വാഷിംഗ്ടണ്‍ – ഇറാനുമായുള്ള ചര്‍ച്ചകളില്‍ പ്രധാന കാര്യങ്ങളില്‍ ധാരണയിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരുപക്ഷത്തിനും കരാറില്‍ പ്രധാന പോയിന്റുകള്‍ ഉണ്ട്. ഞായറാഴ്ച ആരംഭിച്ച ചര്‍ച്ചകള്‍ തിങ്കളാഴ്ച പുനരാരംഭിക്കും. ചര്‍ച്ചകള്‍ പോസിറ്റീവായി തുടര്‍ന്നാല്‍ വളരെ വേഗം ഒരു കരാറിലെത്തും. യു.എസ് മിഡില്‍ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും തന്റെ മരുമകന്‍ ജാരെഡ് കുഷ്നറും ഇറാനുമായുള്ള ചര്‍ച്ചകള്‍ നയിച്ചതായി ട്രംപ് പറഞ്ഞു. ഇറാന്‍ വൈദ്യുതി നിലയങ്ങളെ ലക്ഷ്യം വെച്ചുള്ള ഏതെങ്കിലും സൈനിക ആക്രമണം അഞ്ച് ദിവസത്തേക്ക് മാറ്റിവെക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചതായി ഇന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക വിപണിയുടെ സിസ്റ്റത്തിനുള്ളില്‍ കഴിയുന്നത്ര എണ്ണ വേണമെന്ന്, കടലില്‍ കുടുങ്ങിക്കിടക്കുന്ന ഇറാന്‍ എണ്ണയുടെ മേലുള്ള ഉപരോധങ്ങള്‍ ലഘൂകരിക്കാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് യു.എസ് ട്രഷറി വകുപ്പിന്റെ തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയായി യു.എസ് പ്രസിഡന്റ് സൂചിപ്പിച്ചു.
ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇ കൊല്ലപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ഖാംനഇയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒന്നും കേട്ടിട്ടില്ല. സുപ്രീം നേതാവുമായിട്ടല്ല, മറിച്ച് ഒരു മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥനുമായിട്ടായിരുന്നു ചര്‍ച്ചകള്‍ നടത്തിയതെന്നതിനാല്‍, അദ്ദേഹത്തെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വെനിസ്വേലയില്‍ ഞങ്ങള്‍ക്ക് ലഭിച്ചതുപോലെ ഒരു നേതാവിനെ ഞങ്ങള്‍ കണ്ടെത്തിയേക്കാം എന്ന് പറഞ്ഞുകൊണ്ട് മുജ്തബയെ ഇറാന്റെ നേതാവായി താന്‍ കണക്കാക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
ഇറാനില്‍ നിന്ന് ആണവ വസ്തുക്കള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു. വളരെ ബഹുമാന്യനായ ഒരു ഇറാന്‍ നേതാവുമായി ഞങ്ങള്‍ സംസാരിച്ചതായും ട്രംപ് കൂട്ടിചേർത്തു. ഇറാന്‍ അഭ്യര്‍ഥിച്ചതിന് ശേഷം തന്റെ രാജ്യം വളരെ ശക്തമായ ചര്‍ച്ചകള്‍ നടത്തിയെന്ന് അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ ഇറാന്‍ വിദേശ മന്ത്രാലയം നിഷേധിച്ചതിന് റിപ്പോര്‍ട്ടുകളോട് പ്രതികരിച്ച് ട്രംപ് പറഞ്ഞു. ചര്‍ച്ചകള്‍ എന്ത് ഫലം നല്‍കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ്. കരാറില്‍ പ്രധാന പോയിന്റുകളുണ്ട്. അവയില്‍ മിക്കവാറും എല്ലാം അംഗീകരിച്ചിട്ടുണ്ടെന്നും യു.എസ് പ്രസിഡന്റ് ചൂണ്ടികാട്ടി.
ഇതുമായി മുന്നോട്ട് പോയാല്‍, സംഘര്‍ഷം അവസാനിക്കും. അത് വളരെ ഗണ്യമായി അവസാനിക്കുമെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍, ഞങ്ങള്‍ വീണ്ടും ആക്രമണങ്ങളിലേക്ക് മടങ്ങും. ഇറാനുമായി കരാറില്‍ എത്തിയാല്‍, അത് ഇറാനും മേഖലക്കും ഒരു മികച്ച തുടക്കമാകും. മിഡില്‍ ഈസ്റ്റിലെ പങ്കാളികളെയാണ് തന്റെ ഭരണകൂടം മനസ്സില്‍ കാണുന്നത്. അവരില്‍ പലരുമായും അമേരിക്കക്ക് മികച്ച ബന്ധങ്ങളുണ്ട്. ഇറാനികള്‍ ഒരു കരാറിലെത്താന്‍ അതിയായി ആഗ്രഹിക്കുന്നു. അമേരിക്കയും അങ്ങിനെ തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇറാന്‍ ആണവായുധം സ്വന്തമാക്കില്ലെന്ന് സമ്മതിച്ചിട്ടുണ്ട്. ഇറാന്‍ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം ഉപേക്ഷിക്കുമെന്ന് കരാറിന്റെ നിബന്ധനകള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇറാനില്‍ നിന്ന് ആണവ വസ്തുക്കള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ താന്‍ പരിശ്രമിക്കുന്നു. ഇറാന്‍ പരിമിതമായ മിസൈല്‍ ആയുധശേഖരം മാത്രം കൈവശം വെക്കുമെന്ന് നിബന്ധനകള്‍ വ്യവസ്ഥ ചെയ്യുന്നു. മധ്യേഷ്യയില്‍ അമേരിക്ക സമാധാനം ആഗ്രഹിക്കുന്നുവെന്ന് ഇറാന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇറാനുമായി ഞങ്ങള്‍ കരാറില്‍ എത്തിച്ചേരുന്നതില്‍ ഇസ്രായില്‍ സന്തുഷ്ടരായിരിക്കും. കരാര്‍ എനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയില്ല. പക്ഷേ ഞങ്ങള്‍ അതിനായി പ്രവര്‍ത്തിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇറാന് നല്‍കിയ അന്ത്യശാസനം സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് മനസ്സിലാക്കിയതിനാലാണ് ട്രംപ് പിന്മാറിയതെന്ന് ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



