സൗദി ഡോക്ടര്‍മാരെ പരമാവധി മൂന്നു സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യാന്‍ ആരോഗ്യ മന്ത്രാലയം അനുവദിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ഹെല്‍ത്ത് പ്രൊഫഷന് പ്രാക്ടീസ് ലൈസന്‍സ് വ്യവസ്ഥകളില്‍ വിപുലമായ ഭേദഗതികള്‍ മന്ത്രാലയം വരുത്താന്‍ തുടങ്ങി. ഇതനുസരിച്ച് ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് നേടിയും ഓരോ ആശുപത്രിയിലും ആവശ്യമായ മിനിമം ജീവനക്കാരുടെ എണ്ണം പാലിച്ചും സൗദി കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍, സൗദി സീനിയര്‍ ഫിസിഷ്യന്‍, പ്രീമിയം ഇഖാമ ഉടമകളായ ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് പരമാവധി മൂന്ന് ആശുപത്രിളില്‍ ജോലി ചെയ്യാന്‍ കഴിയും. ഓരോ ആശുപത്രിയിലും ഇത്തരക്കാര്‍ ജോലി ചെയ്യുന്ന സമയം മന്ത്രാലയത്തെ അറിയിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇങ്ങിനെ ഒന്നിലധികം ആശുപത്രികളില്‍ സേവമനുഷ്ഠിക്കുന്ന ഡോക്ടര്‍മാര്‍ മറ്റൊരു ആശുപത്രിയില്‍ മുഴുസമയ ഹാജര്‍ ആവശ്യമുള്ള പദവി വഹിക്കരുതെന്നും നിബന്ധനയുണ്ട്.
Friday, July 18
Breaking:
- യുഎഇ, റാസല്‍ഖൈമയില്‍ വന്‍ അഗ്നിബാധ: 5 മണിക്കൂര്‍ കഠിന ശ്രമത്തില്‍ തീ അണച്ചു; ഒഴിവായത് വലിയ ദുരന്തം
- നഷ്ടപ്പെട്ടത് കേരളത്തിന്റെ മകനെ; പ്രധാനാധ്യാപികയെ അടിയന്തിരമായി സസ്പെൻഡ് ചെയ്യും- മന്ത്രി വി ശിവൻകുട്ടി
- കുവൈത്തിൽ വൻ പൗരത്വ തട്ടിപ്പ്: പിടികൂടിയത് ഡിഎൻഎ പരിശോധനയിലൂടെ; 440 പേരുടെ പൗരത്വം കൂടി റദ്ദാക്കി
- ബാണാസുര സാഗര്‍ ഡാം ഷട്ടര്‍ തുറന്നു; നാളെയും മറ്റെന്നാളും അതിതീവ്രമഴ, ജില്ലകള്‍ക്കും കാസര്‍കോട് നദികളിലും അലര്‍ട്ട്
- ഓർമദിനത്തിൽ അവഹേളനം; ഉമ്മൻചാണ്ടിയുടെ പേരുള്ള ശിലാഫലകം നീക്കി മന്ത്രി റിയാസിന്റെ പേരുള്ളത് സ്ഥാപിച്ചെന്ന് പരാതി