Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 15
    Breaking:
    • സാധാരണക്കാരുടെ മരണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു
    • ഷാര്‍ജ- ദമാസ്‌കസ് വിമാനം തബൂക്കില്‍ ഇറക്കി
    • ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    • ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ബാറ്റ് യാമിലെ ജനവാസ കേന്ദ്രം പാടെ തകര്‍ന്നതായി സി.എന്‍.എന്‍
    • കേരളത്തിൽ എട്ടു ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി, അതിതീവ്ര മഴക്ക് സാധ്യത
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഇറാന്റെ ആക്രമണത്തിൽ ഇസ്രായിലിൽ സംഭവിക്കുന്നത്, കലുഷിതം മേഖല

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/06/2025 World 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടെഹ്‌റാന്‍ – ഇസ്രായിലിൽ ഇന്നലെ രാത്രി ഇറാൻ നടത്തിയത് അതിശക്തമായ തിരിച്ചടിയെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായിലിന് ഒരിക്കലും മറക്കാനാകാത്ത രാത്രിയാണ് സമ്മാനിക്കാൻ പോകുന്നത് എന്ന മുന്നറിയിപ്പ് നൽകിയ ശേഷമായിരുന്നു ഇറാൻ ആക്രമണം നടത്തിയത്. ഹൈഫ അടക്കം നിരവധി നഗരങ്ങളിൽ നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എക്സ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പലരും പങ്കുവെച്ചു. ഇന്നു പുലര്‍ച്ചെ ഇസ്രായിലിലെ യുദ്ധവിമാന ഇന്ധന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയതായി റെവല്യൂഷനറി ഗാര്‍ഡ് അറിയിച്ചു. ഇസ്രായില്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി നിരവധി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇസ്രായിലില്‍ യുദ്ധവിമാന ഇന്ധന ഉല്‍പാദന കേന്ദ്രങ്ങളും ഊര്‍ജ വിതരണ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണം നടത്തി എന്നാണ് റെവല്യൂനറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞത്. ഇറാന്‍ വ്യോമമേഖലയില്‍ വെച്ച് ഇസ്രായിലിന്റെ മൂന്ന് ക്രൂയിസ് മിസൈലുകള്‍, 10 ഡ്രോണുകള്‍, ഡസന്‍ കണക്കിന് ചെറിയ ഡ്രോണുകള്‍ എന്നിവ വ്യോമ പ്രതിരോധ സംവിധാനം നശിപ്പിച്ചതായും ഇറാൻ അവകാശപ്പെട്ടു. ആക്രമണങ്ങളും പ്രകോപനങ്ങളും തുടര്‍ന്നാല്‍ ഇറാന്‍ സായുധ സേനയുടെ ആക്രമണങ്ങള്‍ കൂടുതല്‍ തീവ്രമാക്കുമെന്നും റെവല്യൂനറി ഗാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. ഇസ്രായിലിൽ നിരവധി പേർ കൊല്ലപ്പെട്ടതായും മുപ്പതിലേറെ പേരെ കാണാതായതായും ഇസ്രായിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്നു പുലര്‍ച്ചെയും ഇസ്രായില്‍ ലക്ഷ്യമിട്ട് നിരവധി മിസൈലുകള്‍ തൊടുത്തുവിട്ടതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ഓപ്പറേഷന്‍ ട്രൂ പ്രോമിസ് 3 യുടെ ഒരു പുതിയ തരംഗം മിനിറ്റുകള്‍ക്ക് മുമ്പ് ആരംഭിച്ചതായി ദേശീയ ചാനല്‍ പറഞ്ഞു. ഇറാന്‍ മിസൈലുകളുടെ കൂട്ടം ഇസ്രായിലിന് നേരെ നീങ്ങുന്നതായി ഇസ്രായില്‍ സൈന്യം ഇന്നു പുലര്‍ച്ചെ മുന്നറിയിപ്പ് നല്‍കി. ബോംബ് ഷെല്‍ട്ടറുകള്‍ക്ക് സമീപം നില്‍ക്കണമെന്ന് ഇസ്രായിലികള്‍ക്ക് സൈന്യം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തെല്‍അവീവില്‍ ജനവാസ കേന്ദ്രത്തില്‍ മിസൈലുകളും മിസൈല്‍ ഭാഗങ്ങളും പതിച്ചതായും നാശനഷ്ടങ്ങള്‍ ഉണ്ടായതായും എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നും ഇസ്രായില്‍ പോലീസ് സ്ഥിരീകരിച്ചു.

    തെഹ്റാനിലെ രണ്ട് ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം നടത്തിയതായി ഇറാന്‍ എണ്ണ മന്ത്രാലയം ഇന്നു രാവിലെ റിപ്പോര്‍ട്ട് ചെയ്തു. തെഹ്റാനു വടക്കുപടിഞ്ഞാറുള്ള ഷഹറാന്‍ എണ്ണ ഡിപ്പോയും തെഹ്‌റാന് തെക്ക് മറ്റൊരു എണ്ണ സംഭരണ കേന്ദ്രവും ലക്ഷ്യമിട്ടാണ് ഇസ്രായില്‍ ആക്രമണങ്ങള്‍ നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ഷഹറാന്‍ ഡിപ്പോയില്‍ വന്‍ അഗ്നിബാധയുണ്ടായി. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടു സംഭരണികളിലും കാര്യമായ അളവില്‍ ഇന്ധനമില്ലായിരുന്നെന്നും സ്ഥിതിഗതികള്‍ ഇപ്പോള്‍ പൂര്‍ണ നിയന്ത്രണത്തിലാണെന്നും റെവല്യൂഷണറി ഗാര്‍ഡിനു കീഴിലെ ഫാര്‍സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

    ആക്രമണത്തിന്റെ പശ്ചാതലത്തിൽ ജോര്‍ദാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചിടുകയും വ്യോമഗതാഗതം വീണ്ടും നിര്‍ത്തിവെക്കുകയും ചെയ്തു. രാജ്യത്തേക്ക് വരുന്നതും ജോര്‍ദാന്‍ വിടുന്നതും രാജ്യത്തിന്റെ വ്യോമമേഖലയിലൂടെ കടന്നുപോകുന്നതുമായ മുഴുവന്‍ വിമാന സര്‍വീസുകളും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ജോര്‍ദാന്‍ സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി കമ്മീഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി കമ്മീഷന്‍ മേധാവി ഹൈതം മിസ്‌തോ പ്രസ്താവനയില്‍ പറഞ്ഞു. ശനിയാഴ്ച രാത്രി അമ്മാനിലും മറ്റ് നഗരങ്ങളിലും വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങിയതിന് മിനിറ്റുകള്‍ക്ക് ശേഷമാണ് വ്യോമമേഖല അടച്ചിടുന്നതായി പ്രഖ്യാപനം വന്നത്. മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ ഫലമായുണ്ടാകുന്ന എന്തെങ്കിലും അപകടസാധ്യതകള്‍ തടയാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായുമാണ് തീരുമാനമെന്ന് മിസ്‌തോ വിശദീകരിച്ചു. ഇറാനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് വെള്ളിയാഴ്ച താല്‍ക്കാലികമായി അടച്ചിട്ട വ്യോമാതിര്‍ത്തി ജോര്‍ദാന്‍ ശനിയാഴ്ച രാവിലെ തുറന്നുകൊടുത്തു. അപകടസാധ്യതാ വിലയിരുത്തലുകള്‍ തുടരുകയാണെന്നും വ്യോമാതിര്‍ത്തി വീണ്ടും അടക്കാനുള്ള സാധ്യതയുണ്ടെന്നും ജോര്‍ദാന്‍ ഇന്നലെ പറഞ്ഞു. പൗരന്മാര്‍ വീടിനുള്ളില്‍ തന്നെ തുടരണമെന്നും ജനാലകളും തുറസ്സായ സ്ഥലങ്ങളും ഒഴിവാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു. ഡസന്‍ കണക്കിന് മിസൈലുകളും ഡ്രോണുകളും അമ്മാന്റെ ആകാശത്തുകൂടി പടിഞ്ഞാറു ഭാഗത്തേക്ക് പറക്കുന്നുണ്ട്. അവയില്‍ പലതും വെടിവെച്ചിട്ടതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.


    ഇസ്രായിലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വിമാനങ്ങള്‍ റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യേണ്ടി വന്ന താല്‍ക്കാലിക അടച്ചുപൂട്ടലിന് ശേഷം ശനിയാഴ്ച രാവിലെ തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ ലെബനോനും സിറിയയും വീണ്ടും തുറന്നു. വെള്ളിയാഴ്ച തെല്‍അവീവ്, തെഹ്റാന്‍, മിഡില്‍ ഈസ്റ്റിലെ മറ്റു നഗരങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനില്‍ ഇസ്രായില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഇറാന്‍, ഇസ്രായില്‍, ഇറാഖ്, ജോര്‍ദാന്‍, ലെബനോന്‍, സിറിയ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തികള്‍ അടച്ചിരുന്നു. മേഖലയിലെ സുരക്ഷാ സംഘര്‍ഷങ്ങളും വ്യോമാതിര്‍ത്തികള്‍ അടച്ചതും കാരണം ഞായറാഴ്ച ഷെഡ്യൂള്‍ ചെയ്തിരുന്ന എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചതായി സിറിയന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel Revolutionary Guard
    Latest News
    സാധാരണക്കാരുടെ മരണത്തിന് ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു
    15/06/2025
    ഷാര്‍ജ- ദമാസ്‌കസ് വിമാനം തബൂക്കില്‍ ഇറക്കി
    15/06/2025
    ബാലനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയുടെ വധശിക്ഷ നടപ്പാക്കി
    15/06/2025
    ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ബാറ്റ് യാമിലെ ജനവാസ കേന്ദ്രം പാടെ തകര്‍ന്നതായി സി.എന്‍.എന്‍
    15/06/2025
    കേരളത്തിൽ എട്ടു ജില്ലകളിൽ നാളെ സ്കൂളുകൾക്ക് അവധി, അതിതീവ്ര മഴക്ക് സാധ്യത
    15/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.