദങ്ങളും തമ്മിലുള്ള താരതമ്യത്തില്‍ തട്ടി തകരട്ടെ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jamathe Islami Paramod Raman
    Latest News
    നെതന്യാഹു സമാധാനത്തിന് തടസം, വിജയം ഇറാനായിരിക്കും – ഇസ്രായിലിന് എതിരെ ആഞ്ഞടിച്ച് ഉര്‍ദുഗാന്‍
    21/06/2025
    ഞാൻ ജമാഅത്തെ ഇസ്ലാമിയുടെ ആരുമല്ല, അവരുടെ ശമ്പളക്കാരനുമല്ല, മീഡിയ വൺ ജമാഅത്തിന്റെ സംഘടനാ പദ്ധതിയല്ല- പ്രമോദ് രാമൻ
    21/06/2025
    ദേശീയ പതാക മാറ്റി കാവികൊടിയാക്കണം; ബിജെപി നേതാവ് എൻ ശിവരാജൻ
    21/06/2025
    സലാല തീരത്ത് കപ്പൽ മുങ്ങി: 20 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി
    21/06/2025
    റാമത് ഗാനിൽ ഇറാൻ മിസൈൽ ആക്രമണം: തെൽ അവീവിന്റെ ആഡംബര നഗരം ദുരന്തഭൂമിയായി- VIDEO
    21/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.