Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 15
    Breaking:
    • മൂന്നര വയസുകാരിയെ മടിയിലിരുത്തി പീഡിപ്പിച്ചു, പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
    • വിനോദ സഞ്ചാര കേന്ദ്രത്തിലെ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് വീണ് 6 മരണം; 20 ലധികം പേര്‍ ഒഴുക്കില്‍പ്പെട്ടു
    • അന്ന് എയർ ഇന്ത്യ കളിച്ചത് ഹീനമായ കളി; ദുരന്ത ഇരകൾക്കുള്ള നഷ്ടപരിഹാരം വെട്ടിക്കുറക്കാനും പഴുതുകൾ
    • ചർച്ചകൾക്കില്ലെന്ന് ഇറാൻ: യൂറോപ്യൻ രാജ്യങ്ങളുടെ ഓഫർ നിരസിച്ചു
    • ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് ഇസ്രായില്‍ ആക്രമണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ യു.എസ് പടക്കപ്പലുകള്‍: ഇസ്രയേല്‍ ആക്രമണത്തില്‍ യു.എസ് പങ്കാളിത്തം ആരോപിച്ച് ഇറാന്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    representative image
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – ഇറാനെതിരായ ഇസ്രായില്‍ ആക്രമണങ്ങളില്‍ അമേരിക്ക പങ്കാളിയാണെന്ന് യു.എന്‍ രക്ഷാ സമിതി യോഗത്തില്‍ ഇറാന്‍ ആരോപിച്ചു. ഇത് അമേരിക്ക നിഷേധിച്ചു. ഇറാന്‍ യുദ്ധത്തിന് തയാറെടുക്കുകയായിരുന്നെന്നും ഇസ്രായിലിന്റെ ആക്രമണങ്ങള്‍ ദേശീയ സംരക്ഷണത്തിന്റെ പ്രവൃത്തിയായിരുന്നെന്നും യു.എന്നിലെ ഇസ്രായില്‍ അംബാസഡര്‍ ഡാനി ഡാനോണ്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നയതന്ത്ര ശ്രമങ്ങളെ കൊല്ലാനും ചര്‍ച്ചകള്‍ അട്ടിമറിക്കാനും മേഖലയെ വിശാലമായ സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കാനും ഇസ്രായില്‍ ശ്രമിക്കുന്നതായി യു.എന്നിലെ ഇറാന്‍ പ്രതിനിധി അമീര്‍ സഈദ് ഇറവാനി ആരോപിച്ചു. ഇറാനെതിരായ ആക്രമണത്തില്‍ അമേരിക്കയുടെ പങ്കാളിത്തം സംശയത്തിന് അതീതമാണ്. ഇസ്രായില്‍ ഭരണകൂടത്തെ പിന്തുണക്കുന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ അവര്‍ ഈ പങ്കാളികളാണെന്ന് മനസ്സിലാക്കണം. ഈ കുറ്റകൃത്യങ്ങളെ സഹായിക്കുകയും പ്രാപ്തമാക്കുകയും ചെയ്യുന്നതിലൂടെ അനന്തരഫലങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം അവര്‍ പങ്കിടുന്നു – അമീര്‍ സഈദ് ഇറവാനി പറഞ്ഞു.


    യുറേനിയം സമ്പുഷ്ടീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് കരാര്‍ ഉണ്ടാക്കാന്‍ ഇറാന് 60 ദിവസത്തെ അന്ത്യശാസനം നല്‍കിയിരുന്നതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ആ അന്ത്യശാസനം വ്യാഴാഴ്ച അവസാനിച്ചു. യു.എസ്-ഇറാന്‍ ചര്‍ച്ചകളുടെ ആറാം റൗണ്ട് ഞായറാഴ്ച ഒമാനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് മുന്നോട്ട് പോകുമോ എന്ന് വ്യക്തമല്ല. വര്‍ധിച്ചുവരുന്ന അപകടസാധ്യതകള്‍ക്കിടയിലും ഇസ്രായില്‍ ക്ഷമയോടെ കാത്തിരിക്കുകയായിരുന്നെന്ന് ഡാനി ഡാനോണ്‍ പറഞ്ഞു.


    ആണവ പ്രശ്രനവുമായി ബന്ധപ്പെട്ട നയതന്ത്ര ശ്രമങ്ങള്‍ ഫലപ്രദമാകുന്നതുവരെ ഞങ്ങള്‍ കാത്തിരുന്നു. ഇറാന്‍ ഏറ്റവും അടിസ്ഥാനപരമായ വ്യവസ്ഥകള്‍ നിരസിച്ചതിനാല്‍ ചര്‍ച്ചകള്‍ നീണ്ടുനില്‍ക്കുന്നത് ഞങ്ങള്‍ കണ്ടു. ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നിലധികം ആണവ ബോംബുകള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കാന്‍ ഇറാന് കഴിയുമെന്ന് ഇന്റലിജന്‍സ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഡാനി ഡാനോണ്‍ പറഞ്ഞു.


    ഇറാന്‍ ഒരിക്കലും ആണവായുധം സ്വന്തമാക്കുന്നില്ലെന്നും മിഡില്‍ ഈസ്റ്റിലെ സ്ഥിരതക്ക് ഭീഷണിയാകില്ലെന്നും ഉറപ്പാക്കുന്ന നയതന്ത്ര പ്രമേയം യു.എന്‍ രക്ഷാ സമിതിയില്‍ തേടുന്നത് അമേരിക്ക തുടരുമെന്ന് മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ മക്കോയ് പിറ്റ് പറഞ്ഞു. ഇറാന്‍ നേതൃത്വം ഈ സമയത്ത് ചര്‍ച്ച നടത്തുന്നത് ബുദ്ധിപരമായിരിക്കും. ഇസ്രായിലിന്റെ ആക്രമണങ്ങളെ കുറിച്ച് അമേരിക്കയെ മുന്‍കൂട്ടി അറിയിച്ചിരുന്നെങ്കിലും ആക്രമണത്തില്‍ അമേരിക്ക സൈനികമായി ഉള്‍പ്പെട്ടിട്ടില്ലെന്ന് മക്കോയ് പിറ്റ് യു.എന്‍ രക്ഷാ സമിതിയില്‍ പറഞ്ഞു.


    ഇറാനിലെ നതന്‍സ് ആണവ കേന്ദ്രത്തിലെ ഉപരിതല പൈലറ്റ് സമ്പുഷ്ടീകരണ പ്ലാന്റ് നശിപ്പിക്കപ്പെട്ടതായും ഫോര്‍ഡോ, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടതായും ഇറാന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് യു.എന്‍ ആണവ നിരീക്ഷണ മേധാവി റാഫേല്‍ ഗ്രോസി രക്ഷാ സമിതിയില്‍ പറഞ്ഞു.


    അതേസമയം, ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കും ഉന്നത സൈനിക നേതാക്കള്‍ക്കും നേരെയുള്ള ഇസ്രായില്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകള്‍ വെടിവെച്ചിടാന്‍ ഇസ്രായിലിനെ അമേരിക്കന്‍ വ്യോമ പ്രതിരോധ സംവിധാനങ്ങളും മിഡില്‍ ഈസ്റ്റിലെ നാവിക ആസ്തികളും സഹായിച്ചതായി യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈലുകളെ തടയാന്‍ കഴിവുള്ള കരയില്‍ അധിഷ്ഠിതമായ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് എയര്‍ ഡിഫന്‍സ് സംവിധാനങ്ങളും ഈ മേഖലയില്‍ അമേരിക്കക്കുണ്ട്. ഇസ്രായിലിനെ സഹായിക്കുന്നതില്‍ യു.എസ് നാവിക സംവിധാനങ്ങളും ഉള്‍പ്പെട്ടതായി അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.


    ഇറാന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി അമേരിക്ക മിഡില്‍ ഈസ്റ്റിലെ കപ്പലുകള്‍ ഉള്‍പ്പെടെയുള്ള സൈനിക ശേഷികള്‍ പ്രദേശത്തേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള യുദ്ധക്കപ്പല്‍ യു.എസ്.എസ് തോമസ് ഹഡ്‌നറിനോട് പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് യാത്ര തിരിക്കാന്‍ നാവികസേന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയിലേക്ക് നീങ്ങാന്‍ രണ്ടാമത്തെ യുദ്ധക്കപ്പലിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെയും സ്ഥാപനങ്ങളെയും സംരക്ഷിക്കാനായി അമേരിക്കന്‍ യുദ്ധവിമാനങ്ങളും മിഡില്‍ ഈസ്റ്റില്‍ പട്രോളിംഗ് നടത്തുന്നുണ്ടെന്നും മേഖലയിലെ വ്യോമതാവളങ്ങള്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.


    സാധാരണയായി ഏകദേശം 30,000 അമേരിക്കന്‍ സൈനികര്‍ മിഡില്‍ ഈസ്റ്റില്‍ താമസിക്കാറുണ്ട്. ഏകദേശം 40,000 സൈനികര്‍ ഇപ്പോള്‍ ഈ മേഖലയിലുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ ഇസ്രായിലും ഇറാനും തമ്മില്‍ തുടരുന്ന സംഘര്‍ഷങ്ങളും യെമനില്‍ ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ ചെങ്കടലില്‍ വാണിജ്യ, സൈനിക കപ്പലുകള്‍ക്ക് നേരെ നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളും കാരണം മേഖലയിലെ അമേരിക്കന്‍ സൈനികരുടെ എണ്ണം 43,000 ആയി ഉയര്‍ന്നിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran israel vs iran
    Latest News
    മൂന്നര വയസുകാരിയെ മടിയിലിരുത്തി പീഡിപ്പിച്ചു, പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
    15/06/2025
    വിനോദ സഞ്ചാര കേന്ദ്രത്തിലെ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് വീണ് 6 മരണം; 20 ലധികം പേര്‍ ഒഴുക്കില്‍പ്പെട്ടു
    15/06/2025
    അന്ന് എയർ ഇന്ത്യ കളിച്ചത് ഹീനമായ കളി; ദുരന്ത ഇരകൾക്കുള്ള നഷ്ടപരിഹാരം വെട്ടിക്കുറക്കാനും പഴുതുകൾ
    15/06/2025
    ചർച്ചകൾക്കില്ലെന്ന് ഇറാൻ: യൂറോപ്യൻ രാജ്യങ്ങളുടെ ഓഫർ നിരസിച്ചു
    15/06/2025
    ഇറാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് ഇസ്രായില്‍ ആക്രമണം
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version