Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 10
    Breaking:
    • ലതാകിയയിൽ ഉണ്ടായ കാട്ടുതീയിൽ സിറിയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിസിസി
    • ലോക കപ്പ് സുരക്ഷാ പരിചയ സമ്പത്ത് അമേരിക്കയുമായി പങ്കുവെക്കാൻ ഖത്തർ, ധാരണാ പത്രത്തിൽ ഒപ്പിട്ടു
    • ബ്രസീലിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്; പ്രതികാര നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രസിഡൻ്റ് ലുല
    • ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ വിദഗ്ധ ഫ്രാന്‍സെസ്‌ക അല്‍ബനീസിന് യു.എസ് ഉപരോധം
    • സൗദി അറേബ്യയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു ; ജിദ്ദയിലെ അൽ-ബാഗ്ദാദിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ഗാസയില്‍ ഇസ്രായിലിന് കനത്ത തിരിച്ചടി: അഞ്ചു സൈനികര്‍ കൊല്ലപ്പെട്ടു, 20 പേര്‍ക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/07/2025 World Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഉത്തര ഗാസയില്‍ ഇസ്രായില്‍ സൈന്യത്തിന് കനത്ത തിരിച്ചടി. ഹമാസിന്റെ ആക്രമണത്തില്‍ അഞ്ചു ഇസ്രായിലി സൈനികര്‍ കൊല്ലപ്പെടുകയും ഇരുപതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ ഒരാള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. ഉത്തര ഗാസയിലെ ബെയ്ത്ത് ഹാനൂനിലാണ് ഇസ്രായില്‍ സൈന്യത്തിന് ഹമാസ് അപ്രതീക്ഷിതമായി കനത്ത ആഘാതമേല്‍പിച്ചത്.

    പ്രദേശത്ത് ഒരേസമയം ഏതാനും ആക്രമണങ്ങള്‍ നടന്നതായി ബന്ധപ്പെട്ടവര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ ഏറ്റവും പ്രധാനം ഇസ്രായിലി സൈനികര്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കവചിത വാഹനത്തില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതാണ്. ഇസ്രായില്‍ സൈനികര്‍ക്കെതിരായ ആക്രമണത്തിന്റെ തുടക്കമായിരുന്നു ഈ സ്‌ഫോടനം. ബെയ്ത്ത് ഹാനൂനിന് വടക്കുകിഴക്കായുണ്ടായ ആക്രമണത്തിന്റെ ഫലമായ സ്‌ഫോടനങ്ങളെ തുടര്‍ന്ന് മെര്‍ക്കാവ ടാങ്ക്, സൈനിക ബുള്‍ഡോസര്‍, സൈനിക ജീപ്പ് എന്നിവക്ക് തീപിടിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അടുത്തിടെ ബെയ്ത്ത് ഹാനൂന്‍ പ്രദേശത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഇസ്രായിലി നഹല്‍ ബ്രിഗേഡിനെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായത്. പ്രദേശം സുരക്ഷിതമാക്കാന്‍ ശ്രമിച്ച് ഇസ്രായില്‍ സൈന്യം ഉടന്‍ തന്നെ ബെയ്ത്ത് ഹാനൂനിന് ചുറ്റും വ്യോമാക്രമണങ്ങളും ഫയര്‍ ബെല്‍റ്റ് ആക്രമണങ്ങളും നടത്തി. അപ്രതീക്ഷിത ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം ഇസ്രായില്‍ സൈന്യം തുടരുകയാണ്. കുറഞ്ഞത് മൂന്ന് സൈനികരെയെങ്കിലും കാണാതായതായി ഇസ്രായിലി വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

    സൈനികരെ പിടികൂടാന്‍ ശ്രമിച്ചതായി സംശയിക്കപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്ന ഹാനിബല്‍ പ്രോട്ടോക്കോള്‍ സൈന്യം സജീവമാക്കിയിട്ടുണ്ട്. സൈനികര്‍ക്ക് ദോഷം വരുത്തിയാലും അവരെ ബന്ദികളാക്കുന്നത് തടയാന്‍ അമിതമായ ബലപ്രയോഗം നടത്തുന്നത് ഈ പ്രോട്ടോക്കോള്‍ അനുവദിക്കുന്നു.
    ചില സൈനികര്‍ ഫലസ്തീന്‍ പോരാളികളുടെ കൈകളില്‍ അകപ്പെടുമെന്ന് ഭയന്ന്, ആക്രമണത്തിനിടെ ഇസ്രായില്‍ സൈന്യം തങ്ങളുടെ കേന്ദ്രങ്ങള്‍ക്കും സൈനികര്‍ക്കും നേരെ വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതരായതായി ഇസ്രായില്‍ വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ഒഴിപ്പിക്കാന്‍ ഇസ്രായിലിന് വ്യോമാക്രമണം ആവശ്യമായി വന്നു.

    ബെയ്ത്ത് ഹാനൂനില്‍ കണ്ട ദൃശ്യങ്ങള്‍ കഠിനമാണെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ വിശേഷിപ്പിച്ചു. നേരത്തെ സൈന്യത്തിന് കനത്ത നഷ്ടത്തിന് കാരണമായ ഖാന്‍ യൂനിസ് പതിയിരുന്നാക്രമണത്തിന് സമാനമായ ആക്രമാണ് ബെയ്ത്ത് ഹാനൂനിലുണ്ടായത്. ആക്രമണത്തെ തുടര്‍ന്ന് ഗാസ അതിര്‍ത്തിയിലുള്ള നിരവധി ഇസ്രായിലി ഗ്രാമങ്ങളില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങി. ആക്രമണങ്ങള്‍ തുടരുന്നതിനാലും ഇസ്രായില്‍ സൈന്യത്തിന് നേരിടുന്ന ആളപായങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള സൈനിക സെന്‍സര്‍ഷിപ്പും കണക്കിലെടുക്കുമ്പോള്‍ മരണസംഖ്യ ഇപ്പോള്‍ അറിയിച്ചതിനേക്കാള്‍ കൂടുതലായിരിക്കാമെന്ന് ഇസ്രായിലി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Hamas Israel Palastine
    Latest News
    ലതാകിയയിൽ ഉണ്ടായ കാട്ടുതീയിൽ സിറിയയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജിസിസി
    10/07/2025
    ലോക കപ്പ് സുരക്ഷാ പരിചയ സമ്പത്ത് അമേരിക്കയുമായി പങ്കുവെക്കാൻ ഖത്തർ, ധാരണാ പത്രത്തിൽ ഒപ്പിട്ടു
    10/07/2025
    ബ്രസീലിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്; പ്രതികാര നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രസിഡൻ്റ് ലുല
    10/07/2025
    ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ വിദഗ്ധ ഫ്രാന്‍സെസ്‌ക അല്‍ബനീസിന് യു.എസ് ഉപരോധം
    10/07/2025
    സൗദി അറേബ്യയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു ; ജിദ്ദയിലെ അൽ-ബാഗ്ദാദിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു
    09/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version