Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, September 9
    Breaking:
    • പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുസ്ലിം ലീഗ് പ്രതിനിധി സംഘം സൗദി എംബസിയില്‍ നിവേദനം നല്‍കി
    • ഇസ്രായിലില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചും, ആയുധ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സ്‌പെയിന്‍
    • ഏഷ്യാകപ്പ് 2025; നാളെ മുതൽ ആവേശപ്പോര്, ആദ്യ മത്സരത്തിൽ അഫ്ഗാൻ ഹോങ്കോങിനെ നേരിടും
    • ഇന്ത്യൻ ഫുട്ബോളിന് പുതുജീവൻ; ഒമാനെ പരാജയപ്പെടുത്തി കാഫാ നേഷൻസ് കപ്പിൽ വെങ്കലം
    • മയക്കുമരുന്ന് കടത്ത്; സൗദിയിൽ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/11/2024 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയെ വധിക്കാന്‍ ലക്ഷ്യമിട്ട് ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്‌റൂത്ത് – പതിനാലു മാസത്തോളം നീണ്ട ശക്തമായ പോരാട്ടത്തിനൊടുവില്‍ ലെബനോനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ നാലു മുതലാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍വന്നത്. അമേരിക്കയുടെയും ഫ്രാന്‍സിന്റെയും മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായില്‍ സുരക്ഷാ മന്ത്രിസഭ ഇന്നലെ വൈകീട്ട് അംഗീകരിക്കുകയായിരുന്നു. അറുപതു ദിവസത്തേക്ക് വെടിനിര്‍ത്തല്‍ നടപ്പാക്കാനാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇത് പിന്നീട് സ്ഥിരമായ ഒരു വെടിനിര്‍ത്തല്‍ സന്ധിക്ക് അടിസ്ഥാനമാകും.

    ഇസ്രയേലിനെയും ലെബനനെയും വേര്‍തിരിക്കുന്ന അതിര്‍ത്തിയില്‍ മാരകമായ ഒരു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു, 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് ഇസ്രായില്‍ ഗാസ ആരംഭിച്ചതോടെയാണ് ഹിസ്ബുല്ലയും ഇസ്രായിലും തമ്മില്‍ പോരാട്ടം പൊട്ടിപ്പുറപ്പെട്ടത്. ഇസ്രായില്‍ ആക്രമണങ്ങളില്‍ ലെബനോനില്‍ ഇതുവരെ 3,823 പേര്‍ കൊല്ലപ്പെടുകയും 15,859 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലെബനോന്‍ വെടിനിര്‍ത്തല്‍ കരാറിനെ ‘നല്ല വാര്‍ത്ത’യെന്ന് പ്രശംസിച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് പറഞ്ഞു. ഇസ്രായിലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നിര്‍ദേശം ഇസ്രായിലും ലെബനോനും അംഗീകരിച്ചതായി ജോ ബൈഡന്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തു.

    യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്‌റോണും നടത്തിയ ആഴ്ചകളോളം നീണ്ട അശ്രാന്തമായ നയതന്ത്ര ശ്രമങ്ങള്‍ക്കൊവില്‍ സംയുക്ത പ്രസ്താവനയിലാണ് ഇരുവരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പ്രാദേശിക സമാധാനത്തിനായി ശത്രുത അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരുവരും ഊന്നിപ്പറഞ്ഞു.

    വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ചതായി ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കരാറിന്റെ അന്തിമ രൂപത്തെക്കുറിച്ച് വിയോജിപ്പുകള്‍ പ്രകടിപ്പിച്ചു. ലെബനീസ് ഉദ്യോഗസ്ഥര്‍ നടത്തുന്ന ആശയവിനിമയത്തില്‍ തങ്ങള്‍ ഉന്നയിച്ച നിബന്ധനകളുമായി കരാര്‍ ഒത്തുപോകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കരാര്‍ അവലോകനം ചെയ്യുമെന്ന് ഹിസ്ബുല്ല പൊളിറ്റിക്കല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ മഹ്മൂദ് ഖമാതി പറഞ്ഞു.

    വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ബെയ്‌റൂത്തിലും തെക്കന്‍ ലെബനോനിലും ഇസ്രായേല്‍ ശക്തമായ ആക്രമണം നടത്തി. ഈ ആക്രമണങ്ങളില്‍ 42 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

    ഹിസ്ബുല്ലയെയും ഹമാസിനെയും പിന്തുണക്കുന്ന ഇറാന്‍ ഉള്‍പ്പെടുന്ന വിശാലമായ യുദ്ധത്തിനുള്ള സാധ്യത വെടിനിര്‍ത്തല്‍ കുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗാസ യുദ്ധത്തെ വെടിനിര്‍ത്തല്‍ കരാര്‍ പരാമര്‍ശിക്കുന്നില്ല. ഗാസയിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമായി തുടരുന്നുകയാണ്. ഇതിന് ഉടനടി പരിഹാരം കാണാന്‍ കഴിയുന്നില്ല.

    കരാര്‍ ശാശ്വതമാകാന്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും ഹിസ്ബുല്ല വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ ആക്രമണം പുനരാരംഭിക്കാനുള്ള അവകാശം ഇസ്രായേലിന് ഉണ്ടെന്ന് യു.എസ് പ്രസിഡന്റ് ബൈഡന്‍ പറഞ്ഞു. ഹിസ്ബുല്ലയുടെ ഭാഗത്തു നിന്നുള്ള ഏത് കരാര്‍ ലംഘനത്തിനും ഇസ്രായേല്‍ ശക്തമായി പ്രതികരിക്കുമെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പ്രവാസി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി മുസ്ലിം ലീഗ് പ്രതിനിധി സംഘം സൗദി എംബസിയില്‍ നിവേദനം നല്‍കി
    09/09/2025
    ഇസ്രായിലില്‍ നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചും, ആയുധ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും സ്‌പെയിന്‍
    08/09/2025
    ഏഷ്യാകപ്പ് 2025; നാളെ മുതൽ ആവേശപ്പോര്, ആദ്യ മത്സരത്തിൽ അഫ്ഗാൻ ഹോങ്കോങിനെ നേരിടും
    08/09/2025
    ഇന്ത്യൻ ഫുട്ബോളിന് പുതുജീവൻ; ഒമാനെ പരാജയപ്പെടുത്തി കാഫാ നേഷൻസ് കപ്പിൽ വെങ്കലം
    08/09/2025
    മയക്കുമരുന്ന് കടത്ത്; സൗദിയിൽ മൂന്നു പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version