തെഹ്‌റാന്‍ – ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) രാജ്യങ്ങളുമായി സമ്പൂർണ സഹകരണത്തിന് ഇറാന്‍ തയാറാണെന്നും, ഇതിലൂടെ ഗള്‍ഫ് മേഖലയിലെ അയല്‍ രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുമെന്നും ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസെഷ്‌കിയാന്‍ പറഞ്ഞു. അയല്‍പക്ക നയവും മേഖലാ രാജ്യങ്ങളുമായുള്ള ബന്ധം വികസിപ്പിക്കലും ഇറാന്റെ അടിസ്ഥാന തന്ത്രമാണ്. ഈ നയം മുന്നോട്ട് കൊണ്ടുപോകാന്‍ തന്റെ സര്‍ക്കാര്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ടെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.
അതേസമയം, ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ നടത്തിയ ആക്രമണത്തില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കുന്നതില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പതിവുപോലെ അതിശയോക്തി കാണിക്കുകയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇ പറഞ്ഞു. ആക്രമണത്തെക്കുറിച്ച് വിശദീകരിക്കുന്നതില്‍ ട്രംപ് പതിവുപോലെ അതിശയോക്തി കാണിക്കുന്നു, കാരണം അവര്‍ക്ക് ഒന്നും നേടാന്‍ കഴിഞ്ഞില്ല, ഇത് സത്യം മറച്ചുവെക്കാനുള്ള ട്രംപിന്റെ ആഗ്രഹത്തെ സൂചിപ്പിക്കുന്നു – അലി ഖാംനഇ തന്റെ എക്സ് അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു.
ഇറാന്‍ നിലവില്‍ ആണവ പദ്ധതിയിലേക്ക് മടങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും യുദ്ധം ചെലവേറിയതായിരുന്നെന്നും ഇറാനിലേക്ക് ഞങ്ങള്‍ തൊടുത്തുവിട്ട ഓരോ മിസൈലും അതിന്റെ ലക്ഷ്യത്തിലെത്തിയെന്നും മൂന്ന് ആണവ കേന്ദ്രങ്ങളും ഞങ്ങള്‍ തകര്‍ത്തെന്നും ട്രംപ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞു. ഇറാന്‍ ആണവായുധം നേടുന്നതിന് ആഴ്ചകള്‍ മാത്രം അകലെയായിരുന്നു. യുറേനിയം സമ്പുഷ്ടമാക്കാന്‍ ഞാന്‍ അനുവദിക്കുമായിരുന്നില്ല – ട്രംപ് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ പ്രസ്താവനക്ക് മറുപടിയായാണ് എല്ലാ കാര്യങ്ങളും അതിശയോക്തിയോടെ പറ