Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഖത്തറിൽ നിര്യാതയായി
    • യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍മാര്‍ക്കും ആണവ ശാസ്ത്രജ്ഞര്‍ക്കും അന്ത്യോപചാരം
    • ശശി തരൂരിന് ബി.ജെ.പിയുടെ കിടിലം ഓഫറുകള്‍, പ്രത്യേക പദവികള്‍ പരിഗണനയില്‍
    • ഷെഫാലി ജാരിവാലയുടെ മരണം, താരം യുവത്വം നിലനിർത്താൻ മരുന്ന് കഴിച്ചിരുന്നതായി വെളിപ്പെടുത്തൽ
    • റിയാദില്‍ വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»World

    ഇന്നു മുതല്‍ ഉത്തര ഗാസയിലേക്ക് ഫലസ്തീനികളെ മടങ്ങാന്‍ അനുവദിക്കും; ഹമാസ് നാലു ഇസ്രായിലി വനിതാ സൈനികരെ വിട്ടയക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/01/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ: ഗാസ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറാനുള്ള കരാറിന്റെ ഭാഗമായി നാലു ഇസ്രായിലി വനിതാ സൈനികരെ ഹമാസ് ഇന്ന് വിട്ടയക്കും. ഇതിനു പകരമായി ഇസ്രായില്‍ ഫലസ്തീന്‍ തടവുകാരെയും വിട്ടയക്കും. ഇന്ന് വിട്ടയക്കുന്ന 19 നും 20 നും ഇടയില്‍ പ്രായമുള്ള, നാലു ഇസ്രായിലി വനിതാ ബന്ദികളുടെ പേരുകള്‍ ഹമാസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇന്ന് വിട്ടയക്കാന്‍ നിശ്ചയിച്ചിരിക്കുന്ന നാലു ഇസ്രായിലി വനിതാ സൈനികരുടെ പേരുകള്‍ ഫോറം ഓഫ് ഇസ്രായിലി ഡിറ്റൈനീസ് ഫാമിലീസും പ്രസിദ്ധീകരിച്ചു. 477 ദിവസത്തെ തടങ്കലിന് ശേഷം ഡാനിയേല്‍ ഗില്‍ബോവ, കരീന ആരിഫ്, ലിറി ആല്‍ബഗ്, നാമ ലെവി എന്നിവരുടെ മോചനത്തെ ഫോറം പ്രസ്താവനയില്‍ സ്വാഗതം ചെയ്തു. ഇന്ന് വിട്ടയക്കുന്ന ബന്ദികളുടെ പേരുകള്‍ അടങ്ങിയ പട്ടിക ലഭിച്ചതായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസും സ്ഥിരീകരിച്ചു.

    2023 ഒക്ടോബര്‍ ഏഴിന് ദക്ഷിണ ഇസ്രായില്‍ നടത്തിയ മിന്നലാക്രമണത്തിനിടെയാണ് ഔദ്യോഗിക സേവനം അനുഷ്ഠിക്കുകയായിരുന്ന ഈ നാലു പേരെയും ഹമാസ് തട്ടിക്കൊണ്ടുപോയത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം രണ്ടാം ബാച്ചില്‍ വിട്ടയക്കുന്ന ഫലസ്തീന്‍ തടവുകാരുടെ എണ്ണം ഇസ്രായില്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരില്‍ ചിലരെ ഗാസയിലേക്കും മറ്റുള്ളവരെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേക്കും തിരിച്ചയക്കുമെന്ന് ഇസ്രായിലി ജയില്‍ സര്‍വീസ് അറിയിച്ചു. ഹമാസിനു കീഴിലെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്സും മറ്റു ഫലസ്തീന്‍ പ്രതിരോധ വിഭാഗങ്ങളും ഇന്ന് നാലു പേരെയും വിട്ടയക്കുമെന്നും, നാലു പേരെയും കൈമാറുന്ന സമയവും സ്ഥലവും റെഡ് ക്രോസിനെ അറിയിക്കുമെന്നും ഹമാസുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    മൂന്ന് ഘട്ടങ്ങളുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ഘട്ടം ആറാഴ്ച നീണ്ടുനില്‍ക്കും. ആദ്യ ഘട്ടത്തില്‍ 33 ഇസ്രായിലി ബന്ദികളെ ഹമാസും പകരമായി ഏകദേശം 1,900 ഫലസ്തീന്‍ തടവുകാരെ ഇസ്രായിലും വിട്ടയക്കും. കഴിഞ്ഞ വാരാന്ത്യത്തില്‍ മൂന്ന് വനിതാ ബന്ദികളെ ഹമാസ് വിട്ടയച്ചിരുന്നു. ഇതിനു പകരമായി ഇസ്രായില്‍ ജയിലുകളിലെ 90 ഫലസ്തീന്‍ തടവുകാരെ ഇസ്രായിലും വിട്ടയച്ചു. രണ്ടു ബാച്ചുകളായി ആകെ ഏഴു ബന്ദികളെ ഹമാസ് വിട്ടയക്കുന്നതോടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ഇനി വിട്ടയക്കപ്പെടേണ്ട ഇസ്രായിലി ബന്ദികളുടെ എണ്ണം 26 ആകും. ഇസ്രായിലി ബന്ദികളുടെ പേരുകള്‍ അടങ്ങിയ പട്ടിക ഹമാസ് കൈമാറിയിട്ടുണ്ട്. പക്ഷേ ഇവരെ വിട്ടയക്കാനുള്ള സമയപരിധി നിശ്ചയിച്ചിരുന്നില്ല.

    2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ ഇസ്രായിലില്‍ 1,210 പേര്‍ കൊല്ലപ്പെട്ടതായി ഇസ്രായിലിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ആക്രമണത്തിനിടെ 251 പേരെ ഹമാസ് തട്ടിക്കൊണ്ടുപോയി. ഇക്കൂട്ടത്തല്‍ 91 പേര്‍ ഇപ്പോഴും ഗാസയില്‍ ബന്ദികളാണ്. ഇതില്‍ 34 പേര്‍ കൊല്ലപ്പെടുകയോ മരിക്കുകയോ ചെയ്തതായി ഇസ്രായില്‍ സൈന്യം അറിയിച്ചിട്ടുണ്ട്. മറ്റുള്ള ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. എന്നാല്‍ ഇക്കാര്യം ഇസ്രായില്‍ സ്ഥിരീകരിച്ചിട്ടില്ല.
    ഹമാസ് ആക്രമണത്തെ തുടര്‍ന്ന് ഇസ്രായില്‍ ആരംഭിച്ച യുദ്ധത്തില്‍ ഗാസയില്‍ കുറഞ്ഞത് 47,283 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

    കഴിഞ്ഞ ഞായറാഴ്ച മുതലാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍വന്നത്. ഗാസ അഭയാര്‍ഥികള്‍ സ്വന്തം പ്രദേശങ്ങളിലേക്കും വീടുകളിലേക്കും മടങ്ങാന്‍ കൊതിക്കുന്നു. എന്നാല്‍ ഇക്കൂട്ടത്തില്‍ അധിക പേര്‍ക്കും തങ്ങളുടെ തകര്‍ന്ന് തരിപ്പണമായ വീടുകളുടെ അവശിഷ്ടങ്ങളും അഴുകിയ ശരീരങ്ങളും മാത്രമാണ് കാണാനാകുന്നത്. എന്നിരുന്നാലും ഒരാഴ്ചക്കകം റിലീഫ് വസ്തുക്കള്‍ വഹിച്ച ആയിരക്കണക്കിന് ട്രക്കുകള്‍ ഗാസയില്‍ പ്രവേശിക്കാന്‍ വെടിനിര്‍ത്തല്‍ അവസരമൊരുക്കി. ഇന്നു മുതല്‍ ഉത്തര ഗാസയിലേക്ക് ഫലസ്തീനികളെ മടങ്ങാന്‍ ഇസ്രായില്‍ അനുവദിക്കും. ഹമാസ് വിട്ടയക്കുന്ന ഓരോ വനിതാ സൈനികക്കും പകരം അമ്പത് ഫലസ്തീന്‍ തടവുകാരെ വീതം വിട്ടയക്കണമെന്ന് വെടിനിര്‍ത്തല്‍, ബന്ദി കൈമാറ്റ കരാര്‍ വ്യവസ്ഥ ചെയ്യുന്നതായി ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza
    Latest News
    കോഴിക്കോട് കുറ്റ്യാടി സ്വദേശിനി ഖത്തറിൽ നിര്യാതയായി
    28/06/2025
    യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍മാര്‍ക്കും ആണവ ശാസ്ത്രജ്ഞര്‍ക്കും അന്ത്യോപചാരം
    28/06/2025
    ശശി തരൂരിന് ബി.ജെ.പിയുടെ കിടിലം ഓഫറുകള്‍, പ്രത്യേക പദവികള്‍ പരിഗണനയില്‍
    28/06/2025
    ഷെഫാലി ജാരിവാലയുടെ മരണം, താരം യുവത്വം നിലനിർത്താൻ മരുന്ന് കഴിച്ചിരുന്നതായി വെളിപ്പെടുത്തൽ
    28/06/2025
    റിയാദില്‍ വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version