Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 17
    Breaking:
    • മൊസ്സാദ് ചാരനെ തൂക്കിലേറ്റിയതായി ഇറാൻ; കൂടുതൽ ചാരന്മാരെ പിടികൂടി
    • അമേരിക്ക ഇടപെടുന്നു; ജി7 ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങി ട്രംപ്
    • ഇറാൻ-ഇസ്രായിൽ സംഘർഷത്തിൽ ആശങ്കയോടെ അദാനി, വൻ നിക്ഷേപങ്ങളിൽ ആശങ്ക
    • ഹൈഫക്കും ടെൽ അവീവിനും നേരെ ഇറാൻ ആക്രമണം, ഇസ്രായിൽ റിഫൈനറി അടച്ചു
    • ജിദ്ദ തുറക്കൽ മഹല്ല് കമ്മറ്റി ഹാജിമാർക്ക് സ്വീകരണം നൽകി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഇസ്രായിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2025 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ ഇസ്രായിലില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 24 ആയി ഉയര്‍ന്നതായി ഇസ്രായില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഞായറാഴ്ച അര്‍ധരാത്രി മുതല്‍ 11 പേര്‍ കൂടി ഇസ്രായിലില്‍ കൊല്ലപ്പെട്ടു. തെല്‍അവീവിനടുത്തുള്ള പെറ്റാ ടിക്വയില്‍ നാലു പേരും വടക്ക് ഹൈഫായില്‍ മൂന്നു പേരും തെല്‍അവീവിന്റെ പ്രാന്തപ്രദേശമായ ബ്‌നെയ് ബ്രാക്കില്‍ ഒരാളും കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ബാറ്റ് യാമിലുണ്ടായ ആക്രമണത്തില്‍ കൊല്ലെപ്പട്ട രണ്ടു പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് പുറത്തെടുത്തു. പ്രത്യേകം നിര്‍ണയിക്കാത്ത സ്ഥലത്ത് മറ്റൊരാളും കൊല്ലപ്പെട്ടു.


    ഇറാന്റെ പക്കല്‍ ഇപ്പോഴും ആയിരക്കണക്കിന് ബാലിസ്റ്റിക് മിസൈലുകളുള്ളതായി ഇസ്രായില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സാച്ചി ഹനെഗ്ബി പറഞ്ഞു. ഇത് മുമ്പ് കണക്കാക്കിയതിനേക്കാള്‍ കൂടുതലാണ്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇറാന്‍ ഭീഷണി അവസാനിപ്പിക്കാന്‍ കഴിയുന്ന യുദ്ധമല്ലെന്ന് ഹനെഗ്ബി ഇസ്രായില്‍ ആര്‍മി റേഡിയോയോട് പറഞ്ഞു. ഇറാനുമായുള്ള യുദ്ധത്തില്‍ തങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ഇസ്രായിലിന് അമേരിക്കയുടെ ആവശ്യമില്ല. ഇറാന്റെ ഫോര്‍ഡോ ആണവ കേന്ദ്രത്തെ സ്വന്തമായി കൈകാര്യം ചെയ്യാന്‍ ഇസ്രായിലിന് കഴിയും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാന്‍ ഭരണകൂട നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ഇസ്രായില്‍ നിലവില്‍ പദ്ധതിയിടുന്നില്ല. ഇവര്‍ ഇസ്രായിലിന്റെ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നില്ലെന്നും സാച്ചി ഹനെഗ്ബി പറഞ്ഞു. ഇറാന്റെ കൈവശം 1,500 മുതല്‍ 2,000 വരെ മിസൈലുകള്‍ ഉണ്ടെന്നാണ് സൈനിക വിശകലന വിദഗ്ധര്‍ ഇതുവരെ വിശ്വസിച്ചിരുന്നത്. ഇറാന്‍ ഇതിനകം നൂറുകണക്കിന് മിസൈലുകള്‍ വിക്ഷേപിച്ചു. ചില മിസൈലുകല്‍ ഇസ്രായില്‍ ആക്രമിച്ച് നശിപ്പിച്ചതായും കരുതപ്പെടുന്നു. ഇറാനെതിരായ സൈനിക നടപടി ആഴ്ചകളോളം നീണ്ടുനില്‍ക്കുമെന്ന് ഇസ്രായില്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Casualties Israel
    Latest News
    മൊസ്സാദ് ചാരനെ തൂക്കിലേറ്റിയതായി ഇറാൻ; കൂടുതൽ ചാരന്മാരെ പിടികൂടി
    17/06/2025
    അമേരിക്ക ഇടപെടുന്നു; ജി7 ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങി ട്രംപ്
    17/06/2025
    ഇറാൻ-ഇസ്രായിൽ സംഘർഷത്തിൽ ആശങ്കയോടെ അദാനി, വൻ നിക്ഷേപങ്ങളിൽ ആശങ്ക
    17/06/2025
    ഹൈഫക്കും ടെൽ അവീവിനും നേരെ ഇറാൻ ആക്രമണം, ഇസ്രായിൽ റിഫൈനറി അടച്ചു
    17/06/2025
    ജിദ്ദ തുറക്കൽ മഹല്ല് കമ്മറ്റി ഹാജിമാർക്ക് സ്വീകരണം നൽകി
    16/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version