Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 10
    Breaking:
    • റോഡിനെ നടുക്കിയ ആ 30 സെക്കൻഡ്; ചോരയുറഞ്ഞുപോയ നിമിഷം, കൊണ്ടോട്ടി പുളിക്കലിൽ ബസ് ജീവനക്കാർ രക്ഷകരായപ്പോൾ
    • അസ്മോ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു
    • ഒരു തുള്ളി രക്തം, അനേകം ജീവനുകൾക്ക് പ്രതീക്ഷ; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12ന്
    • ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര; ​അതിവേ​ഗ റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
    • ആദ്യ പാദത്തില്‍ സൗദിയില്‍ മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    തെഹ്റാനില്‍ നിന്ന് എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്17/06/2025 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഡൊണാൾഡ് ട്രംപ്‌
    ഡൊണാൾഡ് ട്രംപ്‌
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്രായിലില്‍ ഏറ്റവും വലിയ ആക്രമണത്തിന് തുടക്കമിട്ട് ഇറാന്‍

    വാഷിംഗ്ടണ്‍ – ഇറാന്റെ തലസ്ഥാനമായ തെഹ്റാനില്‍ നിന്ന് എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇറാന്‍ അമേരിക്കയുമായി ഒരു ആണവ കരാറില്‍ ഒപ്പുവെക്കേണ്ടതായിരുന്നുവെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇറാന് ഒരു ആണവായുധം ഉണ്ടാകാന്‍ കഴിയില്ല… ഞാന്‍ അത് പലതവണ പറഞ്ഞിട്ടുണ്ട്! എല്ലാവരും ഉടന്‍ തെഹ്റാനില്‍ നിന്ന് ഒഴിഞ്ഞുപോകണം! – ട്രംപ് സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ എഴുതി. തെഹ്റാനില്‍ നിന്ന് എല്ലാവരും ഉടന്‍ പുറത്തുപോകണമെന്ന യു.എസ് പ്രസിഡന്റിന്റെ ട്വീറ്റ് ട്രംപ് ഭരണകൂട ഉദ്യോഗസ്ഥരും വൈറ്റ് ഹൗസ് അക്കൗണ്ടുകളും റീട്വീറ്റ് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    കാനഡയില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ നിന്ന് നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെ ട്രംപ് മടങ്ങി. മിഡില്‍ ഈസ്റ്റിലെ സംഭവവികാസങ്ങള്‍ കാരണം, ലോക നേതാക്കളുമൊത്തുള്ള അത്താഴത്തിന് ശേഷം പ്രസിഡന്റ് ട്രംപ് ഇന്ന് രാത്രി പോകുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലെവിറ്റ് ട്വിറ്ററില്‍ കുറിച്ചു. ഇറാന്റെ ആണവ പദ്ധതിയെ കുറിച്ച ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള അവസാന അവസരം എന്ന നിലയില്‍, ട്രംപ് ഒരു പുതിയ ഓഫര്‍ വാഗ്ദാനം ചെയ്‌തേക്കാമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി. ഈ ഓഫര്‍ മുമ്പത്തേതില്‍ നിന്ന് അല്പം വ്യത്യസ്തമായിരിക്കാം, ഇറാനികള്‍ക്ക് ഒരു നല്ല വികാരം നല്‍കാന്‍ ഒരുപക്ഷേ കുറച്ചുകൂടി മികച്ചതായിരിക്കാം, പക്ഷേ തത്വങ്ങള്‍ നിലനില്‍ക്കും, യുറേനിയം സമ്പുഷ്ടീകരണമില്ല, ആണവ പദ്ധതിയില്ല. ആണവ ചര്‍ച്ചയില്‍ ഇസ്രായില്‍ പങ്കെടുക്കുന്നില്ല. ഇറാനും അമേരിക്കയും തമ്മില്‍ മധ്യസ്ഥര്‍ വഴിയാണ് ചര്‍ച്ചകള്‍ നടക്കുന്നതെന്നും ഇസ്രായില്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.


    തെഹ്റാനില്‍ നിന്ന് എല്ലാവരും ഉടന്‍ ഒഴിഞ്ഞുപോകണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെ തലസ്ഥാനത്ത് നിരവധി സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഇറാനെതിരെ ആക്രമണം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് വക്താവ് അലക്‌സ് ഫൈഫര്‍ നിഷേധിച്ചു. യു.എസ് സേന അവരുടെ പ്രതിരോധ നിലപാട് നിലനിര്‍ത്തുന്നു. അത് മാറിയിട്ടില്ല. അമേരിക്കന്‍ താല്‍പര്യങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കും- ഫൈഫര്‍ പറഞ്ഞു.


    ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തെ കുറിച്ച് ജി-7 നേതാക്കള്‍ പുറപ്പെടുവിച്ച സംയുക്ത കരട് പ്രസ്താവനയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടില്ല. സംഘര്‍ഷം രൂക്ഷമാക്കുന്നതും പ്രാദേശിക സ്ഥിരതയെ ദുര്‍ബലപ്പെടുത്തുന്നതും ഒഴിവാക്കാന്‍ കരട് പ്രസ്താവന ഇസ്രായിലിനോടും ഇറാനോടും ആവശ്യപ്പെടുന്നതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.


    അതിനിടെ, ഇസ്രായിലില്‍ ഇറാന്‍ അതിശക്തമായ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടു. ഇസ്രായിലിനെതിരായ ഒമ്പതാമത്തെ ആക്രമണമാണിതെന്നും രാവിലെ വരെ ആക്രമണം തുടരുമെന്നും റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞു. പുലരുവോളം ഇടതടവില്ലാതെ ഇസ്രായിലിനെതിരെ ആക്രമണം നടത്തുമെന്ന് റെവല്യൂഷനറി ഗാര്‍ഡ് പറഞ്ഞു. തുടര്‍ച്ചയായ ഇസ്രായിലി ആക്രമണങ്ങള്‍ക്ക് മുന്നില്‍ ഇറാന്‍ നിഷ്‌ക്രിയമായി നില്‍ക്കില്ലെന്ന് ഇറാന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ പറഞ്ഞു. ഇറാന്‍ ഇസ്രായിലിന്റെ രാത്രിയെ പകലാക്കി മാറ്റുമെന്ന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അടിയന്തര പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായിലിനെതിരായ പുതിയ ആക്രമണം തെല്‍അവീവിനെയും ഹൈഫായെയും ലക്ഷ്യമിട്ടാണെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ മിസൈല്‍ പതിച്ചതിനെ തുടര്‍ന്ന് എണ്ണ ശുദ്ധീകരണശാലയും അനുബന്ധ സൗകര്യങ്ങളും അടച്ചുപൂട്ടിയതായി ഇസ്രായിലിലെ ബസാന്‍ ഓയില്‍ കമ്പനി അറിയിച്ചു. ആക്രമണത്തില്‍ റിഫൈനറിയിലെ വൈദ്യുത നിലയത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായും മൂന്ന് ജീവനക്കാര്‍ കൊല്ലപ്പെട്ടതായും കമ്പനി പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump Iran
    Latest News
    റോഡിനെ നടുക്കിയ ആ 30 സെക്കൻഡ്; ചോരയുറഞ്ഞുപോയ നിമിഷം, കൊണ്ടോട്ടി പുളിക്കലിൽ ബസ് ജീവനക്കാർ രക്ഷകരായപ്പോൾ
    10/06/2026
    അസ്മോ പുരസ്കാരത്തിന് രചനകൾ ക്ഷണിച്ചു
    10/06/2026
    ഒരു തുള്ളി രക്തം, അനേകം ജീവനുകൾക്ക് പ്രതീക്ഷ; ഒഐസിസി ജനകീയ രക്തദാന ക്യാമ്പ് ജൂൺ 12ന്
    10/06/2026
    ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി സൗജന്യ യാത്ര; ​അതിവേ​ഗ റെയിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
    10/06/2026
    ആദ്യ പാദത്തില്‍ സൗദിയില്‍ മൂന്ന് ശതമാനം സാമ്പത്തിക വളര്‍ച്ച
    10/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version