Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, October 19
    Breaking:
    • ജിദ്ദയിൽ ജനസാഗരം തീർത്ത് കോഴിക്കോടൻ ഫെസ്റ്റ്
    • റീഎൻട്രി വിസ ലഭിക്കാൻ ഇഖാമയിൽ കാലാവധിയുണ്ടാകണം: ജവാസാത്ത്
    • ഗാസയിൽ വെടിനിർത്തലിനു ശേഷവും ഇസ്രായിൽ ആക്രമണം; ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു
    • സൗദിയിൽ വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന തൊഴിലുടമകൾക്ക് 20,000 റിയാൽ പിഴ
    • കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വിറ്റ കട അടപ്പിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Gaza

    ഗാസയിലെ ജനങ്ങൾക്ക് താങ്ങാനാവാതെ ആവശ്യവസ്തുക്കളുടെ വില

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/10/2025 Gaza Palestine Top News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ– വെടി നിർത്തൽ കരാറിനു ശേഷം സമാധാനം പുലരുന്ന ഗാസയിൽ ജനങ്ങൾക്ക് താങ്ങാനാവാതെ ആവശ്യവസ്തുക്കളുടെ വില. ഗാസയില്‍ വിൽപ്പനക്കായി എത്തിച്ച ശീതീകരിച്ച ഇറച്ചി, കോഴിയിറച്ചി, ചില പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവക്കെല്ലാം സമ്പന്നരായ ഗാസ ജനങ്ങൾക്ക് പോലും താങ്ങാൻ കഴിയാത്ത അമിത വിലയാണ് ഈടാക്കുന്നത്. ഒരു കിലോ ഇറച്ചിക്ക് 4,576 ഇന്ത്യന്‍ രൂപക്ക് തുല്യമായ 170 ഷെക്കലും (52 ഡോളര്‍), ഒരു കിലോ ഫ്രോസണ്‍ ചിക്കന് 3,520 രൂപക്ക് തുല്യമായ 130 ഷെക്കലും (40 ഡോളര്‍) വിലയുണ്ട്.

    12 പേരടങ്ങുന്ന തന്റെ കുടുംബത്തിന് ഒരു ഭക്ഷണം തയ്യാറാക്കാന്‍ കുറഞ്ഞത് നാലു കിലോഗ്രാം കോഴിയിറച്ചിയോ മൂന്നു കിലോഗ്രാം മാംസമോ ആവശ്യമാണെന്നും എന്നാൽ ഇത് വാങ്ങാൻ കുറഞ്ഞത് 150 ഡോളർ എങ്കിലും വേണം, ഞങ്ങൾക്ക് താങ്ങാനാവാത്ത തുകയാണ് ഇതൊന്നും ഗാസ നിവാസിയായ ആയിശ അൽറംലാവി പറയുന്നു. ദൈനദിനം ആവശ്യങ്ങൾക്കായി വേണ്ട സാധനങ്ങൾ വാങ്ങാൻ സ്വന്തമായി ബാങ്ക് ആവശ്യമാണെന്നും ഇവർ പരിഹാസത്തോടെ കൂട്ടിച്ചേർത്തു. ഇവരുടെ ഭർത്താവ് ഫലസ്തീൻ അതോറിറ്റി ജീവനക്കാരാണ്. മാസങ്ങളായി വരുമാനത്തിന്റെ 50 ശതമാനം മാത്രമാണ് ലഭിക്കുന്നത്. ബാങ്കുകളുടെ അടച്ചുപൂട്ടൽ കാരണം മണി എക്സ്ചേഞ്ച് ഡീലർമാരിൽ നിന്നും പണം വാങ്ങുമ്പോൾ 30% വരെ പലിശ നൽകാൻ സാധാരണ ജനങ്ങൾ നിർബന്ധിതരാകുന്നുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ ഒരു തുള്ളി വെള്ളം മാത്രമാണ് എത്തുന്നതെന്ന് ഗാസ ഗവൺമെന്റ് മീഡിയ ഓഫീസ് പറഞ്ഞു. സാധനങ്ങൾ എത്തിക്കാൻ എല്ലാ അതിർത്തികളും തുറക്കണമെന്നും ദിവസേന 600 ട്രക്ക് സാധനങ്ങൾ ആവശ്യമാണെന്നും മീഡിയ ഓഫീസ് വ്യക്തമാക്കി.

    പാചകവാതകം ഗാസയിൽ എത്തി തുടങ്ങിയിട്ടുണ്ടെങ്കിലും പ്രത്യേക നിയമങ്ങൾ അനുസരിച്ച് എട്ടു കിലോഗ്രാം നിരക്കിന് 60 ഷെക്കൽ നൽകണം. യുദ്ധത്തിനു മുമ്പ് ഏതുസമയത്തും 12 കിലോഗ്രാം പാചകവാതകം നിറക്കാൻ 65 ഷെക്കൽ മാത്രമായിരുന്നു വില. നിലവിൽ ഒരു കിലോഗ്രാം വിറകിന് ഏഴു ഷെക്കലാണ് നൽകേണ്ടത്. ഒരു നേരത്തെ ഭക്ഷണത്തിനായി ഏകദേശം മൂന്ന് കിലോഗ്രാം വിറക് ആവശ്യവുമാണ്. അതിനാൽ എല്ലാം ഇത്തരം വസ്തുക്കളുടെ വില സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

    ഗതാഗത മേഖലയിലും നിരവധി തിരിച്ചടികളാണ് നേരിടുന്നത്. ഒരു ലിറ്റർ ഡീസലിന് യുദ്ധ സമയത്ത് ഉണ്ടായിരുന്ന 100 ഷെക്കൽ ( 30 ഡോളർ) എന്ന വിലയിൽ നിന്നും 35 ഷെക്കലിലേക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും യുദ്ധത്തിന് മുമ്പ് വെറും ആറ് ഷെക്കലായിരുന്നു വില.

    കാർഷിക ഭൂമി ഇസ്രായിൽ പിടിച്ചെടുത്തതും ആക്രമിച്ചതുമാണ് വിലവർധനവിന് കാരണമന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്രസഭയുടെ ദുരിതാശ്വാസ, പ്രവൃത്തി ഏജന്‍സി പറയുന്നു. വെടി നിർത്തലിന് ശേഷം പ്രതിദിനം 560 ടൺ ഭക്ഷ്യവസ്തുക്കൾ എത്തുന്നുണ്ടെങ്കിലും ഇത് വളരെ കുറവാണെന്നാണ് യുഎൻ വേൾഡ് ഫുഡ് പോഗ്രാം അറിയിച്ചത്. എങ്കിലും ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുമെന്നും ഇവർ വ്യക്തമാക്കി. അതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഭക്ഷ്യവസ്തുക്കൾ ഗാസയിലേക്ക് എത്തിക്കാൻ എല്ലാ അതിർത്തികളും തുറക്കണമെന്ന് യു എൻ വേൾഡ് ഫുഡ് പോഗ്രാം വക്താവ് അബീർ അതീഫ ആവശ്യപ്പെട്ടു. നിലവിൽ ഇവർക്ക് അഞ്ചു ഭക്ഷ്യ കേന്ദ്രങ്ങളാണ് ഉള്ളത്. ഇത് 145 ആയി ഉയർത്താൻ ശ്രമിക്കുന്നുണ്ടെന്നും അബീർ ചൂണ്ടിക്കാണിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza gaza peoples Palestine products price Top News
    Latest News
    ജിദ്ദയിൽ ജനസാഗരം തീർത്ത് കോഴിക്കോടൻ ഫെസ്റ്റ്
    18/10/2025
    റീഎൻട്രി വിസ ലഭിക്കാൻ ഇഖാമയിൽ കാലാവധിയുണ്ടാകണം: ജവാസാത്ത്
    18/10/2025
    ഗാസയിൽ വെടിനിർത്തലിനു ശേഷവും ഇസ്രായിൽ ആക്രമണം; ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ടു
    18/10/2025
    സൗദിയിൽ വീട്ടുജോലിക്കാരുടെ അവകാശങ്ങൾ ഹനിക്കുന്ന തൊഴിലുടമകൾക്ക് 20,000 റിയാൽ പിഴ
    18/10/2025
    കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വിറ്റ കട അടപ്പിച്ചു
    18/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.