Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 5
    Breaking:
    • എയർപോർട്ട് ജീവനക്കാരും ടാക്‌സി ഡ്രൈവർമാരും തമ്മിലടി; മൂന്നു പേർ അറസ്റ്റിൽ
    • വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ, ജർമ്മനിയെ തോൽപ്പിച്ച് പോർച്ചുഗൽ ഫൈനലിൽ
    • അറഫാ ഖുതുബ 35 ലോകഭാഷകളിലേക്ക് മൊഴിമാറ്റാന്‍ നേതൃത്വം നല്‍കുന്നവരില്‍ ഏക മലയാളി; മലപ്പുറം സ്വദേശി സജീല്‍
    • ഇന്ത്യയിലേക്ക് നിർത്തിവെച്ചിരുന്ന ലേബർ വിസ സൗദി അനുവദിച്ചു തുടങ്ങി, വിസിറ്റ് വിസ സ്റ്റാംപിംഗും ഉടൻ
    • ഇസ്രായിലിന് ബ്രിട്ടന്റെ മുന്നറിയിപ്പ്, ഗാസയിൽ അതിക്രമം തുടർന്നാൽ ഉപരോധം ഏര്‍പ്പെടുത്തും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»World

    ഇസ്രായില്‍ ആക്രമണത്തില്‍ ഒമ്പത് മക്കള്‍ കൊല്ലപ്പെട്ട ഗാസയിലെ ഡോക്ടറും മരണത്തിന് കീഴടങ്ങി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/06/2025 World Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    gaza doctor
    ഡോ. ഹംദി അല്‍നജാര്‍ ആശുപത്രിയില്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജറൂസലം – മെയ് 23 ന് ഗാസയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒമ്പതു മക്കള്‍ കൊല്ലപ്പെട്ട ഫലസ്തീന്‍ ഡോക്ടറും അതേ ആക്രമണത്തില്‍ ഉണ്ടായ ഗുരുതരമായ പരിക്കുകള്‍ കാരണം മരണത്തിന് കീഴടങ്ങിയതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡോ. ഹംദി അല്‍നജാര്‍ (40) തന്റെ ഭാര്യ ഡോ. അലാ അല്‍നജാറിനെ ദമ്പതികള്‍ ജോലി ചെയ്തിരുന്ന നാസിര്‍ ആശുപത്രിയില്‍ ഇറക്കിവിട്ട ശേഷം മടങ്ങിയെത്തിയപ്പോഴാണ് ഖാന്‍ യൂനിസിലെ അവരുടെ വീടിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ അവരുടെ ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടു. പത്താമത്തെയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.


    തലച്ചോറിന് പരിക്കേറ്റും ആന്തരിക പരിക്കുകള്‍ നേരിട്ടും ഡോ. ഹംദി അല്‍നജാര്‍ ഗുരുരതാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പക്ഷേ, എല്ലാവരുടെയും പ്രാര്‍ഥനകള്‍ വിഫലമാക്കി കഴിഞ്ഞ ദിവസം ഡോ. ഹംദി അന്ത്യശ്വാസം വലിച്ചു. ഭാര്യ ഡോ. അലാ അല്‍നജാറും പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്ന അവരുടെ 11 വയസ്സുള്ള മകന്‍ ആദമും മാത്രമാണ് കുടുംബത്തില്‍ ഇനി ശേഷിക്കുന്നത്. സംഭവം പരിശോധിച്ചുവരികയാണെന്ന് ഇസ്രായില്‍ പ്രതിരോധ സേന അന്ന് പറഞ്ഞു.
    ഖാന്‍ യൂനിസില്‍ ദമ്പതികള്‍ സ്വകാര്യ മെഡിക്കല്‍ കോമ്പൗണ്ട് സ്ഥാപിച്ചിരുന്നു. അതിന്റെ തലവന്‍ ഹംദിയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദരിദ്രരായ രോഗികളെ സൗജന്യമായി പരിചരിക്കുന്ന സ്‌നേഹനിധിയായ പിതാവെന്നാണ് സഹോദരന്‍ ഡോ. അലി അല്‍നജാര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ദമ്പതികളുടെ മക്കളായ യഹ്യ, റാകാന്‍, റുസ്‌ലാന്‍, ജുബ്രാന്‍, ഹവ്വ, റിവാന്‍, സെയ്ദീന്‍, ലുഖ്മാന്‍, സിദ്ര എന്നിവരെല്ലാം ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കുട്ടികളില്‍ മൂത്തയാള്‍ക്ക് 12 വയസ്സും ഇളയയാള്‍ക്ക് ആറ് മാസവുമായിരുന്നു പ്രായം. ഡോ. ഹംദിയുടെ തലച്ചോറിനും ശ്വാസകോശത്തിനും വലതുകൈക്കും വൃക്കക്കും സാരമായ പരിക്കേറ്റതായി നാസിര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ബള്‍ഗേറിയന്‍ ഡോക്ടറായ മിലേന ആഞ്ചലോവ-ചീ കഴിഞ്ഞ ആഴ്ച ബി.ബി.സിയോട് പറഞ്ഞു.


    ശിശുരോഗവിദഗ്ധയായി വര്‍ഷങ്ങളോളം കുട്ടികളെ പരിചരിച്ച അമ്മ അലാ അല്‍നജാറിന് ഒറ്റ ആക്രമണത്തില്‍ തന്നെ സ്വന്തം മക്കളും ഭര്‍ത്താവുമെല്ലാം നഷ്ടപ്പട്ടത് അസഹനീയമാംവിധം ക്രൂരമായിരുന്നെന്ന് നാസിര്‍ ആശുപത്രിയില്‍ ചെയ്യുന്ന ചെയ്യുന്ന ബ്രിട്ടീഷ് സര്‍ജനായ ഗ്രൈം ഗ്രൂം പറഞ്ഞു. ആദമിന്റെ ഇടത് കൈ അറ്റ് തൂങ്ങിക്കിടക്കുകയായിരുന്നു. കുട്ടിക്ക് നിരവധി ചെറിയ മുറിവുകള്‍ ഉണ്ടായിരുന്നു ഡോ. ഗ്രൈം ഗ്രൂം പറഞ്ഞു. മാതാപിതാക്കള്‍ രണ്ടു പേരും ഡോക്ടര്‍മാരായതിനാല്‍ ആദം ഗാസയിലെ വിശേഷാധികാര വിഭാഗത്തില്‍ പെട്ടയാളാണെന്ന് തോന്നി. പക്ഷേ ഞങ്ങള്‍ അവനെ ഓപ്പറേഷന്‍ ടേബിളില്‍ കയറ്റിയപ്പോള്‍ അവന് 11 വയസ്സില്‍ താഴെ പ്രായം തോന്നി – ഡോ. ഗ്രൈം ഗ്രൂം പറഞ്ഞു.


    ആദമിന്റെ പിതൃസഹോദരനായ ഡോ. അലി അല്‍നജാറിന്റെ അപേക്ഷയെ തുടര്‍ന്ന് വ്യാഴാഴ്ച ഇറ്റാലിയന്‍ സര്‍ക്കാര്‍ ആദമിന്റെ ചികിത്സ ഏറ്റെടുക്കുമെന്ന് വാഗ്ദാനം ചെയ്തു. നാസിര്‍ ആശുപത്രി ബാലനെ ചികിത്സിക്കാന്‍ സജ്ജമല്ലെന്ന് ഡോ. അലി അല്‍നജാര്‍ ഇറ്റലിയിലെ ലാ റിപ്പബ്ലിക്ക പത്രത്തോട് പറഞ്ഞു. ഗാസ മുനമ്പിന് പുറത്തുള്ള ഒരു യഥാര്‍ഥ ആശുപത്രിയിലേക്ക് ബാലനെ ഉടന്‍ കൊണ്ടുപോകണം. എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ ഇറ്റാലിയന്‍ സര്‍ക്കാരിനോട് അപേക്ഷിക്കുന്നു. കുട്ടിയെ കൊണ്ടുപോകൂ, ഇറ്റലിക്കാര്‍ അവനെ രക്ഷിക്കൂ ഡോ. അലി അല്‍നജാര്‍ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ബാലനെ ഇറ്റലിയിലേക്ക് മാറ്റാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചതായും ഈ നിര്‍ദേശത്തിന്റെ സാധ്യത പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഗാസ യുദ്ധത്തില്‍ 55,000 ഓളം പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza
    Latest News
    എയർപോർട്ട് ജീവനക്കാരും ടാക്‌സി ഡ്രൈവർമാരും തമ്മിലടി; മൂന്നു പേർ അറസ്റ്റിൽ
    05/06/2025
    വീണ്ടും ക്രിസ്റ്റ്യാനോ റൊണാൾഡോ, ജർമ്മനിയെ തോൽപ്പിച്ച് പോർച്ചുഗൽ ഫൈനലിൽ
    05/06/2025
    അറഫാ ഖുതുബ 35 ലോകഭാഷകളിലേക്ക് മൊഴിമാറ്റാന്‍ നേതൃത്വം നല്‍കുന്നവരില്‍ ഏക മലയാളി; മലപ്പുറം സ്വദേശി സജീല്‍
    04/06/2025
    ഇന്ത്യയിലേക്ക് നിർത്തിവെച്ചിരുന്ന ലേബർ വിസ സൗദി അനുവദിച്ചു തുടങ്ങി, വിസിറ്റ് വിസ സ്റ്റാംപിംഗും ഉടൻ
    04/06/2025
    ഇസ്രായിലിന് ബ്രിട്ടന്റെ മുന്നറിയിപ്പ്, ഗാസയിൽ അതിക്രമം തുടർന്നാൽ ഉപരോധം ഏര്‍പ്പെടുത്തും
    04/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.