Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 15
    Breaking:
    • നിമിഷ പ്രിയയുടെ മോചനം, ഇന്നത്തെ ചർച്ച അവസാനിച്ചു; നാളെ തുടരും- ശിക്ഷ നീട്ടിവെച്ചേക്കുമെന്ന് സൂചന
    • പ്ലസ് ടു പാസായവര്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈനില്‍ ക്യാബിന്‍ക്രൂ ആകാം; ശമ്പളം 2.38 ലക്ഷം
    • ജഡേജയുടെ പോരാട്ടം പാഴായി, ലോർഡ്സിൽ ഇന്ത്യക്ക് തോൽവി; ഇംഗ്ലണ്ട് 2-1ന് മുന്നിൽ
    • ട്രാക്ടറിൽ യാത്ര; എഡിജിപി എം.ആർ.അജിത്കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ
    • സ്വന്തം വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീനിയെ നിര്‍ബന്ധിച്ച് ഇസ്രായില്‍ അധികൃതര്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ഗാസയില്‍ അഭയാര്‍ഥികള്‍ കഴിയുന്ന സ്‌കൂളിനു നേരെ ആക്രമണം: 22 മരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/09/2024 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • ബെയ്‌റൂത്ത് ആക്രമണത്തില്‍ രണ്ടു കമാണ്ടര്‍മാര്‍ അടക്കം തങ്ങളുടെ 16 പോരാളികള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല

    ജിദ്ദ – ദക്ഷിണ ഗാസയില്‍ ഫലസ്തീന്‍ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കഴിയുന്ന അല്‍സൈത്തൂന്‍ സ്‌കൂളിനു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 13 പേര്‍ കുട്ടികളാണ്. ഇക്കൂട്ടത്തില്‍ മൂന്നു മാസം മാത്രം പ്രായമായ കുഞ്ഞുബാലനും ഉള്‍പ്പെടുന്നു. ആറു സ്ത്രീകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹമാസ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് പറഞ്ഞു. 30 ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ആയിരക്കണക്കിന് അഭയാര്‍ഥികള്‍ കഴിയുന്ന സ്‌കൂളിനു നേരെയാണ് ഇസ്രായില്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസല്‍ പറഞ്ഞു.

    ദക്ഷിണ ഗാസയിലെ റഫയില്‍ ഗാസ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വെയര്‍ഹൗസിനു നേരെ ഇസ്രായില്‍ നടത്തിയ മറ്റൊരു ആക്രമണത്തില്‍ നാലു ആരോഗ്യ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഒരു വര്‍ഷമായി തുടരുന്ന ഗാസ യുദ്ധത്തില്‍ 41,000 ലേറെ ഫലസ്തീനികള്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാവുകയും 23 ലക്ഷം വരുന്ന ഗാസ ജനസംഖ്യ ഏറെക്കുറെ പൂര്‍ണമായും ഭവനരഹിതരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, വെള്ളിയാഴ്ച ബെയ്‌റൂത്തിന്റെ ദക്ഷിണ പ്രാന്തപ്രദേശത്ത് ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുതിര്‍ന്ന രണ്ടാമത്തെ കമാണ്ടര്‍ അടക്കം 16 പോരാളികള്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല പറഞ്ഞു. ഹിസ്ബുല്ലക്കു കീഴിലെ റദ്‌വാന്‍ ഫോഴ്‌സ് മേധാവി ഇബ്രാഹിം അഖീല്‍ അടക്കമുള്ള കമാണ്ടര്‍മാര്‍ വെള്ളിയാഴ്ചയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ പറഞ്ഞു. ഇബ്രാഹിം അഖീല്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

    ഇന്നലെയുണ്ടായ ആക്രമണത്തില്‍ ചുരുങ്ങിയത് 31 പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ഇക്കൂട്ടത്തില്‍ മൂന്നു പേര്‍ കുട്ടികളും ഏഴു പേര്‍ സ്ത്രീകളുമാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ആയിരക്കണക്കിന് പേജറുകളും വാക്കി ടോക്കികളും ഒരേസമയം സ്‌ഫോടനങ്ങളിലൂടെ തകര്‍ത്തതിലൂടെ 37 പേര്‍ കൊല്ലപ്പെടുകയും 3,500 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ച രഹസ്യ യോഗം ചേര്‍ന്ന ഹിസ്ബുല്ല കമാണ്ടര്‍മാരെ ലക്ഷ്യമിട്ട് ഇസ്രായില്‍ ശക്തമായ വ്യോമാക്രമണം നടത്തിയത്. ഇബ്രാഹിം അഖീലിനു പുറമെ രണ്ടാം കമാണ്ടര്‍ അഹ്മദ് മഹ്മൂദ് വഹ്ബിയും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല പറഞ്ഞു. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ ഒരു വലിയ ഗര്‍ത്തം രൂപപ്പെടുകയും ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലകള്‍ കത്തിനശിക്കുകയും ചെയ്തു. ഗാസ യുദ്ധം ആരംഭിച്ച ശേഷം ഹിസ്ബുല്ല നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂലൈയില്‍ ബെയ്‌റൂത്തില്‍ നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന ഹിസ്ബുല്ല നേതാവ് ഫുവാദ് ശുക്ര്‍ കൊല്ലപ്പെട്ടിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    നിമിഷ പ്രിയയുടെ മോചനം, ഇന്നത്തെ ചർച്ച അവസാനിച്ചു; നാളെ തുടരും- ശിക്ഷ നീട്ടിവെച്ചേക്കുമെന്ന് സൂചന
    14/07/2025
    പ്ലസ് ടു പാസായവര്‍ക്ക് എമിറേറ്റ്‌സ് എയര്‍ലൈനില്‍ ക്യാബിന്‍ക്രൂ ആകാം; ശമ്പളം 2.38 ലക്ഷം
    14/07/2025
    ജഡേജയുടെ പോരാട്ടം പാഴായി, ലോർഡ്സിൽ ഇന്ത്യക്ക് തോൽവി; ഇംഗ്ലണ്ട് 2-1ന് മുന്നിൽ
    14/07/2025
    ട്രാക്ടറിൽ യാത്ര; എഡിജിപി എം.ആർ.അജിത്കുമാറിന്റെ ശബരിമല സന്ദർശനം വിവാദത്തിൽ
    14/07/2025
    സ്വന്തം വീട് സ്വയം പൊളിച്ചുമാറ്റാന്‍ ഫലസ്തീനിയെ നിര്‍ബന്ധിച്ച് ഇസ്രായില്‍ അധികൃതര്‍
    14/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version