Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ഇരുപത്തി നാലു മണിക്കൂറിനിടെ ഗാസയില്‍ 142 പേര്‍ കൊല്ലപ്പെട്ടു, 487 പേര്‍ക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/07/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ ഗാസയില്‍ 142 പേര്‍ കൊല്ലപ്പെടുകയും 487 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രാവിലെ ഗാസയില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 13 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തല്‍ അമേരിക്ക നിര്‍ദേശിക്കുകയും ഇത് ഇസ്രായില്‍ അംഗീകരിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് ഗാസയില്‍ ഇസ്രായില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടത്.


    ഭക്ഷ്യസഹായത്തിനു വേണ്ടി റിലീഫ് വിതരണ കേന്ദ്രങ്ങളിലെത്തിയവരെ ലക്ഷ്യമിട്ട് കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കിടെ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ 39 പേര്‍ രക്തസാക്ഷികളാവുകയും 210 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ മെയ് അവസാനം പ്രവര്‍ത്തനം തുടങ്ങിയ, ഇസ്രായിലിന്റെയും അമേരിക്കയുടെയും പിന്തുണയുള്ള ഗാസ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ നടത്തുന്ന റിലീഫ് വിതരണ കേന്ദ്രങ്ങളിലെത്തിയവര്‍ക്കു നേരെ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെ 640 പേര്‍ കൊല്ലപ്പെടുകയും 4,488 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഇതു വരെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 57,012 ഉം പരിക്കേറ്റവരുടെ എണ്ണം 1,34,592 ഉം ആയി ഉയര്‍ന്നിട്ടുണ്ട്. താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് മാര്‍ച്ച് 18 ന് ഇസ്രായില്‍ യുദ്ധം പുനരാരംഭിച്ച ശേഷം മാത്രം 6,454 പേര്‍ കൊല്ലപ്പെടുകയും 22,551 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


    60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലത്ത് ഇസ്രായിലി ബന്ദികളില്‍ പകുതി പേരെ വിട്ടയക്കുന്നതിനു പകരം ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുമെന്നും മറ്റു ഫലസ്തീനികളുടെ മൃതദേഹങ്ങള്‍ കൈമാറുമെന്നും അമേരിക്കന്‍ നിര്‍ദേശം പറയുന്നു. അമേരിക്ക നിര്‍ദേശിച്ച 60 ദിവസത്തെ വെടിനിര്‍ത്തലിനും ബന്ദി കൈമാറ്റ കരാറിനും ഇസ്രായില്‍ സമ്മതിച്ചതായും ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഹമാസ് ആണെന്നും ഇസ്രായില്‍ വിദേശ മന്ത്രി ഗിഡിയോണ്‍ സാഅര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. യുദ്ധം അവസാനിപ്പിക്കുന്ന ഏതൊരു കരാറിനു കീഴിലും ഗാസയിലെ ശേഷിക്കുന്ന ബന്ദികളെ വിട്ടയക്കാന്‍ തയാറാണെന്ന് ഹമാസ് പറഞ്ഞു. എന്നാല്‍ ഹമാസിനെ നിരായുധീകരിച്ച് പിരിച്ചുവിടുന്നതുവരെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രായില്‍ പറയുന്നു. അതേസമയം ആയുധങ്ങള്‍ താഴെവെക്കാന്‍ ഹമാസ് വിസമ്മതിക്കുന്നു.


    അതിനിടെ, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 60 ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദേശം പ്രഖ്യാപിച്ച ശേഷം നടത്തിയ ആദ്യ പരസ്യ പ്രസ്താവനയില്‍, ഹമാസിനെ ഇല്ലാതാക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഹമാസ് ഉണ്ടാകില്ല. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ (ഹമാസിസ്ഥാന്‍) ഒരിക്കലും ഉണ്ടാകില്ല. ഹമാസ് ഭരണത്തിലേക്ക് തിരിച്ചുവരില്ല. ഹമാസിന്റെ ഭരണം കഴിഞ്ഞു – യോഗത്തിനിടെ നെതന്യാഹു പറഞ്ഞു. അമേരിക്ക നിര്‍ദേശിച്ച വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ഇസ്രായില്‍ അംഗീകരിച്ചതായി ട്രംപ് ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Attack Gaza Casualties Gaza Conflict Israel Gaza
    Latest News
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version