Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതുജനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല: ഹൈക്കോടതി
    • പ്രവാസി പെന്‍ഷന്‍ അംഗത്വ അംഗീകാരത്തിന് 1 വര്‍ഷം കാത്തിരിപ്പ്, മുഖ്യമന്ത്രിക്ക് പരാതി നല്‍കി അപേക്ഷകര്‍
    • നടന്‍ ആര്യയുടെ വസതിയിലും റെസ്റ്റോറന്റുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
    • പ്രവാസികളുടെ മരണവും ഹൃദയാഘാതവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • ഇറാൻ-ഇസ്രായേൽ സംഘർഷം ഗാസ വെടിനിര്‍ത്തൽ ചർച്ചകളെ സങ്കീർണമാക്കും: ഖത്തർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    എന്നെ പാക്കിസ്ഥാനിലേക്ക് തിരിച്ചയക്കരുത്, 35 കൊല്ലമായി ഇന്ത്യയിലാണ്;എനിക്കവിടെ ആരുമില്ല- ശാരദാ ഭായ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/04/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി: 35 വർഷത്തിലേറെയായി ഇന്ത്യയിൽ താമസിക്കുന്ന പാക് പൗരത്വമുള്ള ശാരദ​ ഭായ് ഉടൻ ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഒഡീഷ പോലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്. ശാരദാ ഭായ് യുടെ വീസ റദ്ദാക്കിയ അധികൃതർ അവരോട് ഉടൻ പാകിസ്താനിലേക്ക് മടങ്ങണമെന്നും നിർദ്ദേശിച്ചു. ഉത്തരവ് പാലിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും മുന്നറിയിപ്പും നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒഡീഷയിലെ ബാലംഗീറിലെ ഹിന്ദു കുടുംബത്തിൽനിന്നാണ് ശാരദാ ഭായ് വിവാഹം ചെ്യതത്. വർഷങ്ങൾക്ക് മുമ്പായിരുന്നു വിവാഹം. ഇവരുടെ മകനും മകൾക്കും ഇന്ത്യൻ വിസയുണ്ട്. വോട്ടർ ഐഡി ഉൾപ്പെടെ എല്ലാ പ്രധാന രേഖകളും ഉണ്ടായിരുന്നിട്ടും അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചില്ല. തന്നെ കുടുംബത്തിൽ നിന്ന് വേർപ്പെടുത്തരുതെന്നും കനിവ് കാണിക്കണെന്നും ശാരദാ ഭായ് സർക്കാരിനോട് അഭ്യർത്ഥിച്ചു. മൂന്ന് ദശാബ്ദത്തിലേറെയായി താൻ വീടായി കരുതുന്ന ഇന്ത്യയിൽ തുടർന്നും ജീവിക്കാൻ അനുവദിക്കണമെന്ന് കൈകൂപ്പി അവർ അപേക്ഷിച്ചു.

    “ഞാൻ ആദ്യം കോരാപുട്ടിലായിരുന്നു, പിന്നീട് ബോലംഗീറിലെത്തി. പാകിസ്താനിൽ എനിക്ക് ആരുമില്ല… എന്റെ പാസ്‌പോർട്ട് പോലും വളരെ പഴയതാണ്. സർക്കാരിനോടും അധികൃതരോടും കൈകൂപ്പി ഞാൻ അപേക്ഷിക്കുന്നു, ദയവായി എന്നെ ഇവിടെ ജീവിക്കാൻ അനുവദിക്കണം. എനിക്ക് രണ്ട് മുതിർന്ന മക്കളും പേരക്കുട്ടികളുമുണ്ട്. ഞാൻ ഒരു ഇന്ത്യക്കാരിയായി ഇവിടെ ജീവിക്കാൻ അനുവദിക്കണം- അവർ പറഞ്ഞു. ശാരദാ ഭായ് യുടെ അപേക്ഷ എല്ലാവരുടെയും കരളലിയിപ്പിക്കുന്നതാണ്. എന്നാൽ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്നാണ് പോലീസ് ആവർത്തിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India Pak Sharada bhai
    Latest News
    പെട്രോള്‍ പമ്പിലെ ശുചിമുറികള്‍ പൊതുജനത്തിന് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാവില്ല: ഹൈക്കോടതി
    18/06/2025
    പ്രവാസി പെന്‍ഷന്‍ അംഗത്വ അംഗീകാരത്തിന് 1 വര്‍ഷം കാത്തിരിപ്പ്, മുഖ്യമന്ത്രിക്ക് പരാതി നല്‍കി അപേക്ഷകര്‍
    18/06/2025
    നടന്‍ ആര്യയുടെ വസതിയിലും റെസ്റ്റോറന്റുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
    18/06/2025
    പ്രവാസികളുടെ മരണവും ഹൃദയാഘാതവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    18/06/2025
    ഇറാൻ-ഇസ്രായേൽ സംഘർഷം ഗാസ വെടിനിര്‍ത്തൽ ചർച്ചകളെ സങ്കീർണമാക്കും: ഖത്തർ
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version