ന്യൂഡൽഹി– രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനതുകയുള്ള, ജെസിബി സാഹിത്യ പുരസ്കാരം നിർത്തലാക്കി. സാഹിത്യ പുരസ്കാരം നിർത്തിയതായി ലിറ്റററി ഡയറക്ടർ ആയ മിത കപൂർ സ്ഥിരീകരിച്ചു. “സമ്മാനം നിർത്തലാക്കിയിരുന്നു ഏറെ വ്യക്തമായ കാര്യം ഞാൻ നിഷേധിക്കുന്നില്ല” എന്നാണ് മിത കപൂർ പ്രതികരിച്ചത്. ബ്രിട്ടീഷ് വേരുള്ള ഹെവി എക്വിപ്മെന്റ് നിർമ്മാതാക്കളായ ജെസിബിയാണ് സാഹിത്യ പുരസ്കാരത്തിന് നിക്ഷേപം നടത്തുന്നത്. കഴിഞ്ഞ വർഷം ഉപമന്യു ചാറ്റർജിയുടെ ലോറൻസോ സേർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ് എന്ന പുസ്തകത്തിനായിരുന്നു അവസാനമായി സമ്മാനം ലഭിച്ചത്.
2018 ൽ ആരംഭിച്ച പുരസ്കാരം ആദ്യമായി ലഭിക്കുന്നത് മലയാളി എഴുത്തുകാരനായ ബെന്യാമിൻെ മുല്ലപ്പൂനിറമുള്ള പകലുകൾക്കാണ്. എസ് ഹരീഷിന്റെ മീശ എന്ന നോവലിനും എം മുകുന്ദന്റെ ഡൽഹി ഗാഥകൾ എന്ന നോവലും സമ്മാനത്തിന് അർഹമായി. എഴുത്തുകാർക്ക് 25 ലക്ഷം രൂപയും പരിഭാഷകർക്ക് 10 ലക്ഷം രൂപയുമാണ് സമ്മാനമായി ലഭിച്ചിരുന്നത്. ഇംഗ്ലീഷിൽ എഴുതിയതും ഇന്ത്യയിലെ പ്രാദേശികളിൽ നിന്ന് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയ കൃത്കളാണ് അവാർഡിനായി പരിഗണിക്കുക.
ഇന്ത്യയിലും ഫലസ്തീനിലും ജനങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ജെസിബി നിർമ്മിച്ച ഹെവി വാഹനങ്ങളുടെ പങ്ക് ചൂണ്ടികാണിച്ച് നൂറോളം എഴുത്തുകാർ ജെസിബിക്ക് തുറന്ന കത്ത് സമർപ്പിച്ചിരുന്നു. ജെസിബി സാഹിത്യ പുരസ്കാരം കാപട്യമാണെന്ന് സൂചിപ്പിക്കുകയും അവാർഡിനെ വിമർശിക്കുകയും ചെയ്തിരുന്നു. സമ്മാനത്തിനെതിരെ മലയാളത്തിലെ സച്ചിദാനന്ദൻ ഉൾപ്പടെ നിരവധി പേരാണ് ഒപ്പ് വെച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നത്.