ചെന്നൈ: പടക്കനിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് സ്ത്രീകള്‍ ഉൾപ്പടെ എട്ടുപേർ മരിച്ചു. ശിവകാശിക്കു സമീപം ചെങ്കമലപ്പട്ടിയിലുണ്ടായ അപകടത്തിൽ പത്തിലേറെപ്പേർക്കു പരിക്കേറ്റു.
പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സുദർശൻ എന്നയാളിന്റെ ഉടമസ്ഥതയിലുള്ള പടക്കനിർമാണശാലയിലാണ് സ്ഫോടനമുണ്ടായത്.
പൊട്ടിത്തെറിയിൽ കെട്ടിടത്തിലെ ഏഴു മുറികൾ പൂർണമായും തകർന്നു. മുറികളിൽ കൂടുതൽ തൊഴിലാളികൾ കുടുങ്ങിയതായി സംശയമുണ്ടെന്നും പോലീസ് പറഞ്ഞു.
മരിച്ച ഏട്ടുപേരും പടക്കനിര്‍മാണ ശാലയിലെ തൊഴിലാളികളാണ്. സ്ഥലത്ത് പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ രാക്ഷാ പ്രവർത്തനം തുടരുകയാണ്.