സ്കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ചർച്ചയ്ക്ക് തയാറായതിനെ സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ചർച്ച വിജയകരമായാൽ പ്രക്ഷോഭം ഒഴിവാക്കാമെന്നും, മാന്യമായ സമീപനമാണ് സമസ്ത സ്വീകരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. “സർക്കാരുമായി ഏത് സമയത്തും ചർച്ചയ്ക്ക് തയാറാണ്. മുസ്ലിം സമുദായം വലിയൊരു വിഭാഗമാണ്. സമയമാറ്റവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കാണ് നിവേദനം നൽകിയത്. അദ്ദേഹം ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഇക്കാര്യത്തിൽ നിലപാട് സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ, വിദ്യാഭ്യാസ മന്ത്രിയുടെ ചില പ്രസ്താവനകൾ ചൊടിപ്പിക്കുന്നതായിരുന്നു,” ജിഫ്രി തങ്ങൾ പറഞ്ഞു.
Sunday, July 26
Breaking:
- ഇതാണ് സഖ്യത്തിനുള്ള സമയം, പിന്നീട് കരഞ്ഞിട്ട് കാര്യമില്ല-യു.പിയിൽ എസ്.പിയെ സഖ്യത്തിന് ക്ഷണിച്ച് ഒവൈസി
- മലപ്പുറം കുറ്റിപ്പുറത്ത് ദേശീയ പാതയിൽ ബസ് ഡിവൈഡറിലിടിച്ച് നെടുകെ പിളർന്നു, ഒരാൾ മരിച്ചു
- ലഹരിപ്പണം അക്കൗണ്ടിലെത്തും, പിന്നാലെ ലൊക്കേഷൻ; എംഡിഎംഎ കേസിൽ രണ്ടാമത്തെ അധ്യാപികയും അറസ്റ്റിൽ
- മാഞ്ഞു പോകുന്ന മഷി ഉപയോഗിച്ച് ചെക്കെഴുതി വഞ്ചിച്ചു: പ്രതി 17 ലക്ഷം ദിർഹവും നഷ്ടപരിഹാരവും നൽകണമെന്ന് ദുബായ് കോടതി
- ഗോലാൻ കുന്നുകളിലെ നിയമലംഘനങ്ങൾ ഇസ്രായേൽ അവസാനിപ്പിക്കണം: അന്റോണിയോ ഗുട്ടെറസ്



