Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, August 21
    Breaking:
    • ഹിസ്ബുല്ലയെ ഭീകര സംഘടനയായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക
    • ഇറാന്‍ യുദ്ധത്തില്‍ 18 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, 757 പേര്‍ക്ക് പരിക്ക്
    • ഇറാനെതിരായ ഉപരോധങ്ങള്‍ ഭരണകൂടത്തിന്റെ കര്‍ച്ചയിലേക്ക് നയിക്കുമെന്ന് അമേരിക്ക; സാമ്പത്തിക ഭീകരതയെന്ന് ഇറാന്‍
    • ഖത്തര്‍ എയര്‍വേയ്‌സിന്റെ 150 വൈഡ്‌ബോഡി വിമാനങ്ങളില്‍ സൗജന്യ വൈഫൈ സേവനം
    • വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ ശേഷിക്കേ യുവാവിന് മാപ്പു നൽകി സൗദി പൗരൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    ഇറാന്‍ യുദ്ധത്തില്‍ 18 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, 757 പേര്‍ക്ക് പരിക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/08/2026 Iran Top News USA World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇറാനെതിരായ യു.എസ് സൈനിക നടപടികളില്‍ 18 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായും 750 ലധികം പേര്‍ക്ക് പരിക്കേറ്റതായും പെന്റഗണ്‍ ഡാറ്റ കാണിക്കുന്നു

    വാഷിംഗ്ടണ്‍: ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇറാനെതിരായ യു.എസ് സൈനിക നടപടികളില്‍ 18 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായും 750 ലധികം പേര്‍ക്ക് പരിക്കേറ്റതായും പെന്റഗണ്‍ ഡാറ്റ കാണിക്കുന്നു. ഇത് സംഘര്‍ഷത്തിന്റെ വര്‍ധിച്ചുവരുന്ന മനുഷ്യസാമ്പത്തിക ചെലവുകള്‍ക്ക് അടിവരയിടുന്നു. പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 757 സൈനികരില്‍ 580 ലധികം പേര്‍ ആര്‍മി സൈനികരാണ്. പെന്റഗണിന്റെ ഡിഫന്‍സ് കാഷ്വാലിറ്റി അനാലിസിസ് സിസ്റ്റം അനുസരിച്ച് 86 നാവികരും 64 വ്യോമസേനാംഗങ്ങളും 19 മറൈന്‍മാരും പരിക്കേറ്റവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
    ഫെബ്രുവരി 28 ന് ഇറാനെതിരായ യു.എസിന്റെയും ഇസ്രായിലിന്റെയും ആക്രമണത്തോടെ ആരംഭിച്ച സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 18 യു.എസ് സൈനികരെയും ഡാറ്റാബേസില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റവരില്‍ പലരെയും സംഘര്‍ഷത്തിന്റെ ഔപചാരിക നാമമായ ഓപ്പറേഷന്‍ എപ്പിക് ഫ്യൂരിയുടെ ഇരകളായി തരംതിരിച്ചിട്ടുണ്ടെങ്കിലും, ജൂലൈ അവസാനം പെന്റഗണ്‍ അതിന്റെ കാഷ്വാലിറ്റി ഡാറ്റാബേസില്‍ ഓവര്‍സീസ് ഓപ്പറേഷന്‍സ് എന്ന പേരില്‍ ഒരു പുതിയ വിഭാഗം സൃഷ്ടിച്ചു. ഓപ്പറേഷന്‍ എപ്പിക് ഫ്യൂരി അവസാനിച്ചതിന് ശേഷമാണ് മാറ്റം വരുത്തിയതെന്ന് പെന്റഗണ്‍ പറഞ്ഞു. തുടര്‍ന്നുള്ള യു.എസ് സൈനിക നടപടികളുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങള്‍ പുതിയ വിഭാഗത്തിന് കീഴില്‍ തരംതിരിച്ചിട്ടുണ്ട്.
    ഇറാന്‍ ആക്രമണങ്ങളില്‍ സൈനികര്‍ക്ക് പരിക്കേറ്റതിനെ കുറിച്ചോ യു.എസ് താവളങ്ങള്‍ക്ക് എത്രത്തോളം നാശനഷ്ടമുണ്ടായെന്നോ ഉള്ള വിശദാംശങ്ങള്‍ പെന്റഗണും യു.എസ് സെന്‍ട്രല്‍ കമാന്‍ഡും പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, പരിക്കുകളില്‍ ഭൂരിഭാഗവും തലച്ചോറിനേറ്റ പരിക്കുകളാണെന്നും, പലപ്പോഴും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ നിന്നുള്ള സ്‌ഫോടന തരംഗങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
    സൈനിക നടപടിയുടെ സാമ്പത്തിക ചെലവ് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇറാന്‍ യുദ്ധത്തിന്റെ നേരിട്ടുള്ള ചെലവ് ഏകദേശം 37.5 ബില്യണ്‍ ഡോളറിലെത്തിയെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ മാസം നിയമസഭാംഗങ്ങളോട് പറഞ്ഞു. സംഘര്‍ഷത്തിന്റെ ചെലവുമായി ബന്ധപ്പെട്ട് പെന്റഗണ്‍ പരസ്യമായി ഒരു കണക്ക് നല്‍കുന്നത് ഇതാദ്യമാണ്. മിഡില്‍ ഈസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്കായി യു.എസ് ഭരണകൂടം ആയിരക്കണക്കിന് ഡോളര്‍ അധിക ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
    പെന്റഗണിനുള്ള ഏകദേശം 67 ബില്യണ്‍ ഡോളര്‍ അടക്കം 87.6 ബില്യണ്‍ ഡോളറിന്റെ അടിയന്തിര ധനസഹായ അഭ്യര്‍ഥനയാണ് നടത്തിയിരിക്കുന്നത്. ഇതില്‍ യുദ്ധോപകരണങ്ങള്‍, പ്രവര്‍ത്തന ചെലവുകള്‍, ക്ലാസിഫൈഡ് പ്രോഗ്രാമുകള്‍ എന്നിവക്കുള്ള നിര്‍ദ്ദിഷ്ട ചെലവുകള്‍ ഉള്‍പ്പെടുന്നതായി നിയമനിര്‍മ്മാതാക്കള്‍ക്ക് സമര്‍പ്പിച്ച വിശദാംശങ്ങള്‍ പറയുന്നു. ഇപ്പോള്‍ ആറാം മാസത്തിലേക്ക് അടുക്കുന്ന സംഘര്‍ഷം, വെടിനിര്‍ത്തലോ ശത്രുത അവസാനിപ്പിക്കാനുള്ള വിശാലമായ കരാറോ ഇല്ലാതെ തുടരുകയാണ്. യു.എസ് സേന ഇറാനില്‍ സൈനിക നടപടികളിലും സമ്മര്‍ദ്ദം നിലനിര്‍ത്താനുള്ള ശ്രമങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു.
    യു.എസ് സൈനിക കേന്ദ്രങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചും വ്യക്തിഗത മരണങ്ങളെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങളെ കുറിച്ചും പെന്റഗണ്‍ വളരെ കുറച്ച് മാത്രമേ പരസ്യപ്പെടുത്തിയിട്ടുള്ളൂ. അമേരിക്കന്‍ സൈനികര്‍ക്കിടയിലെ ആളപായത്തിന്റെ വിശാലമായ ചിത്രം നല്‍കുന്ന ചുരുക്കം ചില ഔദ്യോഗിക സ്രോതസ്സുകളില്‍ ഒന്നാണ് കാഷ്വാലിറ്റി ഡാറ്റാബേസ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iran us israel war US soldiers washington
    Latest News
    ഹിസ്ബുല്ലയെ ഭീകര സംഘടനയായി വീണ്ടും പ്രഖ്യാപിച്ച് അമേരിക്ക
    21/08/2026
    ഇറാന്‍ യുദ്ധത്തില്‍ 18 യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, 757 പേര്‍ക്ക് പരിക്ക്
    21/08/2026
    ഇറാനെതിരായ ഉപരോധങ്ങള്‍ ഭരണകൂടത്തിന്റെ കര്‍ച്ചയിലേക്ക് നയിക്കുമെന്ന് അമേരിക്ക; സാമ്പത്തിക ഭീകരതയെന്ന് ഇറാന്‍
    21/08/2026
    ഖത്തര്‍ എയര്‍വേയ്‌സിന്റെ 150 വൈഡ്‌ബോഡി വിമാനങ്ങളില്‍ സൗജന്യ വൈഫൈ സേവനം
    21/08/2026
    വധശിക്ഷ നടപ്പാക്കാൻ നിമിഷങ്ങൾ ശേഷിക്കേ യുവാവിന് മാപ്പു നൽകി സൗദി പൗരൻ
    21/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.