ഗാസ– ഫലസ്തീൻ കായികതാരമായ അല്ലാം അബ്ദുല്ലയെ വെടിവെച്ച്കൊന്ന് ഇസ്രായിൽ സൈന്യം. പട്ടിണി നേരിടുന്ന കുടുംബങ്ങൾക്ക് ഭക്ഷണം തേടുന്നതിനിടെയാണ് താരത്തെ അതി ക്രൂരമായി വെടിവെച്ചു കൊന്നിരിക്കുന്നത്.
അന്താരാഷ്ട്ര വേദികളിൽ അടക്കം ഫലസ്തീനെ പ്രതിനിധീകരിച്ച് ഓട്ട മത്സരങ്ങളിൽ പങ്കെടുത്ത അബ്ദുല്ല റഫറിയായും മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പ് രോഗിയായ മകൾക്ക് ഭക്ഷണവും മരുന്നും തേടിപ്പോയ ഫലസ്തീൻ ബാസ്ക്കറ്റ് ബോൾ താരമായിരുന്ന മുഹമ്മദ് ഷാലനെയും ഇസ്രായിൽ വെടിവെച്ചു കൊന്നിരുന്നു.
ഗാസ പിടിച്ചെടുക്കാൻ വേണ്ടിയുള്ള ഇസ്രായിലിന്റെ ക്രൂരത അവസാനിക്കുന്നില്ല. കുട്ടികൾ, ഗർഭിണികൾ, മാധ്യമപ്രവർത്തകർ, കായികതാരങ്ങൾ എന്നിവരെല്ലാം ഇസ്രായിൽ നാരദന്മാരുടെ തോക്കിനു മുന്നിൽ ദിവസവും ഇരയായി കൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 800ലധികം കായിക താരങ്ങളെയാണ് ഇസ്രായിൽ കൊലപ്പെടുത്തിയിരിക്കുന്നത്. വിമർശനങ്ങൾ ഏറെ ലോകത്തിന്റെ പല ഭാഗത്തുനിന്നും ഉയർന്നിട്ടും അന്താരാഷ്ട്ര കായിക കോടതികൾ അടക്കം കണ്ണടച്ചു നിൽക്കുകയാണ്