Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 8
    Breaking:
    • ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഖത്തര്‍ പ്രധാനമന്ത്രിയും തുര്‍ക്കി സംഘവും പങ്കെടുക്കും
    • എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഒരു ദിർഹത്തിന് 10 കിലോ അധിക ലഗേജ് കൊണ്ടുപോകാൻ അവസരം
    • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇഡി റെയ്ഡ്; 17 ഇടങ്ങളിൽ പരിശോധന
    • ‘എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ’; നിയമസഭയിൽ പ്രതിപക്ഷ അംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്തി
    • വൈദ്യുതി വിച്ഛേദിക്കല്‍ ഒഴിവാക്കാന്‍ മീറ്ററുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Top News

    ചികിത്സ ലഭിക്കാതെ ഇസ്രായില്‍ ജയിലിൽ ഫലസ്തീൻ യുവാവ് മരിച്ചു

    2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രായില്‍ ജയിലുകളില്‍ മരിക്കുന്ന 78-ാമത്തെ തടവുകാരനാണ് അഹ്മദ് ഖദൈറാത്ത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/10/2025 Top News Gaza Israel 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചികിത്സ ലഭിക്കാതെ ഇസ്രായില്‍ ജയിലിൽ വെച്ച് ഫലസ്തീൻ യുവാവ് മരിച്ചു. യാതൊരു കുറ്റവും ചുമത്താതെ ഇസ്രായില്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത 22 കാരനായ അഹ്മദ് ഖദൈറാത്ത് ആണ് മരിച്ചത്. 2024 മെയ് 23 മുതല്‍ അഹ്മദ് ഖദൈറാത്ത് തടവിലായിരുന്നു. 2023 ഒക്ടോബര്‍ 7 മുതല്‍ ഇസ്രായില്‍ ജയിലുകളില്‍ മരിക്കുന്ന 78-ാമത്തെ തടവുകാരനാണ് അഹ്മദ് ഖദൈറാത്ത്. ആരോഗ്യനില പാടെ വഷളായതിനെ തുടര്‍ന്ന് യുവാവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു. അഹ്മദ് ഖദൈറാത്ത് മതിയായ ചികിത്സയും വൈദ്യപരിചരണവും ലഭിക്കാതെ ഇസ്രായില്‍ ജയിലില്‍ മരിച്ചതായി ഫലസ്തീന്‍ ഗവണ്‍മെന്റിനു കീഴിലെ ഡീറ്റെയ്‌നീസ് ആന്റ് എക്‌സ്-ഡീറ്റെയ്‌നീസ് അഫയേഴ്‌സ് കമ്മിറ്റിയും സര്‍ക്കാരിതര ഫലസ്തീന്‍ പ്രിസണേഴ്‌സ് സൊസൈറ്റിയുമാണ് അറിയിച്ചത്.

    ഇസ്രായില്‍ ജയില്‍ വെച്ച് അധികൃതർ മനപ്പൂർവ്വം അദ്ദേഹത്തെ അവഗണിച്ചതായുള്ള ആരോപണവും ഉയരുന്നുണ്ട്. ജയിലില്‍ അടക്കുന്നതിന് മുമ്പ് അഹ്മദ് ഖദൈറാത്തിന് പ്രമേഹമുണ്ടായിരുന്നു. കുപ്രസിദ്ധമായ നെഗേവ് ജയിലില്‍ കടുത്ത സാഹചര്യത്തില്‍ കഴിയുമ്പോള്‍ യുവാവിന് ചൊറി പിടിപെട്ടു. വിശപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയല്‍, 40 കിലോഗ്രാം ഭാരം കുറയല്‍ എന്നിവ അടക്കം തടവില്‍ കഴിയുന്നതിനിടെ യുവാവിന്റെ ആരോഗ്യം വഷളാവുകയായിരുന്നെന്ന് പ്രിസണേഴ്സ് സൊസൈറ്റി പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിചാരണ കൂടാതെ ഫലസ്തീനികളെ ആറു മാസം വരെ ജയിലില്‍ അടക്കാന്‍ അനുവദിക്കുന്ന പഴയ ബ്രിട്ടീഷ് നിയമം ഉപയോഗിച്ച് ഖദൈറാത്തിനെ അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലിലാണ് വെച്ചിരുന്നത്. ഈ നിയമം ഇസ്രായിലി അധികൃതര്‍ക്ക് കുറ്റം ചുമത്താതെയും വിചാരണ കൂടാതെയും ആളുകളെ ആറ് മാസത്തേക്ക് തടവിലാക്കാന്‍ അധികാരം നല്‍കുന്നു. ഈ കാലയളവ് അനിശ്ചിതമായി പുതുക്കാവുന്നതുമാണ്. ദക്ഷിണ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് തെക്കുപടിഞ്ഞാറ് 22 കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന അല്‍ദാഹിരിയ നഗരത്തിലാണ് അഹ്മദ് ഖദൈറാത്ത് താമസിച്ചിരുന്നത്.

    ഇസ്രായിലി ജയിലുകളിലും തടങ്കല്‍ കേന്ദ്രങ്ങളിലുമായി 400 കുട്ടികളും 53 സ്ത്രീകളും അടക്കം ആകെ 11,100 ആളുകളാണ് ഉള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 1,600 കുട്ടികളും 595 സ്ത്രീകളും ഉള്‍പ്പെടെ 20,000 ലേറെ ഫലസ്തീനികളെ ഇസ്രായില്‍ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഇസ്രായേല്‍ ജയിലുകളിലെ ഫലസ്തീന്‍ തടവുകാരുടെ കാര്യങ്ങള്‍ നിരീക്ഷിക്കുന്ന ഫലസ്തീന്‍ സംഘടനകള്‍ പറഞ്ഞു. ഇസ്രായില്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചവരും പിന്നീട് മോചിപ്പിച്ചവരും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നു. ഗാസയില്‍ നിന്ന് നടത്തിയ ആയിരക്കണക്കിന് അറസ്റ്റുകളും 1948 ല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയ പ്രദേശങ്ങളില്‍ നിന്ന് നടത്തിയ അറസ്റ്റുകളുമായി ബന്ധപ്പെട്ട ഡാറ്റയും ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ലെന്ന് ഫലസ്തീന്‍ സംഘടനകള്‍ പ്രസ്താവനയില്‍ പറഞ്ഞു. 2025 ഒക്ടോബര്‍ ആദ്യത്തെ കണക്കുകള്‍ പ്രകാരം ഇസ്രായിലി ജയിലുകളിലെ ആകെ ഫലസ്തീന്‍ തടവുകാരുടെ എണ്ണം 11,100 കവിഞ്ഞതായി ഔദ്യോഗിക ഫലസ്തീന്‍ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇസ്രായിലി സൈനിക ക്യാമ്പുകളില്‍ തടവിലാക്കപ്പെട്ടവരും ഈ കണക്കില്‍ ഉള്‍പ്പെടുന്നില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel latest news
    Latest News
    ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഖത്തര്‍ പ്രധാനമന്ത്രിയും തുര്‍ക്കി സംഘവും പങ്കെടുക്കും
    08/10/2025
    എയർ ഇന്ത്യ എക്സ്പ്രസ്സിൽ ഒരു ദിർഹത്തിന് 10 കിലോ അധിക ലഗേജ് കൊണ്ടുപോകാൻ അവസരം
    08/10/2025
    മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ് എന്നിവരുടെ വീട്ടില്‍ ഇഡി റെയ്ഡ്; 17 ഇടങ്ങളിൽ പരിശോധന
    08/10/2025
    ‘എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ’; നിയമസഭയിൽ പ്രതിപക്ഷ അംഗത്തിൻ്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്തി
    08/10/2025
    വൈദ്യുതി വിച്ഛേദിക്കല്‍ ഒഴിവാക്കാന്‍ മീറ്ററുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി
    08/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.